ടാസ്മാനിയൻ മലയാളികൾ രമേശ് നാരായണന് യാത്രയയപ്പു നൽകി
Monday, April 19, 2021 11:41 PM IST
ഹോബാർട്ട് : കുടിയേറ്റ രാജ്യമായ ഓസ്ട്രേലിയയിലെ ടാസ്മാനിയ സംസ്ഥാനത്ത് ആദ്യമായി കുടിയേറിയ മലയാളിയും മികച്ച സംഘടകനും സാമൂഹിക പ്രവർത്തകനുമായ രമേശ് നാരായണനും കുടുംബത്തിനും ഹൃദ്യമായ യാത്രയയപ്പ് ഒരുക്കി ടാസ്മാനിയൻ മലയാളി സമൂഹം. നൂറു കണക്കിന് ശിഷ്യ സന്പത്തിന് ഉടമകൾ കൂടിയാണ് രമേശ് നാരായണ രാജശ്രീ ദന്പതികൾ. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി ടാസ്മാനിയൻ സർവകലാശാലയിൽ അസറ്റ് മാനേജ്മെന്‍റ് വിഭാഗത്തിൽ ജോലി നോക്കി പോന്നിരുന്ന രമേശ് നാരായണൻ വിശ്രമജീവിതത്തിനായി സിഡ്നിയിലേക്ക് പോകുന്നതിനെ തുടർന്നാണ് ഹോബാർട്ട് വിടുന്നത്. കൊല്ലം മയ്യനാട് വയലിൽ വീട് സ്വദേശിയാണ് രമേശ് നാരായണൻ.

ടാസ്മാനിയയിൽ ആദ്യമായി ഒരു ഹൈന്ദവ ക്ഷേത്രം പണികഴിപ്പിച്ചത് രമേശ് നാരായണന്‍റെ നേതൃത്വത്തിലായിരുന്നു. ടാസ്മാനിയൻ ഹിന്ദു സോസൈറ്റി, ഇന്ത്യൻ കൾചറൽ സോസൈറ്റി മലയാളി അസോസിയേഷൻ തുടങ്ങി നിരവധി സംഘടനകളുടെ ശിൽപ്പികളിൽ പ്രഥമസ്ഥനീയനാണ് രമേശ്.

ടാസ്മാനിയയിലെ വിവിധ കുടിയേറ്റ വിഭാഗങ്ങളുടെ ഉന്നമനത്തിനും ക്ഷേമത്തിനും അക്ഷീണം പ്രവർത്തിച്ച രമേശ് നാരായണ സംസ്ഥാനത്തെ തമിഴ് തെലുങ്ക് സമൂഹങ്ങൾക്ക് വേണ്ടിയും ശബ്ദമുയർത്തിയിരുന്നു എന്നത് ശ്രദ്ധേയമാണ്.

വിദ്യാഭ്യാസ വിദഗ്ദയായ ഭാര്യ രാജശ്രീ ആകട്ടെ ടാസ്മാനിയയിലെ ഇന്ത്യൻ കുടിയേറ്റ കുടുബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസ ഉന്നതിക്കായ് പ്രശംസനീയമായ പ്രവർത്തനമാണ് കാഴ്ച്ച വച്ചത്. രാജശ്രീയുടെയും ശിഷ്യരിൽ പലരും ഓസ്ട്രേലിയയിലെ തന്നെ റാങ്ക് ജേതാക്കളായി മാറുന്ന കാഴ്ച്ചയാണ് പിന്നീട് കണ്ടത്.

ഡോ. ദേവിക രമേശ്, ഡോ. ഗോപിക രമേശ് എന്നിവരാണ് മക്കൾ. വിവിധ മലയാളി സമൂഹങ്ങളെ പ്രതിനിധീകരിച്ചു സോജൻ ജോസഫ് പരതം മാക്കിൽ രമേശ് നാരായണനും രാജശ്രീക്കും ഛായ ചിത്രം ഉപഹാരമായി കൈമാറി.