ദേവാലയത്തിന്‍റെ പുനനിർമാണത്തിനായി പ്രാർഥനായജ്ഞത്തിന് ആഹ്വാനം ചെയ്ത് ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര
Monday, August 9, 2021 11:24 PM IST
ന്യൂഡൽഹി: അദ്ധേരിയ മോഡിൽ ലിറ്റിൽ ഫ്ളവർ ദേവാലയം തകർക്കപ്പെട്ടിട്ട് മൂന്നാഴ്ച പിന്നിടുന്ന വേളയിൽ ദേവാലയത്തിന്‍റെ പുനനിർമാണത്തിനായി പ്രാർഥിക്കണമെന്ന ആഹ്വാനവുമായി ഫരിദാബാദ് ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര സർക്കുലറക്കി.

തകർക്കപ്പെട്ട ഈ ദേവാലയം പുനനിർമിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപെട്ട് ബിഷപ്പ് മുഖ്യമന്ത്രിയെയും ജില്ലാ കളക്ടറെയും കണ്ടിരിന്നുവെന്നും സർക്കാരും രാഷ്ട്രീയ പാർട്ടികളും, ഉദ്യോഗസ്ഥേും, നിയമ സംവിധാനങ്ങളും എല്ലാം ഉൾക്കൊള്ളുന്ന ഒരു പ്രകിയയായതുകാണ്ട്
സങ്കീർണമായ ഈ പ്രശ്നം എത്രയും വേഗം പരിഹരിക്കാനുള്ള ഈ പരിശ്രമത്തിൽ എല്ലാവരുടേയും പ്രാർഥനയും സഹകരണവും ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാ ഇടവകകളിലും എല്ലാ ദിവസവും വിശുദ്ധ കുർബാന മധ്യേ ഈ നിയോഗത്തിനായി പ്രാർഥിക്കണമെന്നും രൂപതയിലെ വിവിധ സന്യസ്തസഭകളും മാതൃ വേദി, പിതൃവേദി, ഡിഎസ്വൈഎം തുടങ്ങിയ എല്ലാ സംഘടനകളും കൂടാതെ എല്ലാവരും കുടുംബ പ്രാർഥനകളിലും ഈ നിയോഗത്തിനുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

ഓഗസ്റ്റ് 13 വെള്ളിയാഴ്ച എല്ലാ പള്ളികളിലും വിശുദ്ധ ബലിക്ക് മുന്പോ ശേഷമോ ഈ നിയോഗത്തിനായി പ്രത്യേക ആരാധന സംഘടിപ്പിക്കുവാനും കൂടാതെ ഈ ദിവസങ്ങളിൽ ഓരോ വ്യക്തിയും പള്ളി പുനനിർമാണമെന്ന ലക്ഷ്യത്തിനായി ജപമാല ചൊല്ലി പ്രാർഥിക്കാനും ആർച്ച്ബിഷപ്പ് ആഹ്വാനം ചെയ്തു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്