ജർമൻ തെരഞ്ഞെടുപ്പിൽ അഭിപ്രായ സർവേകളിൽ ലീഡ് ഉയർത്തി എസ്പിഡി
Saturday, September 18, 2021 11:04 PM IST
ബെർലിൻ: ജർമൻ പൊതു തെരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തിയ ഏറ്റവും പുതിയ അഭിപ്രായ സർവേകളിലും മുന്നിൽ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി തന്നെ. നില കൂടുതൽ മെച്ചപ്പെടുത്തിയ പാർട്ടിക്ക് ഇപ്പോൾ 25 ശതമാനം വോട്ടർമാരുടെ പിന്തുണയാണ് കണക്കാക്കുന്നത്.

അതേസമയം 21 ശതമാനം പിന്തുണയുമായി സിഡിയു- സിഎസ്യു സഖ്യത്തിന്‍റെ നില കൂടുതൽ പരുങ്ങലിലായി. ഗ്രീൻ പാർട്ടി മെച്ചപ്പെട്ട പ്രകടവനുമായി 16 ശതമാനത്തിൽ നിൽക്കുന്നു. എഫ്ഡിപിക്ക് 12 ശതമാനം പേരുടെയും തീവ്ര വലതുപക്ഷക്കാരായ എഎഫ്ഡിക്ക് 11 ശതമാനം പേരുടെയും പിന്തുണയുണ്ട്.

ഇടതുപക്ഷ പാർട്ടികൾക്കുള്ള പിന്തുണയിൽ നേരിയ കുറവ് വന്നിട്ടുണ്ടെങ്കിലും ഇപ്പോഴും ആറ് ശതമാനമുണ്ട്. എസ്പിഡി ഏറ്റവും വലിയ ഒറ്റക്കക്ഷിയായാൽ ഇടതുപക്ഷവുമായുള്ള സഖ്യസാധ്യത തള്ളിക്കളയാൻ കഴിയില്ല. ജർമനിയിൽ ഈ മാസം 26 നാണ് തെരഞ്ഞെടുപ്പ് നടക്കുക.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ