യൂറോപ്പിൽ ഏഴുലക്ഷം ആളുകൾ കൂടി മരിക്കുമെന്ന് ലോകാരോഗ്യസംഘടന
Thursday, November 25, 2021 12:51 AM IST
ബെർലിൻ: കോവിഡിന്‍റെ മൂന്നാംവരവ് യൂറോപ്പിന് വിറപ്പിക്കുമെന്ന് ലോകാരോഗ്യ സംഘടന. ഇപ്പോഴത്തെ നിലവിലെ പ്രവണതകൾ തുടരുകയാണെങ്കിൽ ഭൂഖണ്ഡത്തിലെ മരണസംഖ്യ ഈ ശൈത്യകാലത്ത് 2.2 ദശലക്ഷത്തിലെത്തുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. കോവിഡ് വ്യാപനം കണക്കിലെടുടുത്ത് വാക്സിൻ പ്ലസ് തന്ത്രത്തിന് സംഘടന ആഹ്വാനം ചെയ്തു. വരും മാസങ്ങളിൽ ഏകദേശം 7,00,000 പേർ മരിക്കാനിടയുണ്ട്, യൂറോപ്പിലുടനീളം കേസുകൾ പെരുകുന്പോൾ ചില രാജ്യങ്ങളെ കടുത്ത നിയന്ത്രണങ്ങൾ വീണ്ടും ഏർപ്പെടുത്താൻ പ്രേരിപ്പിച്ചതായി ലോകാരോഗ്യ സംഘടന പറഞ്ഞു.

നവംബർ മുതൽ 2022 മാർച്ച് 1 നും ഇടയിൽ 53 രാജ്യങ്ങളിൽ 49 എണ്ണത്തിലും തീവ്രപരിചരണ വിഭാഗങ്ങളിൽ (ഐസിയു) ഉയർന്നതോ തീവ്രമോ ആയ സമ്മർദ്ദം ഉണ്ടാവുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.

അടുത്ത വർഷം വസന്തകാലത്തോടെ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട മരണങ്ങൾ 2.2 ദശലക്ഷത്തിൽ എത്തുമെന്ന് പ്രവചിക്കപ്പെടുന്നു. യൂറോപ്പിലും മധ്യേഷ്യയിലുടനീളമുള്ള മരണത്തിന്‍റെ പ്രധാന കാരണം കോവിഡ് 19 ആണെന്ന് ഇൻസ്ററിറ്റ്യൂട്ട് ഫോർ ഹെൽത്ത് മെട്രിക്സ് ആൻഡ് ഇവാലുവേഷന്‍റെ കണക്കുകൾ ഉദ്ധരിച്ച് ഡബ്ള്യുഎച്ച്ഒ റിപ്പോർട്ട് ചെയ്തു.

ജർമനി നിയമങ്ങൾ കർശനമാക്കി

നോർത്ത് റൈൻ-വെസ്റ്റ്ഫാലിയ പുതിയ കൊറോണ നിയമങ്ങൾ ലംഘിച്ചാലുള്ള ശിക്ഷകൾ കർശനമാക്കി. ഭാവിയിൽ, ലംഘനങ്ങൾക്ക് കൂടുതൽ കനത്ത ശിക്ഷ നൽകപ്പെടും. പ്രത്യേകിച്ചും, വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ കബളിപ്പിക്കുകയും വ്യാജമാക്കുകയും ചെയ്യുന്നത് എല്ലാ തീവ്രതയോടെയും ശിക്ഷിക്കപ്പെടുമെന്ന് മുഖ്യമന്ത്രി ഹെൻഡ്രിക് വുസ്ററ് പറഞ്ഞു. പ്രാദേശിക പൊതുഗതാഗതത്തിൽ മെഡിക്കൽ മാസ്ക് നിരുത്തരവാദപരമായി ഉപയോഗിച്ചാലോ മാസ്ക് ധരിക്കാതെയിരിരിക്കുകയോ ചെയ്താൽ ഭാവിയിൽ 150 യൂറോ പിഴ നൽകണം. ടെസ്റ്റ് സർട്ടിഫിക്കറ്റിൽ കൃത്രിമം കാണിച്ചാൽ 2000 നും 5000 നും ഇടയിൽ നൽകേണ്ടിവരും. പുതിയ നിയമങ്ങൾ ബുധനാഴ്ച പ്രാബല്യത്തിൽ വരും.

ജർമനിയിൽ ഇതുവരെ വാക്സിനേഷൻ എടുക്കാതെ കോവിഡ് രോഗികളായി മാറിയാൽ പണം നൽകണമെന്ന് അസോസിയേഷൻ ഓഫ് സ്റ്റാറ്റിയൂട്ടറി ഹെൽത്ത് ഇൻഷുറൻസ് ഫിസിഷ്യൻസ് ആവശ്യപ്പെട്ടു.

ആശുപത്രി രോഗികളോട് ആരോഗ്യ ഇൻഷുറൻസ് വിഹിതത്തിന് ഒരു വിഹിതമോ സർചാർജോ അടയ്ക്കാൻ ആവശ്യപ്പെടും. സമൂഹത്തിന് കൊളാറ്ററൽ നാശനഷ്ടങ്ങൾ ഒഴിവാക്കാൻ ഇത് ആവശ്യമാണന്നും പറഞ്ഞു.

ജർമനിയിലെ പുതിയ അണുബാധകരുടെ എണ്ണം 45326ലെത്തി. മരണങ്ങൾ 309 ആയി. 7 ദിവസത്തെ സംഭവനിരക്ക് 399.8.ആയി ഉയർന്നു.

യാത്രാമുന്നറിയിപ്പുമായി അമേരിക്ക

ജർമനിക്ക് യാത്രാ മുന്നറിയിപ്പ് നൽകി അമേരിക്ക. യൂറോപ്പിൽ വർധിച്ചുവരുന്ന കൊറോണ വൈറസ് അണുബാധകൾ ജർമനിയിലേക്കോ ഡെൻമാർക്കിലേക്കോ യാത്ര ചെയ്യുന്നതിനെതിരെ യുഎസ് പൗര·ാരെ ബൈഡൻ സർക്കാർ ഉപദേശിച്ചു. ഇതനുസരിച്ച് ഈ രാജ്യങ്ങളിലേയ്ക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നാണ് സർക്കാർ മുന്നറിയിപ്പ് നൽകിയത്. ജർമനിയിലേക്കുള്ള യാത്ര ഒഴിവാക്കുക. ജർമ്മനിയിലേക്ക് പോകേണ്ടതുണ്ടെങ്കിൽ, യാത്രയ്ക്ക് മുന്പ് പൂർണമായും വാക്സിനേഷൻ എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കുക,ന്ധ എന്നും മുന്നറിയിപ്പ് നൽകി. യുഎസ് സെന്‍റർസ് ഫോർ ഡിസീസ് കണ്‍ട്രോൾ ആൻഡ് പ്രിവൻഷന്‍റെ (സിഡിസി) പുതിയ ഉപദേശത്തിന് ശേഷമാണ് ഈ മുന്നറിയിപ്പ്. ഡെൻമാർക്ക്, ബെൽജിയം, ക്രൊയേഷ്യ, ഹംഗറി, ഓസ്ട്രിയ, നെതർലാൻഡ്സ് എന്നിവയ്ക്കും സിഡിസിയുടെ ഉയർന്ന ലെവൽ 4 മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ജോസ് കുന്പിളുവേലിൽ