യൂറോപ്പ് യുദ്ധഭീഷണിയിൽ; യുക്രെയ്നെ ആക്രമിക്കാനൊരുങ്ങി റഷ്യൻ സേന
Wednesday, January 19, 2022 11:42 PM IST
ബ്രസൽസ്: യുദ്ധഭീഷണിയുടെ നിഴലിലായ യൂറോപ്പിൽ ഏതു നിമിഷവും റഷ്യൻ കടന്നുകയറ്റം പ്രതീക്ഷിക്കുകയാണ് യുക്രൈയ്ൻ. റഷ്യ യുക്രെയ്നെതിരെ ആഞ്ഞടിക്കാനൊരുങ്ങുന്ന സാഹചര്യത്തിൽ ബ്രിട്ടനും, ജർമനിയും അമേരിക്കയും ഇടപെട്ടുകഴിഞ്ഞു. ബ്രിട്ടൻ അത്യാധുനിക ആയുധങ്ങളോടെ പട്ടാളത്തെ യുക്രെയ്നിലേക്ക് അയച്ചിരിക്കുകയാണ്. അമേരിക്കൻ സേനയും പുറപ്പെടാനുള്ള തയ്യാറെടുപ്പിലാണ്. കഴിഞ്ഞ ഏതാനും മാസങ്ങളിലായി യൂറോപ്പ് വീണ്ടും യുദ്ധക്കെടുതിയിലേയ്ക്ക് നീങ്ങുമോ എന്ന ആശങ്കയ്ക്ക് ശക്തി ഏറുകയാണ്.

ചൊവ്വാഴ്ച റഷ്യൻ ജർമനി വിദേശകാര്യമന്ത്രിമാർ കൂടിക്കാഴ്ചയിൽ ചർച്ചകൾ നടത്തി. ജർമനിയുടെ വിദേശകാര്യമന്ത്രി അന്നലീനെ ബയർബോക്ക് സംഘർഷത്തിന് അയവുവാരുത്താനുള്ള ഉപാധികളുമായിട്ടാണ് സെർജി ലാപ്രോവുമായി മധ്യസ്ഥചർച്ചയിൽ പങ്കെടുത്തത്. എന്നാൽ റഷ്യൻ സഹകരണം ഉദ്ദേശിച്ച രീതിയിൽ ലഭിച്ചില്ലന്ന് മന്ത്രി ബെയർബോക്ക് പറഞ്ഞു. റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുട്ടിനുള്ള വ്യക്തമായ മുന്നറിയിപ്പുമായി മിസൈലുകൾ ഉൾപ്പടെയുള്ള അത്യാധുനിക ആയുധങ്ങൾ യുക്രെയ്നിലേക്ക് ബ്രിട്ടൻ അയച്ചത്.

യുക്രെയ്ൻ അതിർത്തിയിൽ ഏകദേശം 1 ലക്ഷത്തോളം സൈനികരേയാണ് റഷ്യ വിന്യസിച്ചിട്ടുള്ളത്. ഏത് സമയവും ഒരു ആക്രമണം ആരംഭിച്ചേക്കാം എന്ന ഭീതിയിലാണ് യുക്രെയ്ൻ. യൂറോപ്പിന്‍റെ സുരക്ഷയാണ് ഇപ്പോൾ അപകടത്തിലായിരിക്കുന്നതെന്നാണ് കരുതുന്നത്. നാറ്റോ ജന. സെക്രട്ടറി സ്റേറാൾട്ടൻബർഗ് റഷ്യയ്ക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

റഷ്യ, യുക്രെയ്നെ ആക്രമിച്ചാൽ അന്താരാഷ്ട്ര തലത്തിൽ തന്നെ ഗുരുതരമായ ഉപരോധങ്ങൾ നേരിടേണ്ടി വരുമെന്ന് അമേരിക്കയുൾപ്പടെയുള്ള പാശ്ചാത്ത്യ ശക്തികൾ നേരത്തേ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുക്രെയ്ൻ നിലവിൽ നാറ്റോ സഖ്യത്തിലെ അംഗമല്ലെങ്കിലും യൂറോപ്യൻ യൂണിയനുമായുള്ള കരാറിന്‍റെ അടിസ്ഥാനത്തിൽ സഖ്യകക്ഷികൾ യുക്രൈയിന്‍റെ രക്ഷകരായി നിൽക്കുമെന്നാണ് പ്രഖ്യാപനം. കിഴക്കൻ യൂറോപ്പിന്‍റെ ഭൂപടം മാറ്റി വരയ്ക്കുവാനാണ് പുടിന്‍റെ ശ്രമം. ഇത് വിലപ്പോവില്ലന്ന് ഈ അസന്നിഗ്ധമായി വ്യക്തമാക്കിയെങ്കിലും പുടിൻ തന്ത്രം എങ്ങനെയെന്ന് കാത്തിരുന്ന് കാണേണ്ടിയിരിയ്ക്കുന്നു.

ജോസ് കുന്പിളുവേലിൽ