പ്രളയക്കെടുതിയിൽ പടിഞ്ഞാറൻ ഓസ്ട്രേലിയ
Tuesday, January 10, 2023 6:54 AM IST
കിംബർലി: പടിഞ്ഞാറൻ ഓസ്ട്രേലിയയിൽ പ്രളയം. ജലനിരപ്പ് ഉയർന്നതിനെത്തുടർന്നു ഗ്രാമങ്ങൾ ഒറ്റപ്പെട്ടനിലയിലാണ്. നിരവധി ആളുകളെ പ്രളയമേഖലയിൽനിന്നു സൈന്യത്തിന്‍റെ സഹായത്തോടെ രക്ഷപ്പെടുത്തി.

പടിഞ്ഞാറൻ ഓസ്ട്രേലിയയുടെ ചരിത്രത്തിലെ ഏറ്റവും കനത്ത പ്രളയമാണിതെന്ന് അടിയന്തര സേവന മന്ത്രി സ്റ്റീഫൻ ഡോസണ്‍ പറഞ്ഞു.

കിംബർലി സംസ്ഥാനത്തെയാണ് പ്രളയം ഏറ്റവും കൂടുതൽ പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. എല്ലി ചുഴലിക്കാറ്റിനെത്തുടർന്ന് കനത്ത മഴ പെയ്തതാണ് പ്രളയത്തിനു കാരണമായത്. കണ്ണെത്താത്ത ദൂരത്തോളം ജലം വ്യാപിച്ചുകിടക്കുകയാണെന്ന് ഡോസണ്‍ അറിയിച്ചു.