ചാള്‍സ് രാജാവ് ജര്‍മന്‍ പാര്‍ലമെന്‍റിൽ പ്രസംഗിച്ചു
Friday, March 31, 2023 10:45 PM IST
ജോസ് കുമ്പിളുവേലില്‍
ബര്‍ലിന്‍: ബ്രിട്ടനിലെ ചാള്‍സ് മൂന്നാമന്‍ ജര്‍മന്‍ പാര്‍ലമെന്‍റിനെ അഭിസംബോധന ചെയ്തു സംസാരിച്ചു. ജര്‍മന്‍ പാര്‍ലമെന്‍റില്‍ നടത്തിയ പ്രസംഗത്തില്‍ യുക്രെയ്നിലെ റഷ്യയുടെ യുദ്ധം യൂറോപ്പിന്‍റെ ജനാധിപത്യ മൂല്യങ്ങള്‍ക്ക് ഭീഷണിയാണെന്ന് ചാള്‍സ് മൂന്നാമന്‍ രാജാവ് വിശേഷിപ്പിച്ചു.

30 മിനിറ്റ് നീണ്ട പ്രസംഗത്തില്‍ കൂടുതലും ജര്‍മൻ ഭാഷയില്‍ സംസാരിച്ച ചാള്‍സ് യൂറോപ്പില്‍ യുദ്ധത്തിന്‍റെ വിപത്ത് തിരിച്ചെത്തിയിരിക്കുന്നു എന്ന് പറഞ്ഞു. യുക്രെയ്നെതിരായ യുദ്ധം നിരവധി നിരപരാധികള്‍ക്ക് സങ്കല്‍പ്പിക്കാനാവാത്ത കഷ്ടപ്പാടുകള്‍ വരുത്തി.

യൂറോപ്പിന്‍റെ സുരക്ഷയും നമ്മുടെ ജനാധിപത്യ മൂല്യങ്ങളും ഭീഷണിയിലാണ്. എന്നാല്‍ ലോകം വെറുതെ നിന്നില്ല. നമ്മുടെ ഐക്യത്തില്‍ നിന്ന് നമുക്ക് ധൈര്യം സംഭരിക്കാം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജര്‍മ്മനിയില്‍ അനുരഞ്ജനത്തിന്‍റെയും പൊതുമൂല്യങ്ങളാല്‍ കെട്ടിപ്പടുക്കപ്പെട്ട ഭാവിയുടെയും പ്രമേയങ്ങള്‍ അദ്ദേഹത്തിന്‍റെ പ്രസംഗങ്ങളില്‍ പ്രാധാന്യമര്‍ഹിക്കുന്നു. ചാള്‍സിന് ജര്‍മനിയുമായി രക്തബന്ധമുണ്ട്, എന്നാല്‍ രണ്ട് വിനാശകരമായ ലോകമഹായുദ്ധങ്ങളില്‍ ഇരു രാജ്യങ്ങളും പരസ്പരവിരുദ്ധമായ ലക്ഷ്യങ്ങളില്‍ പോരാടിയിരുന്നു.

വിദേശകാര്യ മന്ത്രി അന്നലീന ബെയര്‍ബോക്കിനെയും സാമ്പത്തിക മന്ത്രി റോബര്‍ട്ട് ഹാബെക്കിനെയും ചാള്‍സ് സന്ദർശിച്ചു.