കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാന്‍ ഹ്രസ്വദൂര വിമാനങ്ങള്‍ക്ക് ഫ്രാന്‍സ് വിലക്കേര്‍പ്പെടുത്തി
Thursday, May 25, 2023 7:59 AM IST
ജോസ് കുമ്പിളുവേലില്‍
പാരീസ്: കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതിന്‍റെ ഭാഗമായി ട്രെയിന്‍ ബദലുകളുള്ള ആഭ്യന്തര ഹ്രസ്വദൂര വിമാന സര്‍വീസുകള്‍ ഫ്രാന്‍സ് നിരോധിച്ചു.

രണ്ടര മണിക്കൂറിനുള്ളില്‍ ട്രെയിനില്‍ ഒരേ യാത്ര നടത്താവുന്ന റൂട്ടുകള്‍ അവസാനിപ്പിക്കാന്‍ പാര്‍ലമെന്‍റ് വോട്ട് ചെയ്തതിന് രണ്ടു വര്‍ഷത്തിനുശേഷമാണ് നിയമം പ്രാബല്യത്തില്‍ വന്നത്. നാല് മണിക്കൂറില്‍ താഴെയുള്ള വിമാന യാത്രകള്‍ ഒഴിവാക്കണമെന്ന് കാലാവസ്ഥാ പ്രവര്‍ത്തകര്‍ നിര്‍ദ്ദേശിച്ചിരുന്നു. അതേസമയം ട്രെയിന്‍ യാത്രകള്‍ നിലനിര്‍ത്താനുമാണ് നിയമപ്രാബല്യം.

നിരോധനം പാരീസിനും നാന്‍റസ്, ലിയോണ്‍, ബോര്‍ഡോ എന്നിവയുള്‍പ്പെടെയുള്ള നഗരങ്ങള്‍ക്കുമിടയിലുള്ള വിമാന യാത്ര ഒഴിവാക്കും, അതേസമയം കണക്റ്റിംഗ് ഫ്ലൈറ്റുകളെ ബാധിക്കില്ല.

ഏറ്റവും പുതിയ നടപടികളെ "പ്രതീകാത്മക നിരോധനം" എന്നാണ് വിമര്‍ശകര്‍ വിശേഷിപ്പിച്ചത്.ഇന്‍ഡസ്ട്രി ഗ്രൂപ്പായ എയര്‍ലൈന്‍സ് ഫോര്‍ യൂറോപ്പിന്‍റെ (A4E) ഇടക്കാല തലവന്‍ ലോറന്‍റെ ഡോണ്‍സീല്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

ലോകമെമ്പാടുമുള്ള എയര്‍ലൈനുകളെ കൊറോണ വൈറസ് പാന്‍ഡെമിക് സാരമായി ബാധിച്ചു, കഴിഞ്ഞ വര്‍ഷത്തെ ഫ്ലൈറ്റുകളുടെ എണ്ണം 2019 നെ അപേക്ഷിച്ച് ഏകദേശം 42 ശതമാനം കുറഞ്ഞു. കൂടുതല്‍ കര്‍ശനമായ നിയമങ്ങള്‍ കൊണ്ടുവരാനുള്ള ആഹ്വാനങ്ങള്‍ ഫ്രഞ്ച് സര്‍ക്കാര്‍ നേരിട്ടിരുന്നത്.

2019 ല്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ സൃഷ്ടിച്ചതും 150 ഓളം പൊതുജനങ്ങളെ ഉള്‍പ്പെടുത്തിയതുമായ കാലാവസ്ഥയെക്കുറിച്ചുള്ള ഫ്രാന്‍സിന്‍റെ സിറ്റിസണ്‍സ് കണ്‍വന്‍ഷന്‍, നാല് മണിക്കൂറില്‍ താഴെയുള്ള ട്രെയിന്‍ യാത്രകള്‍ നിലനിന്നിരുന്ന വിമാന യാത്രകള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.

ലോക വ്യോമയാനം ആഗ്രഹിക്കുന്ന നെറ്റ് സീറോ പ്ലാന്‍ അംഗീകരിക്കുന്നതാണ് ഈ പദ്ധതി.എന്നാല്‍ ചില പ്രദേശങ്ങളില്‍ നിന്നും എയര്‍ ഫ്രാന്‍സ്- കെഎല്‍എമ്മില്‍ നിന്നുമുള്ള എതിര്‍പ്പിനെത്തുടര്‍ന്ന് ഇത് രണ്ടര മണിക്കൂറായി ചുരുക്കി.