സൗരോര്‍ജ നിക്ഷേപം ഓയില്‍ നിക്ഷേപത്തെ മറികടക്കും: ഐഇഎ
Tuesday, May 30, 2023 2:48 AM IST
ജോസ് കുമ്പിളുവേലില്‍
ബെര്‍ലിന്‍: സൗരോര്‍ജ നിക്ഷേപം ആദ്യമായി ഓയില്‍ നിക്ഷേപത്തെ മറികടന്നു. സൗരോര്‍ജത്തില്‍ ആഗോള നിക്ഷേപം ഈ വര്‍ഷം ആദ്യമായി എണ്ണ ഉല്‍പാദനത്തിലെ നിക്ഷേപത്തെ മറികടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്‍റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി (ഐഇഎ).

370 ബില്യണ്‍ ഡോളറിന്‍റെ (345 ബില്യണ്‍ യൂറോ) എണ്ണ പര്യവേക്ഷണത്തിനും ഖനനത്തിനുമുള്ള നിക്ഷേപവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2023ല്‍ സൗരോര്‍ജത്തിലെ നിക്ഷേപം 354 ബില്യണ്‍ യൂറോ എത്തുമെന്ന് ഐഇഎ പ്രതീക്ഷിക്കുന്നു.

ഇത് സൗരോര്‍ജത്തെ ഒരു യഥാര്‍ത്ഥ ഊര്‍ജ സൂപ്പര്‍ പവറായി മാറ്റുന്നതായി എനര്‍ജി തിങ്ക് ടാങ്ക് എംബറിലെ ഡാറ്റ ഇന്‍സൈറ്റ് മേധാവി ഡേവ് ജോണ്‍സ് പറഞ്ഞു.

പുനരുല്‍പ്പാദിപ്പിക്കാവുന്ന ഊര്‍ജ്ജ വര്‍ധനവ് ശുദ്ധമായ ഊര്‍ജത്തിലെ വാര്‍ഷിക നിക്ഷേപം 2023~ല്‍ 1.7 ട്രില്യണ്‍ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു - 2021 നെ അപേക്ഷിച്ച് ഏകദേശം 25 ശതമാനം വര്‍ധനവ്.

ഫോസില്‍ ഇന്ധനങ്ങളില്‍ നിക്ഷേപിക്കുന്ന ഓരോ ഡോളറിനും, ഏകദേശം 1.7 ഡോളരർ പ്പോള്‍ ശുദ്ധമായ ഊര്‍ജ്ജത്തിലേക്ക് പോകും. അഞ്ച് വര്‍ഷം മുമ്പ്, ഈ അനുപാതം ഒന്ന്-ടു-ഒന്ന് ആയിരുന്നു. ഹരിത ഊര്‍ജ നിക്ഷേപത്തിന്‍റെ ഭൂരിഭാഗവും ഫോട്ടോവോള്‍ട്ടെയ്ക് സോളാര്‍ പാനലുകളാണ്.
ഫോസില്‍ ഇന്ധനങ്ങളിലുള്ള നിക്ഷേപം ഇപ്പോഴും വര്‍ധിച്ചുകൊണ്ടിരിക്കുന്നു.

സൗരോര്‍ജത്തിനും പുനരുപയോഗിക്കാവുന്ന ഊര്‍ജത്തിനും പൊതുവെ നേട്ടമുണ്ടായിട്ടും, 2050ഓടെ നെറ്റ്-സീറോ എമിഷന്‍ നേടുന്നതിന് ഫോസില്‍ ഇന്ധനങ്ങളില്‍ നിക്ഷേപം അതിവേഗം കുറയുമ്പോള്‍ സൗരോര്‍ജ നിക്ഷേപം വര്‍ധിക്കുന്നതായി ഐഇഎ മുന്നറിയിപ്പ് നല്‍കി.