ജര്‍മന്‍ പ്രതിരോധമന്ത്രി ഇന്ത്യയില്‍; രാജ്നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തി
Wednesday, June 7, 2023 5:34 PM IST
ജോസ് കുമ്പിളുവേലിൽ
ബെര്‍ലിന്‍: സൈനിക മേഖലയിൽ കൂടുതൽ ശക്തമായ സഹകരണം ലക്ഷ്യമിട്ട് ജര്‍മന്‍ പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസ് ഇന്ത്യയിലെത്തി. സന്ദർശനത്തിന്‍റെ ഭാഗമായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.

ആയുധ മേഖലയിലെ സഹകരണം വർധിപ്പിക്കുന്നതിന് ഇരുപ്രതിരോധമന്ത്രിമാരും താത്പര്യം അറിയിച്ചു. ഇന്ത്യ-പസഫിക് മേഖലയിലെ സൈനിക സഹകരണം ശക്തിപ്പെടുന്നതിനും ജർമനി താത്പര്യം പ്രകടിപ്പിട്ടിട്ടുണ്ട്. ഇതിനായുള്ള സുരക്ഷാ നയത്തിൽ തുടർന്ന് ചർച്ചകൾ നടക്കുമെന്ന് പിസ്റ്റോറിയസ് അറിയിച്ചു.

നാവികസേനയുടെ അഭിമാനമായ ഐഎന്‍എസ് വിക്രാന്തിന്‍റെ പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു.

സങ്കീര്‍ണ്ണമായ നടപടിക്രമങ്ങൾ ഒഴിവാക്കി ലളിതമായ രീതിയിൽ ജര്‍മന്‍ ആയുധ കമ്പനികളില്‍ നിന്ന് ഇന്ത്യക്ക് ആയുധങ്ങൾ വാങ്ങുന്നതിന് ഇനി സാധിക്കും. ഇതുവരെ, ജര്‍മനി ഉള്‍പ്പെടുന്ന ഫെഡറല്‍ സെക്യൂരിറ്റി കൗണ്‍സിലിനാണ് ഇന്ത്യയിലേക്കുള്ള ആയുധ ഇറക്കുമതിക്ക് അനുമതി നല്‍കിയിരുന്നത്. ഇതിന് മാറ്റം വരുത്തും.



സംയുക്ത നാവിക അഭ്യാസം

ഇന്ത്യയും ജര്‍മനിയും അടുത്തവർഷം സംയുക്ത നാവിക അഭ്യാസം നടത്താനുള്ള ആലോചനയുണ്ട്. ഇന്ത്യയിലെ എല്ലാ സായുധ സേനകളുമായി വിവിധ പ്രതിരോധ കരാറുകൾക്ക് ശ്രമം നടത്തുന്നുണ്ട്. ജര്‍മന്‍ നിര്‍മ്മാതാക്കളായ ടികെഎംഎസില്‍ നിന്ന് ആറ് അന്തര്‍വാഹിനികള്‍ ഇന്ത്യയിലേക്ക് എത്തിക്കുന്നത് ഉള്‍പ്പെടുന്നയുള്ള വൻ ആയുധ ഇടപാടിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും പിസ്റ്റോറിയസ് അറിയിച്ചു.

ഇന്ത്യയിലെ അന്തർവാഹിനികളിൽ ജർമനിക്ക് താത്പര്യമുണ്ട്. കരാറിനുള്ള ശ്രമം നടത്തും. ജര്‍മന്‍ കമ്പനി പ്രതിനിധി സംഘം സന്ദർശനത്തിൽ അണിചേരുന്നുണ്ട്. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍, നിലവില്‍ ഇന്ത്യയുടെ പ്രതിരോധ ശേഖരത്തിന്‍റെ 60 ശതമാനവും റഷ്യന്‍ ആയുധങ്ങളാണ്.

കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ജര്‍മന്‍ പ്രതിരോധമന്ത്രി ഇന്ത്യ സന്ദര്‍ശിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം സാധ്യത വിപുലമാക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് അറിയിച്ചു.