അഞ്ചുമാസത്തിനിടെ 500ലധികം അപകടങ്ങൾ; കുരുതിക്കളമായി ബംഗളൂരു-മൈസൂരു എക്സ്പ്രസ്‌വേ
Friday, July 28, 2023 1:08 PM IST
ബിനു ജോർജ്
ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ ഉദ്ഘാടനം ചെയ്ത, രാജ്യത്തിന്‍റെ അഭിമാന പാതകളിലൊന്നായ ബംഗളൂരു-മൈസൂരു എക്സ്പ്രസ്‌വേ ചോരപ്പുഴയാകുന്നതിൽ ആശങ്കയുമായി മലയാളി യാത്രക്കാരും.

എക്സ്പ്രസ്‌വേ ഉദ്ഘാടനം ചെയ്ത് അഞ്ചുമാസത്തിനുള്ളിൽ 500ലധികം വാഹനാപകടങ്ങൾ. പൊലിഞ്ഞത് നൂറിലധികം ജീവനുകൾ. റോഡപകടത്തിൽ ഗുരുതര പരിക്കേറ്റ് ജീവച്ഛമായവരുടെ എണ്ണം ഇതിനേക്കാളേറെ. അടുത്തിടെ മലയാളികളുടെ ജീവനടക്കം ഈ റോഡിൽ പൊലിഞ്ഞു.

10 വരിപാതയിൽ ലക്കുംലഗാനുമില്ലാതെ വാഹനമോടിക്കുന്നവർ ഒരു വശത്ത്. ഇരുചക്ര, മുച്ചക്ര വാഹനങ്ങളെ എക്സ്പ്രസ്് വേയിൽ പ്രവേശിപ്പിക്കില്ലെന്ന് ആദ്യംതന്നെ അധികൃതർ വ്യക്തമാക്കിയിരുന്നു. എങ്കിലും വിലക്ക് അവഗണിച്ച് ഇടവഴികളിൽനിന്നു എക്സ്പ്രസ്‌വേയിൽ കയറി തോന്നിയ മട്ടിൽ പായുകയാണ് ചെറിയ വാഹനങ്ങൾ.

ലെയ്ൻ ട്രാഫിക്ക് തെറ്റിച്ച് ഓടുന്ന ചരക്ക് വാഹനങ്ങളും എക്സ്പ്രസ്‌വേയിൽ പ്രവേശിക്കുന്ന കന്നുകാലികളും വേറെ. ഏറെ അഭിമാനത്തോടെ രാജ്യത്തിനു സമർപ്പിച്ച എക്സ്പ്രസ് വേയിൽ അപകടം ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഏറെയാണ്.

നേരത്തെ ബംഗളൂരു-മൈസൂരു യാത്രാസമയം മൂന്നു മണിക്കൂറിലേറെയായിരുന്നു. നോക്കെത്താദൂരത്തോളം നീണ്ടു കിടക്കുന്ന 118 കിലോമീറ്റർ വരുന്ന അതിവേഗപാത വന്നതോടെ യാത്രാസമയം ഒന്നേകാൽ മണിക്കൂറായി കുറഞ്ഞു. പക്ഷെ റോഡിൽ ചിന്തുന്ന ചോരയ്ക്ക് കണക്കില്ല.

100-120 കിലോമീറ്റർ വേഗതയിലാണ് എക്സ്പ്രസ് വേയിലുടെ വാഹനങ്ങൾ ചീറിപ്പായുന്നത്. ഒറ്റവരിപാതയുടെ ഡ്രൈവിംഗ് അനുഭവം വച്ചു എക്സ്പ്രസ് വേയിൽ വാഹനമോടിച്ചാൽ അപകടം ഉറപ്പ്.

100 കിലോമീറ്ററിലധികം വേഗതയിൽ വാഹനങ്ങൾ പോകുന്പോൾ ലെയ്ൻ ട്രാഫിക്കും ഓവർടേക്കിംഗിനുള്ള കൃത്യമായ മാർഗനിർദേശങ്ങളും പാലിക്കാത്തതാണ് അപകടങ്ങൾക്കുള്ള പ്രധാന കാരണങ്ങൾ.

2023 മാർച്ച് 12-നാണ് പ്രധാനമന്ത്രി എക്സ്പ്രസ്‌വേ നാടിന് സമർപ്പിച്ചത്. അഭിമാനപാതയുടെ ശോഭ കെടുത്തി അപകടപരന്പരകൾ പതിവായതോടെ എക്സ്പ്രസ് വേയുടെ സുരക്ഷയെക്കുറിച്ച് അന്വേഷണം നടത്താൻ നാഷണൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) ഒരുങ്ങുകയാണ്.



ഇന്ത്യയിലെ പ്രമുഖ ഐടി ഹബ്ബുകളിലൊന്നും കർണാടകയുടെ തലസ്ഥാനവുമായ ബംഗളൂരുവിലേക്ക് എത്താനുള്ള പ്രധാന മാർഗമാണ് എക്സ്പ്രസ്‌വേ. മൈസൂരു, ബംഗളൂരു എന്നിവിടങ്ങളിൽ പഠിക്കുന്നതും ജോലി ചെയ്യുന്നതുമായ പതിനായിരക്കണക്കിന് മലയാളികളെക്കൂടി ആശങ്കപ്പെടുത്തുന്നതാണ് എക്സ്പ്രസ്‌വേയിലെ അപകട പരന്പരകൾ.

പ്രത്യേകിച്ച് മലബാറുകാർക്ക് ബംഗളൂരുവുമായുള്ള ബന്ധം വളരെ വലുതാണ്. വാണിജ്യ ആവശ്യങ്ങൾക്കായി മൈസൂരു, ബംഗളൂരു എന്നിവിടങ്ങളുമായി നിരന്തരം ബന്ധപ്പെടുന്ന മലയാളി വ്യാപാരികളും കുറവല്ല.

ഞെട്ടിക്കുന്ന കണക്കുകൾ

ബംഗളൂരു- മൈസൂരു എക്സ്പ്രസ്‌വേയിലുണ്ടായ അപകടങ്ങളിൽ മരണമടഞ്ഞവരുടെ എണ്ണം സംബന്ധിച്ച് വ്യത്യസ്ത കണക്കുകളാണ് അധികൃതർക്കുള്ളത്. അപകടങ്ങളിൽ ജീവൻ പൊലിഞ്ഞവരുടെ എണ്ണം നൂറായെന്നാണ് ആഭ്യന്തര മന്ത്രി അടുത്തിടെ കർണാടക നിയമസഭയിൽ വ്യക്തമാക്കിയത്.

എന്നാൽ, ഇതുവരെയുണ്ടായ അപകടങ്ങളിൽ 132 മരണം സംഭവിച്ചെന്നാണ് അനൗദ്യോഗിക കണക്ക്. മാർച്ച് മാസം മാത്രം എക്സ്പ്രസ്‌വേയിലുണ്ടായ വാഹനാപകടങ്ങളിൽ 20 പേർ മരിച്ചതായാണ് ആഭ്യന്തരവകുപ്പിന്‍റെ കണക്ക്.

ഏപ്രിലിൽ 23 പേരും മരിച്ചു. 83 പേർക്ക് പരിക്കേറ്റു. മേയിൽ 29 പേർ, ജൂണിൽ 28 പേർ എന്നിവങ്ങനെയാണ് മരണനിരക്ക്. റോഡ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്നതിന് മുന്പുതന്നെ ഇതിലൂടെ വാഹനങ്ങൾ ഓടിയിരുന്നു.

അന്നും അപകടങ്ങൾ ഉണ്ടായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. 2023 ജനുവരിമുതൽ ജൂണ്‍വരെ 512 വാഹനാപകടങ്ങളിലായി 123 പേർ മരിച്ചതായാണ് പൊതുമരാമത്ത് വകുപ്പിന്‍റെ കണക്ക്.

ഓഗസ്റ്റ് ഒന്നു മുതൽ സുരക്ഷാക്രമീകരണങ്ങൾ

ബംഗളൂരു-മൈസൂരു എക്സ്പ്രസ് വേയിൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ദേശീയപാത അഥോറിറ്റി തയാറെടുക്കുന്നു. എക്സ്പ്രസ് വേയുടെ സുരക്ഷാ മാനദണ്ഡങ്ങൾ പരിശോധിക്കാൻ നാഷണൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു.

ഇതുപ്രകാരം സൈക്കിളുകൾ, ഇരുചക്ര, മുച്ചക്ര വാഹനങ്ങൾ, ട്രാക്ടർ, മൾട്ടി ആക്സിൽ ഹൈഡ്രോളിക് ട്രെയിലർ വാഹന തുടങ്ങിയവയ്ക്ക് എക്സ്പ്രസ്‌വേയിൽ ഓഗസ്റ്റ് ഒന്നു മുതൽ വിലക്ക് ഏർപ്പെടുത്തും.

ഇത്തരം വാഹനങ്ങൾക്ക് സർവീസ് റോഡിലൂടെ സഞ്ചരിക്കാം. അതിവേഗത്തിൽ പോകുന്ന വാഹനങ്ങൾക്ക് പതിയെ പോകുന്ന വാഹനങ്ങൾ ഭീഷണിയായതിനാലാണ് വിലക്ക് ഏർപ്പെടുത്തുന്നത്.

ബംഗളൂരുവിലെ നൈസ് പ്രവേശന കവാടത്തിൽ നിന്ന് ആരംഭിച്ച് മൈസൂരിലെ റിംഗ് റോഡ് ജംഗ്ഷനിൽ അവസാനിക്കുന്നതാണ് എക്സ്പ്രസ് വേ. 

നാലു റെയിൽവേ മേൽപാലങ്ങൾ, ഒന്പതു വലിയ പാലങ്ങൾ, 40 ചെറിയ പാലങ്ങൾ, 89 അടിപാതകൾ എന്നിവ എക്സ്പ്രസ് വേയുമായി ബന്ധപ്പെട്ട് നിർമിച്ചിട്ടുണ്ട്. പ്രധാനമായും ആറ് വരിപാതകളും ഇരുവശങ്ങളിലും അധിക രണ്ടു വരി സർവീസ് റോഡുകളുമാണ് എക്സ്പ്രസ് വേയിലുള്ളത്.