കാറ്റിൽ പറക്കുന്ന പന്തുകൾക്ക് അവാർഡ്
Sunday, October 29, 2023 3:29 PM IST
കാസർഗോഡ്: മലയാള കവിതയുടെയും എഴുത്തിന്‍റെയും നിത്യവസന്തമായിരുന്ന മഹാകവി പി.കുഞ്ഞിരാമൻ നായർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 2023ലെ സഞ്ചാര സാഹിത്യത്തിന് കാരൂർ സോമന്‍റെ "കാറ്റിൽ പറക്കുന്ന പന്തുകൾ' (സ്പെയിൻ) യാത്രാവിവരണം തെരഞ്ഞെടുക്കപ്പെട്ടു.

മഹാകവിയുടെ 118-ാമത് ജന്മവാർഷിക ദിനമായ വ്യാഴാഴ്ച കാസർഗോഡ് ന‌ടന്ന കാവ്യോത്സവ പരിപാടിയിൽ പുരസ്‍കാര സമർപ്പണം നടന്നു. ഒരു ദിവസം നീണ്ടുനിന്ന സാഹിത്യോത്സവവും പരിപാടിയുടെ ഭാഗമായി അരങ്ങേറി.



സാഹിത്യത്തിലെ വിത്യസ്ത മേഖലകളിൽ നിന്നുള്ളവർ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. സാഹിത്യത്തിലെ ബഹുമുഖ പ്രതിഭയും ലോക റിക്കാർഡ് ജേതാവുമായ (യുആർഎഫ്) കാരൂർ സോമൻ 67 രാജ്യങ്ങളിൽ സഞ്ചരിച്ച് ധാരാളം സഞ്ചാര സാഹിത്യ കൃതികൾ മലയാള ഭാഷയ്ക്ക് സമ്മാനിച്ചിട്ടുണ്ട്.

ലണ്ടനിൽ പാർക്കുന്ന കാരൂർ ആഗോള പ്രസിദ്ധ ലിമ വേൾഡ് ലൈബ്രറി സാഹിത്യ ഓൺലൈൻ, കെ.പി.ആമസോൺ ഇന്‍റർനാഷണൽ പബ്ലിക്കേഷൻ ചീഫ് എഡിറ്റർ ആണ്.