ബംഗളൂരു സെന്‍റ് ക്ലാരറ്റ് കോളജിനു സ്വയംഭരണ പദവി
Friday, April 5, 2024 10:45 AM IST
ബംഗളൂരു: ബംഗളൂരുവിലെ വിദ്യാഭ്യാസരംഗത്തെ പ്രശസ്ത സ്ഥാപനമായ ജലഹള്ളിയിലെ സെന്‍റ് ക്ലാരറ്റ് കോളജിന് സ്വയംഭരണ പദവി. യൂണിവേഴ്‌സിറ്റി ഗ്രാന്‍റ്സ് കമ്മീഷനും (യുജിസി) കര്‍ണാടക സര്‍ക്കാരും സംയുക്തമായാണ് സ്വയംഭരണ പദവി നല്കിയത്.

ഉന്നത വിദ്യാഭ്യാസരംഗത്തെ മികവിനുള്ള അംഗീകാരമാണു സെന്‍റ് ക്ലാരറ്റ് കോളജിനുള്ള സ്വയംഭരണ പദവി. ഈ പദവി ലഭിച്ചതോടെ സ്വന്തമായി പാഠ്യപദ്ധതി രൂപകല്പന ചെയ്യാനും പരീക്ഷകള്‍ നടത്താനും ബിരുദങ്ങള്‍ നല്കാനും സ്ഥാപനത്തിന് അധികാരമുണ്ടാകും.

സര്‍ഗാത്മകത, ഗവേഷണം, സംരംഭകത്വം എന്നീ സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിനും വിദ്യാര്‍ഥികളുടെയും വ്യവസായങ്ങളുടെയും വികസിത ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും അതിനായുള്ള വിദ്യാഭ്യാസ സംവിധാനങ്ങള്‍ ക്രമീകരിക്കുന്നതിനും പുതിയ പദവി കോളജിനെ പ്രാപ്തമാക്കുന്നു.

അക്കാദമിക മികവിനും നവീകരണത്തിനുമുള്ള അശ്രാന്ത പരിശ്രമത്തിന്‍റെ ഫലമാണ് സ്വയംഭരണ പദവിയെന്നു കോളജ് പ്രിൻസിപ്പൽ റവ.ഡോ. തോമസ് തെന്നടിയില്‍ പറഞ്ഞു.

2005-ല്‍ ക്ലരീഷ്യന്‍ മിഷനറിമാർ സ്ഥാപിച്ചതാണ് സെന്‍റ് ക്ലാരറ്റ് കോളജ്. നാക്കിന്‍റെ എ+ ഗ്രേഡ് അക്രഡിറ്റേഷനോടെയും എഐസിടിഇ യുടെ അംഗീകാരത്തോടെയും പ്രവർത്തിക്കുന്ന കോളജ് വിദ്യാഭ്യാസത്തിലും അനുബന്ധപ്രവർത്തനങ്ങളിലും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നു.