ഒന്നര വയസുള്ള കുട്ടിയെ മാലിന്യ കൂന്പാരത്തിൽ കുഴിച്ചു മൂടി; ബന്ധു അറസ്റ്റിൽ
Friday, July 12, 2019 10:35 PM IST
ഡാളസ്: ഡാളസ് ലേക്ക് ഹൈലാന്‍റിലുള്ള അപ്പാർട്ട്മെന്‍റിൽ നിന്നു കഴിഞ്ഞ ദിവസം രാത്രി പതിനെട്ടുമാസം പ്രായമുള്ള ആണ്‍കുട്ടിയെ തട്ടികൊണ്ടുപോയി മാലിന്യ കൂന്പാരത്തിൽ കുഴിച്ചുമൂടിയ ബന്ധു സെഡ്റിക് ജോണ്‍സനെ (40) പോലീസ് അറസ്റ്റു ചെയ്തു. കുട്ടിയെ കണ്ടെത്തുന്നതിന് ആംബർ അലർട്ട് പ്രഖ്യാപിച്ചിരുന്നു. വ്യാപകമായ അന്വേഷണം നടത്തുന്നതിനിടയിൽ തട്ടികൊണ്ടുപോയി എന്ന് സംശയിക്കുന്ന സെഡ്റിക്കിനെ ചോദ്യം ചെയ്തപ്പോഴായിരുന്നു കുട്ടിയെ കുഴിച്ചു മൂടിയ കാര്യം വ്യക്തമായത്.

പോലീസും ഡോഗ് സ്ക്വാഡും മാലിന്യ കൂന്പാരത്തിനിടയിൽ നടത്തിയ തിരച്ചലിനൊടുവിലാണ് കുട്ടിയുടെ മൃതദ്ദേഹം കണ്ടെടുത്തത്. ചൊവ്വാഴ്ച രാത്രി കുട്ടി ബന്ധുവിന്‍റെ സമീപം ഉറങ്ങാൻ കിടന്നതാണ് നേരം പുലർന്നപ്പോഴാണ് കുട്ടിയെ കാണാനില്ല എന്ന വിവരം മനസിലാക്കുന്നത്. ഉടനെ പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു.

തട്ടികൊണ്ടു പോയി എന്നു പറയപ്പെടുന്ന സെഡ്റിക് ബന്ധുവിന്‍റെ കാമുകനാണെന്നാണ് പൊലീസ് പറഞ്ഞത്. തട്ടി കൊണ്ടുപോകൽ, മാരക മുറിവേൽപിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ