നിരപരാധിയാണെന്ന് അവസാനനിമിഷം വരെ ആവർത്തിച്ച പ്രതിയുടെ വധശിക്ഷ നടപ്പാക്കി
Thursday, August 22, 2019 10:32 PM IST
ടെക്സസ്: കോളജ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ശിക്ഷ വിധിച്ചിട്ടും താൻ നിരപരാധിയാണെന്ന് ആവർത്തിച്ച പ്രതിയുടെ വധശിക്ഷ നടപ്പാക്കി. ലാറിറെ സ്വയറിംഗൻ(48) ആണ് മരണത്തിലേക്ക് നടന്നു നീങ്ങിയത്. ഓഗസ്റ്റ് 21 ബുധനാഴ്ച വൈകിട്ടാണ് ഇയാളുടെ വധശിക്ഷ നടപ്പാക്കിയത്.

മോണിഗോമറി കോളജ് വിദ്യാർഥിനി മെലിസ ട്രോട്ടറെ(19) തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തിയ കേസിലാണ് ലാറിക്ക് 2000 ജൂലൈ മാസത്തിൽ വധശിക്ഷ വിധിച്ചത്. 1998 ഡിസംബർ 8നാണ് മെലീസാ അവസാനമായി കണ്ടത്. 1999 ജനുവരി 2ന് ഹൂസ്റ്റണ്‍ നാഷണൽ ഫോറസ്റ്റിൽ നിന്നും ഇവരുടെ മൃതദേഹം കണ്ടെത്തി.

വധശിക്ഷ വിധിച്ചശേഷം താൻ നിരപരാധിയാണെന്നു ചൂണ്ടിക്കാട്ടി ആവർത്തിച്ചു അപ്പീൽ നൽതിയതിനെ തുടർന്ന് അഞ്ചുതവണ വധശിക്ഷ നടപ്പാക്കൽ നിർത്തിവച്ചിരുന്നു.


ടെക്സസ് ഇന്ന് ഒരു നിരപരാധിയെയാണ് വധിച്ചത്. ഇതു വളരെ ദയനീയമാണ്. മരണശേഷം ലാറിയുടെ വക്കീൽ എഴുതി തയാറാക്കിയ പ്രസ്താവനയിൽ പറയുന്നു.

വൈകിട്ട് 6.33ന് മാരകമായ വിഷമിശ്രിതം സിരകളിലേക്ക് കുത്തിവച്ചു പത്തു മിനിറ്റിനുള്ളിൽ മരണം സ്ഥിരീകരിച്ചു. അമേരിക്കയിലെ ഈ വർഷത്തെ പന്ത്രണ്ടാമത്തേയും ടെക്സസിലെ നാലാമത്തേതുമായ വധശിക്ഷയാണ് ടെക്സസ് ഹണ്ട്സ് വില്ലയിൽ നടപ്പാക്കിയത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ