സ്വകാര്യത സ്വീകരണ മുറിയിലെ വെള്ളാന പോലെയായി: വെങ്കിടേഷ് രാമകൃഷ്ണൻ
Monday, October 14, 2019 10:58 PM IST
എഡിസണ്‍, ന്യൂജേഴ്സി: സ്വകാര്യത എന്നത് സ്വീകരണ മുറിയിൽ ഇരിക്കുന്ന വെള്ളാനയാണെന്നു ഫ്രണ്ട് ലൈൻ/ഹിന്ദു സീനിയർ എഡിറ്ററായ വെങ്കിടേഷ് രാമകൃഷ്ണൻ.

ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ എട്ടാം കോണ്‍ഫറൻസിലെ ആദ്യ കോണ്‍ക്ലേവിൽ പങ്കെടുത്ത് ’വിധ്വംസക കാലത്തെ വിധേയ വിളയാട്ടങ്ങൾ, മാധ്യമങ്ങൾ സമകാലിക ഇന്ത്യയിൽ’ എന്ന വിഷയത്തെപറ്റി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആൾക്കാരുടെ ഇന്‍റർനെറ്റ് സേർച്ചിൽ നിന്ന് അവരുടേ താൽപര്യങ്ങൾകണ്ടുപിടിച്ച് ഗൂഗിൾ ആ രീതിയിൽ മാർക്കറ്റിംഗ് തുടങ്ങി. ഒരു ഭാര്യയേയും ഭർത്താവിനേയും നിരീക്ഷിച്ച ഗൂഗിൾ, അവരുടെ സ്വഭാവ രീതി അപഗ്രഥിച്ച് ഇത്ര കാലത്തിനുള്ളിൽ അവർ വിവാഹമോചനം തേടും എന്നു പ്രവചിച്ചു. അതുതന്നെ സംഭവിച്ചു.

മനുഷ്യന്‍റെ സ്വഭാവരീതികൾ നിരീക്ഷിച്ച്, അതിലൂടെ അവരെ ഉപഭോക്താവ് ആക്കുവാൻ ഇന്‍റർനെറ്റ് മീഡിയയ്ക്ക് സാധിക്കുന്നു. രഹസ്യമായി നാം കാണുന്ന ഇന്‍റർനെറ്റ് പോലും രഹസ്യമല്ല. സ്വകാര്യതക്ക്വംശനാശം സംഭവിച്ചിരിക്കുന്നു എന്നാണതിനർഥം.

നിഷ്പക്ഷ പത്രപ്രവർത്തനം എന്നൊന്നില്ല. പൂർണമായ അർഥത്തിൽ അതു സാധ്യവുമല്ല. വസ്തുനിഷ്ഠ പത്രപ്രവർത്തനം എന്നതാണ് ശരിക്കുള്ള പദ്രപ്രയോഗം.

ബിബിസിയുടെ ഒരു കണക്കനുസരിച്ച് റേഡിയോ അഞ്ചുകോടി ജനങ്ങളിലെത്താൻ 38 വർഷമെടുത്തു. ടിവി എട്ടു വർഷം. ഇന്‍റർനെറ്റ് എടുത്തത് നാലു വർഷം. ഐ-പോഡിനു 3 വർഷമേ വേണ്ടിവന്നുള്ളൂ. എന്നാൽ ഫേസ്ബുക്ക് 100 കോടിയിലെത്താൻ എടുത്തത് 9 മാസം മാത്രം. ഐ-ഫോണ്‍100 കോടിയിലെത്താൻ എടുത്ത് 4 മാസം മാത്രം.

സോഷ്യൽ മീഡിയ കൂടുതൽ ആളുകളിലേക്ക് എത്തുന്പോൾ, മുഖ്യധാരാ മാധ്യമങ്ങൾ ലോകത്തോട് സംവദിക്കാൻ ഇടയാകുന്നു. ഇത് വലിയൊരു ജനാധിപത്യ പ്രക്രിയയാണ്. കൂടുതൽ ആളുകൾ മാധ്യമങ്ങളിലേക്ക് എത്തുന്നു എന്ന് കേംബ്രിഡ്ജ് അനലിറ്റിക്കാ റിപ്പോർട്ട് ചെയ്യുന്നു. പ്രസിഡന്‍റ് ട്രംപിന്‍റെ തെരഞ്ഞെടുപ്പിലും ബ്രെക്സിറ്റിലും ഒക്കെ രാഷ്ട്രീയമായി ഇതു ബാധിച്ചിട്ടുണ്ട്.

സാങ്കേതിക-സാമൂഹ്യ രംഗത്ത് മാധ്യമങ്ങൾ ഉപകരണങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. ഇന്ത്യയിലെ തെരഞ്ഞെടുപ്പുകാലത്ത് ബ്രോഡ്കാസ്റ്റ് ഓഡിറ്റ് റിസർച്ച് ഗ്രൂപ്പിന്‍റെ ഒരു സർവ്വെയിൽ വിവിധ രാഷ്ട്രീയ നേതാക്കൾക്ക് കിട്ടിയ ചാനൽ എയർ ടൈമിന്‍റെ കണക്കുകൾ പുറത്തുവിട്ടു. പ്രധാനമന്ത്രി മോഡിക്ക് കിട്ടിയതിന്‍റെ പകുതി പോലുംരാഹുൽ ഗാന്ധിക്കും പ്രിയങ്കക്കും കിട്ടിയില്ല.ചെറിയ പാർട്ടികൾക്ക് മൊത്തമായി 70 മണിക്കൂറിന്‍റെ എയർടൈം മാത്രം.


സാങ്കേതിക മികവ് വില്ലനായിരിക്കുന്പോഴും, ആത്യന്തികമായി സ്ഥാപിത താത്പര്യങ്ങളെ ആസ്പദമാക്കി തന്നെയാണ് ഈ രംഗം മുന്നോട്ടുപോകുന്നത്. മാധ്യമങ്ങൾ ഒരു ഭരണ സമ്മർദ്ദമായി മാറുന്നു. കൂടുതൽജനകീയ വീക്ഷണങ്ങൾ കൊണ്ട് കാര്യങ്ങളെ കൃത്യമായി തുറന്നു കാണിക്കണം. ഗാന്ധിജിയെ ഇടിച്ചുതാഴ്ത്താൻ സംഘപരിവാർ ശ്രമിച്ചുകൊണ്ടിരിക്കുന്നു.

മാധ്യമങ്ങളുടെ നിലനിൽപിന്‍റെ പ്രശ്നം എല്ലാക്കാലത്തും ഉണ്ടായിരുന്നു. ജനകീയ പങ്കാളിത്തത്തോടുകൂടിയ സർക്കാർ- അർധസർക്കാർ സംവിധാനം ഉണ്ടായാൽ മാത്രമേ ഈ രംഗം രക്ഷപെടുകയുള്ളൂ. ഇന്നത്തെ കാലത്തെ ട്രോളുകൾ ഒരു സംഘടിത പ്രസ്ഥാനത്തിന്‍റെ സന്തതിയാണ്. ഗുജറാത്തിലെ ഒരു ബഹുനില കെട്ടിടത്തിൽ 2400 പേർ ഇരുന്ന് ജോലി ചെയ്യുന്നത് സംഘപരിവാറിനു വേണ്ടി ട്രോളുകൾ മെനയുന്നതിന് മാത്രമാണ്. ശബരിമല പ്രശ്നം കത്തി നിന്ന സമയത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരേ 2800 ഡിജിറ്റൽ സന്ദേശങ്ങൾ സൃഷ്ടിക്കപ്പെട്ടത് 18 കേന്ദ്രങ്ങളിൽ നിന്നാണ്. എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ട്രോളുകൾ നിർമിക്കുന്നു.

സോഷ്യൽ മീഡിയയുടെ സ്വീധാനം എങ്ങനെ ട്യൂണ്‍ ചെയ്തെടുക്കാമെന്നുള്ള ചോദ്യത്തിനു തന്‍റെ കൈയ്യിൽ ഒറ്റമൂലിയൊന്നും ഇല്ലായെന്ന മറുപടിയാണ് വെങ്കിടേഷ് നൽകിയത്.

എം.ജി രാധാകൃഷ്ണൻ, ജോണി ലൂക്കോസ്, വേണു ബാലകൃഷ്ണൻ, വിനോദ് നാരായണൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. കാനഡ/കാലിഫോർണിയ ചാപ്റ്റർ ആതിഥ്യം വഹിച്ച ഈ കോണ്‍ക്ലേവിൽ ജോർജ് ജോസഫ് മോഡറേറ്റർ ആയി ചർച്ചയെ സജീവമാക്കി. മനു തുരുത്തിക്കാടൻ സ്വാഗതം ആശംസിക്കുകയും ചർച്ചകൾക്ക് നേതൃത്വം നൽകുകയും ചെയ്തു.

റിപ്പോർട്ട്: ജോർജ് തുന്പയിൽ