ഷിക്കാഗോ: അമേരിക്കൻ പ്രവാസത്തിന്റെ പ്രശ്നങ്ങൾ ചർച്ച ചെയ്യുവാൻ വേണ്ടി ഫോമാ സംഘടപ്പിക്കുന്ന ദേശീയ കണ്‍വൻഷന്റെ മുന്നൊരുക്കങ്ങൾ പൂർത്തിയാവുന്നു.
ഇൻഡോ-അമേരിക്കക്കാരുടെ ഇടയിൽ നോണ്‍ ഇമിഗ്രന്റ് വിസ ഉള്ളവർ നേരിടുന്ന ഇപ്പോഴത്തെ പ്രതിസന്ധികളാണ് ഈ കണ്‍വൻഷന്റെ മുഖ്യ ചർച്ചാവിഷയം. ഫോമാ ലൈഫ് കണ്വൻഷൻ ഷിക്കാഗോയിൽ നവംബർ 16 ശനിയാഴ്ച വൈകിട്ട് അഞ്ചര മുതൽ ഷാംന്പർഗിലെ ന്ധഷാംന്പർഗ് ബാങ്ക്വറ്റ്ന്ധ ഹാളിൽ വയ്ച്ചു നടത്തപ്പെടും.
നിങ്ങളുടെ പ്രശ്ങ്ങൾ സെനറ്ററ·ാരോടും, കോണ്‍ഗ്രസ് പ്രതിനിധികളോടും, രാഷ്ട്രീയ നിരീക്ഷകരോടും നേരിട്ട് അറിയിക്കുവാനും, സംവദിക്കുവാനും ഫോമായുടെ ലൈഫ് വേദി വളരെ സഹായകമാകും. നിലവിലെ ഭരണകൂടം വിസ നയത്തിൽ ഏർപ്പെടുത്തിയിരുന്ന പുതിയ നിയമങ്ങൾ പ്രവാസികളായ ഇന്ത്യക്കാർക്ക് ഒട്ടനവധി പ്രയാസങ്ങൾ സൃഷ്ടിച്ചിരുന്നു. അമേരിക്കൻ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ താൽകാലികമായി ആശങ്കയൊഴിഞ്ഞെങ്കിലും, ഭാവി പരിപാടികൾ ആസൂത്രണം ചെയ്യാനുതുകുന്ന ഒരു തുറന്ന വേദിയായി ഫോമായുടെ ലീഗൽ ഇമിഗ്രന്റ്സ് ഫെഡറേഷൻ (ലൈഫ്) വേദിയാകുകയാണ്.
ഇന്ത്യൻ നയതന്ത്ര കാര്യാലയത്തിലെ ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുക്കും. ഫോമാ ലീഗൽ ഇമിഗ്രന്റ്സ് ഫെഡറേഷൻ (ലൈഫ്) കമ്മറ്റിയുടെ ചെയർമാനായി സാം ആന്‍േറായെയും, സെക്രട്ടറിയായി ഗിരീഷ് ശശാങ്ക ശേഖറിനെയും, ജോയിന്റ് സെക്രട്ടറിയായി സുധീപ് നായരെയും, ഫോമാ ലൈഫ് നാഷണൽ കോർഡിനേറ്റർ വിശാഖ് ചെറിയാനെയും തെരഞ്ഞെടുത്തിരുന്നു. ഈ ഷിക്കാഗോ ലൈഫ് കണ്‍വൻഷന്റെ ചെയർമാൻ സുഭാഷ് ജോർജ്, കോ-ചെയർ ഷഫീക് അബൂബക്കർ, വുമണ്‍ ചെയർ സ്മിതാ തോമസ്, ഇല്ലിനോയി ഇമിഗ്രേഷൻ ഫോറം ഡയറക്ടർ വെങ്കട് റാം റെഡ്ഡി, ഷിക്കാഗോ കോസ്മോപോളിറ്റൻ ക്ലബ് സെക്രട്ടറി ജോണ്‍ കൂളാ, അനിൽ അഗസ്റ്റിൻ അറ്റലാന്റാ എന്നിവരുടെ നേതൃത്വതിൽ ലൈഫ് കമ്മറ്റിയുടെ പ്രവർത്തനങ്ങൾ പൂർത്തിയായി.
സർക്കാർ തലത്തിലുള്ള വിവിധ വകുപ്പുകളുമായി സഹകരിച്ച് ഇക്കാര്യത്തിൽ കൂടുതൽ നടപടികളുമായി ഫോമാ ലൈഫ് മുന്നോട്ടുപോകുന്നതായിരിക്കുമെന്ന് എക്സിക്യൂട്ടീവ് അീഗങ്ങളായ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ, വൈസ് പ്രസിഡന്റ് വിൻസന്റ് ബോസ് മാത്യു, ജനറൽ സെക്രട്ടറി ജോസ് എബ്രഹാം, ജോയിന്റ് സെക്രട്ടറി സാജു ജോസഫ്, ട്രഷറർ ഷിനു ജോസഫ്, ജോയിന്റ് ട്രഷറർ ജയിൻ കണ്ണച്ചാൻപറന്പിൽ എന്നിവർ ഉറപ്പു നൽകി.
റിപ്പോർട്ട്: പന്തളം ബിജു തോമസ്