വാക്കുകൾ സൂക്ഷിച്ചുപയോഗിക്കണമെന്ന് ഖൊമൈനിയോട് ട്രംപ്
Monday, January 20, 2020 10:27 PM IST
വാഷിംഗ്ടണ്‍: തന്‍റെ വാക്കുകളിൽ ജാഗ്രത പാലിക്കണമെന്ന് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് വെള്ളിയാഴ്ച ഇറാൻ സുപ്രീം നേതാവ് അയാത്തൊള്ള അലി ഖമേനിയോട് നിർദ്ദേശിച്ചു. യുഎസിനെയും യൂറോപ്യൻ രാജ്യങ്ങളെയും കുറിച്ചുള്ള ഖൊമൈനിയുടെ പരാമർശത്തോട് പ്രതികരിക്കുന്നതിനിടെയാണ് അദ്ദേഹം ഈ മുന്നറിയിപ്പ് നൽകിയത്.

ഇറാനിലെ സുപ്രീം നേതാവ് എന്ന് വിളിക്കപ്പെടുന്ന ഖൊമൈനി യൂറോപ്പിനെക്കുറിച്ചും അമേരിക്കയെക്കുറിച്ചും വളരെ അവ്യക്തമായ ചർച്ചകൾ നടത്തിയിട്ടുണ്ടെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. അവരുടെ സന്പദ്വ്യവസ്ഥ തകർന്നുകൊണ്ടിരിക്കുകയാണ്, അവരുടെ ജനങ്ങൾ ദുരിതമനുഭവിക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ, അവർ അവരുടെ വാക്കുകളിൽ വളരെ ശ്രദ്ധാലുവായിരിക്കണം. ട്രംപിന്‍റെ പ്രകോപനപരമായ പ്രസ്താവനയിൽ അമേരിക്കയെ നീചരാണെന്നും യൂറോപ്യൻ രാജ്യങ്ങളായ ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി എന്നിവ അമേരിക്കയുടെ ദാസ·ാരാണെന്നും ഖൊമൈനി വിശേഷിപ്പിച്ചിരുന്നു.

ഈ പ്രസ്താവനയെ എതിർത്തുകൊണ്ടാണ് ട്രംപ് ഇറാനിയൻ നേതാവിനെ വിമർശിച്ചത്. മറ്റൊരു ട്വീറ്റിൽ ട്രംപ് ഇറാനിലെ ജനങ്ങളെ അഭിസംബോധന ചെയ്തു. അമേരിക്കയെ സ്നേഹിക്കുന്ന ഇറാനിലെ ജനങ്ങൾ അവരെ കൊല്ലുന്നതിനേക്കാൾ അവരുടെ സ്വപ്നങ്ങൾ സാക്ഷാൽകരിക്കാൻ താൽപര്യമുള്ള ഒരു സർക്കാരിനെയാണ് ആഗ്രഹിക്കുന്നതെന്ന് പറഞ്ഞു. തങ്ങളുടെ രാജ്യത്തെ നാശത്തിലേക്ക് കൊണ്ടുപോകുന്നതിനു പകരം ഭീകരത ഉപേക്ഷിച്ച് ഇറാനെ വീണ്ടും മഹത്തരമാക്കണമെന്ന് അദ്ദേഹം ട്വീറ്റിൽ ഇറാനിയൻ നേതാക്കളോട് അഭ്യർത്ഥിച്ചു.

ജനുവരി 17ന് ഖൊമൈനിയുടെ ട്വീറ്റിൽ ഫ്രാൻസ്, ജർമ്മനി, ബ്രിട്ടീഷ് എന്നീ രാജ്യങ്ങളെ നിശിതമായി വിമർശിച്ചിരുന്നു. ’ഇറാൻറെ പ്രശ്നം സുരക്ഷാ സമിതിയിൽ അവതരിപ്പിക്കുമെന്ന ഈ രാജ്യങ്ങളുടെ ഭീഷണി അവർ അമേരിക്കയുടെ’ ദാസ·ാർ ’ആണെന്ന് വീണ്ടും തെളിയിച്ചു. നമുക്കെതിരായ യുദ്ധത്തിൽ സാധ്യമായ എല്ലാ വഴികളിലും ഈ മൂന്ന് രാജ്യങ്ങളും സദ്ദാമിനെ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം എഴുതി.

റിപ്പോർട്ട്: മൊയ്തീൻ പുത്തൻചിറ