പ്രണയ ദിനത്തിൽ ഡാളസ് ജയിലിൽ വനിതാ തടവുകാരുടെ നൃത്തം
Monday, February 17, 2020 2:19 AM IST
ഡാളസ്: ലോകമെന്പാടും പ്രണയദിനം ആഘോഷിച്ചവേളയിൽ ഡാളസ് കൗണ്ടി ജയിലിലെ വനിതാ തടവുകാർ നൃത്തം അവതരിപ്പിച്ചു അവിസ്മരണീയമാക്കി. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന പ്രണയദിനത്തിലാണ് വിവിധ കുറ്റങ്ങൾക്കു ശിക്ഷിക്കപ്പെട്ട വനിതകൾ ജയിലഴിക്കു പുറത്തു വന്നു താളത്തിനൊത്തു ചുവടു വച്ചു. ജയിൽ ജീവനക്കാരും മറ്റു തടവുകാരും നൃത്തം ആസ്വദിച്ചു.

വണ്‍ ബില്യൻ റൈസിംഗ് ക്യാന്പിന്‍റെ ഭാഗമായി അക്രമം കൊണ്ടു കീഴടക്കാനോ പരാജയപ്പെടുത്താനോ സാധ്യമല്ലെന്നു പ്രചരിപ്പിക്കുന്നതിനായിരുന്നു ജയിലിൽ ഇങ്ങനെയൊരു നൃത്തപരിപാടി സംഘടിപ്പിച്ചതെന്ന് തടവുകാരികളിൽ ഒരാൾ പ്രതികരിച്ചു.

സ്ത്രീയോ പുരുഷനോ നിറമോ മതമോ വ്യത്യസ്തമില്ലാതെ പീഡനം എന്നാൽ പീഡനം തന്നെയാണെന്നും ഇത് അവസാനിപ്പിക്കേണ്ടത് അനിവാര്യമാണെന്നും ഏലിയ സാഞ്ചസ് പറഞ്ഞു. ലോകത്തു മൂന്നിലൊന്നു വനിതകൾ വീതം ആക്രമിക്കപ്പെടുകയോ ലൈംഗിക പീഡനത്തിന് ഇരയാകുകയോ ചെയ്യുന്നുണ്ടെന്നാണു റിപ്പോർട്ടുകൾ.

വെളളിയാഴ്ച തന്നെ ഈ നൃത്തപരിപാടി ജയിലിനകത്തു നിന്നും പുറത്തു കടക്കുന്ന വനിതാ തടവുകാർക്ക് സമൂഹവുമായി ഒത്തു ചേരുന്നതിനും വിജയ സാധ്യത വർധിപ്പിക്കുന്നതിനും ഇടയാകുമെന്ന് അധികൃതർ പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ