കോവിഡ് 19: തല കുനിക്കാതെ പ്രതിരോധത്തിന്‍റെ പടയൊരുക്കവുമായി ന്യൂജേഴ്സി
Thursday, April 2, 2020 10:49 PM IST
ന്യൂജേഴ്സി: 3, 649 പുതിയ കോവിഡ് കേസുകളും 91 പുതിയ മരണങ്ങളും ഉണ്ടായെങ്കിലും കർശന സുരക്ഷാസംവിധാനമൊരുക്കി ന്യൂജേഴ്സി സംസ്ഥാനം. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്തെ മൊത്തം കേസുകളുടെ എണ്ണം 22,000ത്തിൽ അധികമായി. മരണസംഖ്യ 355 ആയി ഉയർന്നു. ന്യൂജേഴ്സിയിൽ ഈ ആഴ്ചയുടെ തുടക്കത്തിൽ 160ഓളം കോവിഡ് 19 മരണങ്ങളാണ് സംഭവിച്ചത്. അതേസമയം, കൂപ്പർസ് പോയിന്‍റ് വാട്ടർഫ്രണ്ട് പാർക്കിലെ കാംഡൻ കൗണ്ടിയിലെ ആദ്യത്തെ കോവിഡ് 19 ടെസ്റ്റിംഗ് സൈറ്റ് ബുധനാഴ്ച ഉച്ചയ്ക്ക് തുറന്നു. ഇവിടെ ഡോക്ടറുടെ റഫറൽ ഉള്ളവരെ പരിശോധിക്കുന്നു.

കൂടുതൽ ടെസ്റ്റിംഗ് സൈറ്റുകൾ പോപ്പ് അപ്പ് ചെയ്യുന്നത് തുടരുന്പോൾ, ന്യൂജേഴ്സിയിലെ രോഗികളുടെ വർധനവിനെ സഹായിക്കാനായി കൂടുതൽ മെഡിക്കൽ പ്രൊഫഷണലുകൾക്കുവേണ്ടിയുള്ള ശ്രമത്തിലാണ് സംസ്ഥാനം. ഇതുവരെ 5,200ൽ അധികം ആരോഗ്യ പ്രവർത്തകർ സന്നദ്ധസേവനം നടത്തിയിട്ടണ്ട്. അവരിൽ പലരും ആർമി കോർപ്സ് ഓഫ് എൻജിനീയർമാർ സ്ഥാപിക്കുന്ന ഫീൽഡ് ഹോസ്പിറ്റലുകളിൽ ജോലി ചെയ്യുമെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ പറയുന്നു.

ആരോഗ്യപരിപാലന തൊഴിലാളികൾക്കും ആശുപത്രികൾക്കും കൂടുതൽ സൗകര്യങ്ങൾ നൽകാൻ തീരുമാനിച്ചിട്ടുണ്ട്. പ്രാക്ടീസ് ആവശ്യകതകളുടെ വ്യാപ്തി ഒഴിവാക്കുന്നതിനും ഇത്തരക്കാർക്കു കൂടുൽ പ്രതിരോധശേഷി നൽകുന്നതിനും നിർദേശം നൽകുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ഗവർണർ മർഫി ഒപ്പിട്ടു. സാമൂഹിക അകലം പാലിക്കുന്നതിനുള്ള കോളുകൾ തുടരുന്നു. വ്യകിതപരമായ അപേക്ഷയിൽ, ന്യൂജേഴ്സി സ്റ്റേറ്റ് പോലീസ് സൂപ്രണ്ട് തന്‍റെ മകൾ ജൂണിൽ വിവാഹിതയാകാൻ ആഗ്രഹിച്ച ചില വാർത്തകൾ പങ്കുവച്ചു. കഴിഞ്ഞ രാത്രി അവളുടെ കല്യാണം നീട്ടിവയ്ക്കുകയാണെന്ന് ഞങ്ങൾക്ക് അവളെ വിളിച്ചു അറിയിക്കേണ്ടിവന്നു. എന്നാൽ ഇത് എത്രത്തോളം പ്രധാനമാണെന്ന് ഞങ്ങൾ അവളെ അറിയിച്ചു-കേണൽ പാട്രിക് കാലാഹൻ പറഞ്ഞു.

ന്യൂജേഴ്സിയുടെ ആദായനികുതി സമയപരിധി ഏപ്രിൽ 15 മുതൽ ജൂലൈ 15 വരെയും സംസ്ഥാന ബജറ്റ് സമയപരിധി ജൂണ്‍ 30 മുതൽ സെപ്റ്റംബർ 30 വരെയുമായിരിക്കുമെന്ന് മർഫിയും നിയമസഭാ നേതാക്കളും ബുധനാഴ്ച പ്രഖ്യാപിച്ചു.

സ്കൂളുകൾ, പബ്ലിക് പെൻഷനുകൾ, ന്യൂജേഴ്സി ട്രാൻസിറ്റ് എന്നിവയ്ക്കുള്ള ചെലവ് വർധിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന 40.9 ബില്യണ്‍ ഡോളർ ചെലവ് പദ്ധതി മർഫി മുന്നോട്ടുവച്ചിരുന്നുവെങ്കിലും വൈറസ് സംസ്ഥാന ധനകാര്യത്തിൽ ചെലുത്തുന്ന സാന്പത്തിക ആഘോതം കുത്തനെ ഉയർത്തി. ഇപ്പോഴത്തെ സാഹചര്യത്തിൽ ഫെഡറൽ സർക്കാരിൽ നിന്ന് സംസ്ഥാനത്തിന് കഴിയുന്നത്ര പണം ആവശ്യമായി വരും, മർഫി പറഞ്ഞു. ഫെഡറൽ സർക്കാരുകളിൾ നിന്ന് സംസ്ഥാനത്തിന് 350 പുതിയ വെന്‍റിലേറ്ററുകൾ ലഭിച്ചു, സംസ്ഥാനത്തൊട്ടാകെയുള്ള പുതിയ ഉപകരണങ്ങൾക്കു പുറമേ 650 എണ്ണം ഇപ്പോഴുണ്ടെന്ന് ഗവർണർ പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ ഫെഡറൽ ഉദ്യോഗസ്ഥരിൽ നിന്ന് സംസ്ഥാനത്തിന് 2,300 വെന്‍റിലേറ്ററുകൾ ആവശ്യമാണെന്ന് മർഫി പറഞ്ഞു.

കടൽത്തീര റിസോർട്ടിൽ പ്ലേ ഓഫുകൾ നടത്തുന്നത് എൻബിഎ പരിഗണിക്കുന്നതായി അറ്റ്ലാന്‍റിക് സിറ്റി മേയർ. പ്ലേ ഓഫുകൾ ഹോസ്റ്റു ചെയ്യുന്നതിനായി ലാസ് വെഗാസ്, ഒർലാന്േ‍റാ, ഹവായ്, ലൂയിവിൽ എന്നിവ പരിഗണനയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.

പ്രതിരോധ പ്രവർത്തനങ്ങളും സുരക്ഷയും ശക്തമാണെങ്കിലും പലേടത്തും സ്ഥതി വ്യത്യസ്തമാണെന്നാണ് റിപ്പോർട്ട്. ആശുപത്രി മേഖയിൽ പ്രവർത്തിക്കുന്നവരിലേറെയും രോഗബാധയുടെ നിഴലിലാണ്. ക്വാറന്ൈ‍റൻ രീതിയിലേക്ക് മാറാൻ അവരുടെ ജോലിത്തിരക്ക് അനുവദിക്കില്ലെന്നതാണ് യാഥാർഥ്യം. നോർത്ത് ജേഴ്സി നഴ്സിംഗ് ഹാമിൽ എട്ടുപേർ മരിച്ചതോടെ അവരുടെ കുടുംബാംഗങ്ങൾ കടുത്തഭീതിയിലായി. സർക്കാരും വകുപ്പുകളും പല പരിഷ്കാരങ്ങളും നടപ്പിലാക്കുന്നുണ്ടെങ്കിലും മതിയായ ശ്രദ്ധ കിട്ടാതെ പലരും മരണത്തിനു കീഴടങ്ങുന്നതായി ഹെൽത്ത് കെയർ കണ്‍സൾട്ടന്‍റ് ഡോ. രാജു കുന്നത്ത് അറിയിച്ചു. ലോക്ക്ഡൗണ്‍ ചെയ്ത ലേക്ക്ലാൻഡ് ഹെൽത്ത് കെയർ സെന്‍ററിൽ കോറോണ വൈറസിന്‍റെ ഉറവിടമുണ്ടോയെന്ന ഭീതിയിലാണ് ഇവർ. നവജാത ശിശുക്കളുടെ കാര്യമാണ് ഏറെ കഷ്ടം.

ഗർഭിണിയായിരുന്നപ്പോൾ ഐസലേഷൻ വാർഡിലുണ്ടായിരുന്ന സ്ത്രീ അടുത്തിടെ സുഖപ്രസവം നടത്തിയെങ്കിലും കുട്ടിയെ കാണാനിതു വരെ കഴിഞ്ഞിട്ടില്ല., വൂർഹീസ് വെർച്വ ആശുപത്രിയിലെ കണ്ണീരണിയിക്കുന്ന രംഗങ്ങൾ നഗരത്തിലെ വിവിധ ആശുപത്രികളിൽ അരങ്ങേറുന്നതായി വാർത്തയുണ്ട്.

ന്യൂജേഴ്സിയിലെ വിവിധ ആശുപത്രികളിൽ രോഗികളുടെ ആധിക്യംമൂലം പലേടത്തും അഡ്മിഷൻ നൽകാതെയായി. ടീനെക്കിലെ ഹോളിനെയിം മെഡിക്കൽ സെന്‍റർ ഉൾപ്പെടെ എട്ടോളം ആശുപത്രികളിൽ സമാന സംഭവമുണ്ടായെന്ന് റിപ്പോർട്ടുണ്ട്. മതിയായ ആരോഗ്യസംവിധാനങ്ങൾ ഇല്ലാത്തതിനു പുറമേ ആശുപ്രതി സ്റ്റാഫുകളിൽ പലർക്കും കോവിഡ് 19 ബാധിച്ചതും പ്രശ്നം രൂക്ഷമാക്കുന്നു.

സ്കൂളുകൾ അടച്ചു പൂട്ടിയെങ്കിലും ഓണ്‍ലൈൻ ക്ലാസുകൾ നടക്കുന്നുണ്ട്. കുട്ടികളുടെ പിറന്നാൾ ആഘോഷങ്ങൾ കൊറോണമൂലം നടത്താൻ കഴിയാത്ത സാഹചര്യത്തിൽ ന്യൂജേഴ്സിലുള്ള ഗ്രീറ്റിംഗ് കന്പനി അവരുടെ സഹായത്തിനെത്തിയിട്ടുണ്ട്. കാർഡ് മൈ യാർഡ് എന്ന കന്പനിക്ക് ഓണ്‍ലൈൻ ഓർഡർ നൽകിയാൽ അവർ ആവശ്യപ്പെടുന്ന സാധനങ്ങൾ വീട്ടിലെത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പോസ്റ്റൽ സർവീസ് ഡിപ്പാർട്ട്മെന്‍റിലും രോഗബാധിതരുടെ എണ്ണം വളരെ കൂടുതലാണ്. ഏകദേശം 2000 യുഎസ് പോസ്റ്റൽ വർക്കേഴ്സ് ക്വാറന്ൈ‍റനിലാണ്. അതേസമയം, തോക്കു വിൽക്കുന്ന കടകൾ അവശ്യവസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതായി ഗവർണർ ഫിൽ മർഫി പറഞ്ഞു. കാർ ഡീലേഴ്സ്, ബ്രൂവറീസ്, റിയൽ എസ്റ്റേറ്റ് ഏജന്‍റ്സ് എന്നിവർ ലോക്ക്ഡൗണ്‍ സമയത്ത് ഏതുവിധത്തിൽ പ്രവർത്തിക്കണമെന്ന് സംബന്ധിച്ചു മാർഗനിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. കാർ വാങ്ങാൻ താൽപര്യമുള്ളവർ അറിയിച്ചാൽ കാർ വീട്ടുപടിക്കലെത്തും. നോക്കിയിട്ട് ഡീൽ ഇഷ്ടപ്പെട്ടില്ലെങ്കിൽ ഒരു പ്രശ്നവുമില്ല, അവർ തിരികെ പൊയ്ക്കാളും.

ന്യൂജേഴ്സി ആസ്ഥാനമായ ജോണ്‍സണ്‍ ആൻഡ് ജോണ്‍സണ്‍ കൊറോണ വാക്സിൻ നിർമിക്കാൻ തയാറായിച്ചുണ്ടെന്നും ഈ സെപ്റ്റംബാറോടെ അതു മനുഷ്യരിൽ പരീക്ഷിക്കാനുള്ള ശ്രമത്തിലാണെന്നും അറിയിച്ചിരിക്കുന്നു. അടുത്തവർഷം മുതൽ വിപണിയിൽ അവതരിപ്പിക്കാൻ കഴിയുമെന്നും അവർ വ്യക്തമാക്കി. എന്നാൽ ഇതിനോട് സർക്കാർ വൃത്തങ്ങൾ പ്രതികരിച്ചിട്ടില്ല.

ഗ്രോസറി ചെയിൻ ഷോപ്പായ ഫോപ്പ്റൈറ്റിൽ ഒരു സമയം പരമാവധി അഞ്ചുപേർക്കു മാത്രമേ ഷോപ്പിംഗിന് അവസരമുണ്ടാകൂ എന്നറിയിച്ചിട്ടുണ്ട്. അവരുടെ ഷോപ്പിംഗ് സെന്‍ററിലെ അഞ്ചോളം പേർക്ക് കൊറോണ ബാധിച്ചതിനെ തുടർന്നാണ് ഈ നീക്കം. ഓറഞ്ച് ടൗണ്‍ഷിപ്പിൽ വെൽകെയർ ഫാർമസി ഉടമയായ ജെയിസ് ജോർജ് ഹാൻഡ്, സാനിറ്റൈസർ, എൻ95 മാസ്കുകൾ, സർജിക്കൽ മാസ്കുകൾ എന്നിവ മിതമായ നിരക്കിൽ വാഗ്ദാനം ചെയ്ത് സമൂഹത്തെ സഹായിക്കാനൊരുങ്ങുന്നു. കൊറോണ പ്രതിരോധത്തിന് ആവശ്യമുള്ള ധാരാളം സാധനങ്ങൾ വന്നതായി അദ്ദേഹം പറഞ്ഞു. താൽപര്യമുള്ളവർ(ജയിംസ് ജോർജ്- (862) 444-3632 അല്ലെങ്കിൽ (973) 678-3429 എന്ന നന്പറിൽ ബന്ധപ്പെടുക.

റിപ്പോർട്ട്: ജോർജ് തുന്പയിൽ