ജോസ് കെ. മണിക്ക് പിന്തുണയുമായി പ്രവാസി കേരളാ കോണ്‍ഗ്രസ് ഓഫ് നോർത്ത് അമേരിക്ക
Monday, July 13, 2020 10:52 PM IST
ഷിക്കാഗോ: കേരളത്തിലുണ്ടായ രഷ്ട്രീയ വ്യതിചലനങ്ങളെപറ്റി പ്രവാസി കേരളാ കോണ്‍ഗ്രസിന്‍റെ നാഷണൽ ടെലി കോണ്‍ഫറൻസ് മീറ്റിംഗിൽ നടന്ന ചർച്ചയിൽ ജോസ് കെ. മാണി നയിക്കുന്ന കേരളാ കോണ്‍ഗ്രസ് എമ്മിനെ പിന്തുണക്കുവാൻ യോഗം തീരുമാനിച്ചു.

നാഷണൽ വർക്കിംഗ് പ്രസിഡന്‍റ് പി.സി. മാത്യു വിളിച്ചു കൂട്ടിയ യോഗത്തിൽ മുപ്പതോളം നാഷണൽ കമ്മിറ്റി അംഗങ്ങൾ പങ്കെടുത്തു. പ്രസ്തുത യോഗത്തിൽ നാഷണൽ കോഓർഡിനേറ്റർ മാത്തുക്കുട്ടി ആലുംപറന്പിൽ അധ്യക്ഷത വഹിച്ചു. ന്യൂയോർക്ക് ചാപ്റ്റർ ജോണ്‍ സി. വർഗീസ്, ഹൂസ്റ്റണ്‍ ചാപ്റ്റർ പ്രസിഡന്‍റ് ഫ്രാൻസിസ് ചെറുകര, ഷിക്കാഗോ ചാപ്റ്റർ സെക്രട്ടറി സജി പുതൃക്കയിൽ, ഡാളസ് ചാപ്റ്റർ പ്രസിഡന്‍റ് ബാബു പടവത്തിൽ മുതലായവർ പ്രസംഗിച്ചു.

ആദർശ ധീരനായ യുവ നേതാവാണ് ജോസ് കെ. മാണി ഇരുന്ന് കസേര വിടുവാൻ മടികാട്ടുന്ന നേതാക്കൾ ഒരു വീണ്ടുവിചാരത്തിനു തയാറാകാത്ത സാഹചര്യത്തിൽ യുവ നേതാക്കൾ മുന്പോട്ട് വരേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണ്. യുഡിഎഫിനെ ശക്തി പെടുത്തുവാൻ ആരാധ്യനായ മുൻ പാർട്ടി ചെയർമാൻ മാണി സാർ നൽകിയ സംഭാവനകൾ മറന്നുകൊണ്ടാണ് കോണ്‍ഗ്രസിിലെ ചില നേതാക്കൾ കരുക്കൾ നീക്കിയതെന്നും കേരളാ കോണ്‍ഗ്രസ് എമ്മിനെ പുറത്താക്കുവാൻ കാട്ടിയ നടപടി ക്രൂരമായിപ്പോയി എന്നും യോഗം വിലയിരുത്തി. ഇത്തരം നടപടിക്ക് ജനങ്ങൾ തെരഞ്ഞെടുപ്പിലൂടെ മറുപടി നൽകുമെന്നും ജോസ് കെ. മാണി എടുക്കുന്ന നയത്തെ പരിപൂർണമായി പിന്തുണക്കുന്നുവെന്നും യോഗം തീരുമാനിച്ചു. തോമസ് ചാഴിക്കാടൻ എംപി., റോഷി അഗസ്റ്റിൻ എംഎൽഎ., ഡോ. ജയരാജൻ എംഎൽഎ, ജോസ് ടോം, വർഗീസ് പേരയിൽ, ജോസഫ് എം. പുതുശേരി, സണ്ണി തെക്കേടം, എൻ. എം. രാജു, സാജൻ തൊടുക മുതലായ നേതാക്കൾക്ക് യോഗം ആശംസകൾ നേർന്നു.


ഒറ്റയ്ക്ക് നിന്ന് പ്രവർത്തനങ്ങൾക്കു മുൻതൂക്കം നൽകണമെന്നും സമയോചിതമായി യോജിക്കുവാൻ പറ്റുന്ന മുന്നണിയുമായി ധാരണയുടെ അടിസ്ഥാനത്തിൽ യോജിച്ചു തെരഞ്ഞെടുപ്പിനെ നേരിടുന്നതിൽ തെറ്റില്ലയെന്നും ജോണ്‍ സി. വർഗീസ് പറഞ്ഞു.

ലോകം മുഴുവൻ കോവിഡിന്‍റെ ആഘാതത്തിൽ വിഷമിക്കുന്പോൾ ദുഖത്തിലായിരിക്കുന്ന മരിച്ചുപോയവരുടെ ദുഃഖത്തിൽ യോഗം പങ്കു ചേർന്നു. കേരളത്തിൽ എത്തുന്ന പ്രവാസികളോട് കേരള ജനത കാട്ടുന്ന അവഗണക്ക് എതിരെ പ്രതികരിക്കണമെന്ന് യോഗം പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടു. നാഷണൽ കമ്മിറ്റി അംഗം വർഗീസ് കയ്യാലക്കകം സമകാലീക രാഷ്ട്രീയ അവലോകനം നടത്തി. നാഷണൽ സെക്രട്ടറി സണ്ണി കാരിക്കൽ നന്ദി പ്രകാശിപ്പിച്ചു. പുതിയ നാഷണൽ കമ്മിറ്റിയിൽ ചേർന്നു പ്രവർത്തിക്കുവാൻ താൽപര്യമുള്ളവർ ബന്ധപ്പെടുക.

മാത്തുക്കുട്ടി ആലും പറന്പിൽ 773-620-2484

റിപ്പോർട്ട്: പി. സി. മാത്യു