യുക്മ സാംസ്കാരിക വേദിയുടെ ലൈവ് ടാലന്‍റ് ഷോയിൽ സംഗീതാസ്വാദകരെ ആവേശ കൊടുമുടിയിലെത്തിച്ച് ഫ്രയ സാജു
Thursday, July 16, 2020 8:50 PM IST
ലണ്ടൻ: കോവിഡ് - 19 എന്ന മഹാമാരിക്കെതിരെ മുൻനിരയിൽ നിന്ന് പ്രവർത്തിക്കുന്ന ലോകമെന്പാടുമുള്ള ആരോഗ്യ പ്രവർത്തകർക്ക് ആദരവർപ്പിക്കുന്ന യുക്മ സാംസ്കാരിക വേദിയുടെ ലൈവ് ടാലന്‍റ് ഷോ "LET'S BREAK IT TOGETHER" ൽ പ്രേക്ഷകർക്ക് മുന്നിൽ അഴകിന്‍റെ സ്വര വസന്തം തീർത്തത് ബർമിംഗ്ഹാമിൽ നിന്നുള്ള ഫ്രയ സാജു എന്ന കൊച്ച് മിടുക്കി.

സ്നേഹ പ്രതീകം എന്ന ഭക്തി ഗാന ആൽബത്തിലെ എ.ജെ. ജോസഫ് സംഗീതം നൽകി സുജാത പാടിയ ഏറെ മനോഹരമായ ന്ധഅലകടലും കുളിരലയുംന്ധ എന്ന ഗാനം വയലിനിൽ വായിച്ച് തുടങ്ങിയ ഷോ ആദ്യ ഗാനത്തോടെ തന്നെ പ്രേക്ഷകരുടെ മനം കവർന്നു. ഫ്രയയ്ക്ക് രൂപത ബൈബിൾ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിക്കൊടുത്ത ഈ ഗാനത്തെ തുടർന്ന് മലയാളം സൂപ്പർ ഹിറ്റ് ചിത്രം ഉയിരെ - യിലെ ന്ധനീ മുകിലോന്ധ എന്ന് തുടങ്ങുന്ന ഗാനം വായിച്ച ഫ്രയ പ്രേക്ഷകരെ ഒന്നടങ്കം തന്‍റെ ആരാധകരാക്കി മാറ്റി. ആറാമത്തെ വയസിൽ വയലിൻ പഠിച്ചു തുടങ്ങിയ ഫ്രയ അടുത്തതായി വായിച്ചത് തമിഴിലെ അതി പ്രശസ്തമായ ന്ധചിന്ന ചിന്ന ആശൈ എന്ന് തുടങ്ങുന്ന ഗാനമാണ്.

രൂപത ബൈബിൾ കലോത്സവത്തിൽ പിയാനോ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിക്കൊടുത്ത "Shout to the Lord" എന്ന ഇംഗ്ളീഷ് ഗാനവുമായാണ് ഫ്രയ പിയാനോയിലെ തന്‍റെ മനം മയക്കുന്ന പ്രകടനം ആരംഭിച്ചത്. "കണ്ണേ കലൈമാനേന്ധ എന്ന യേശുദാസ് പാടിയ തമിഴ് ഗാനം കൂടി പിയാനോയിൽ വായിച്ച ഫ്രയ താൻ വയലിനിലും പിയാനോയിലും ഒരു പോലെ മിടുക്കിയാണെന്ന് തെളിയിക്കുകയായിരുന്നു.

"LET'S BREAK IT TOGETHER"ലൈവ് ടാലന്‍റ് ഷോയുടെ സംഘാടകരായ യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർക്ക് നന്ദി പറഞ്ഞു കൊണ്ട്, ലൈവിൽ വന്ന ഫ്രയയുടെ മാതാപിതാക്കൾ സാജുവും ആശയും ഫ്രയയുടെ ഇളയ സഹോദരൻ ഫ്ളെവിനും ആസ്വാദകരുടെ സ്നേഹപൂർണമായ പ്രതികരണങ്ങൾക്കും പിന്തുണക്കും ഹൃദയപൂർവം നന്ദി പറഞ്ഞു. "Let's Break It Together" ആസ്വാദകരുടെ ഹൃദയങ്ങളിൽ ചേക്കേറിയ ഫ്രയ ആരാധന എന്ന ഹിന്ദി ചിത്രത്തിലെ എവർഗ്രീൻ ഗാനമായ "മേരേ സപ്നോം കി റാണി' എന്ന ഗാനം വയലിനിൽ വായിച്ച് കൊണ്ട് ഷോ അവസാനിപ്പിക്കുന്പോൾ, ഷോ കുറച്ച് സമയം കൂടി തുടരണമെന്ന് നിരവധി പ്രേക്ഷകർ ആവശ്യപ്പെടുന്നുണ്ടായിരുന്നു. ഷോയിൽ ഫ്രയയ്ക്ക് കൂട്ടായി വന്ന ബർമിംഗ്ഹാം കേരള വേദി അസോസിയേഷനിലെ ജീന റോസ് അവതാരകയുടെ റോളിൽ തിളങ്ങി നിന്നുകൊണ്ട് പ്രേക്ഷകരുടെ മുക്തകണ്ഠമായ പ്രശംസകൾ ഏറ്റുവാങ്ങി.

കോവിഡ് - 19 രോഗബാധിതർക്കു വേണ്ടി സ്വന്തം ജീവൻപോലും തൃണവൽഗണിച്ച് കരുതലിന്‍റെ സ്നേഹസ്പർശമായി, വിശ്രമരഹിതരായി യുകെയിലെ എൻഎച്ച്എസ് ഹോസ്പിറ്റലുകളിലും കെയർഹോമുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ലോകത്തിലെ മുഴുവൻ ആരോഗ്യ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിരിക്കുന്ന ഈ ലൈവ് ഷോ യുക്മയുടെ ഒൗദ്യോഗീക ഫേസ്ബുക്ക് പേജ് ആയ യുക്മയിലൂടെയാണ് സംപ്രേക്ഷണം ചെയ്യുന്നത്.

എട്ടു വയസ് മുതൽ 21 വയസ് വരെ പ്രായമുള്ള യുകെയിലെ വൈവിധ്യമാർന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഈ കലാവിരുന്ന് ആരോഗ്യ പ്രവർത്തകർക്ക് കൃതജ്ഞതയും അഭിവാദ്യവും അർപ്പിക്കുന്നതിനായാണ് സംഘടിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ സംഗീതോപകരണങ്ങളിൽ കലാവിരുത് പ്രകടിപ്പിക്കുവാൻ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളാണ് ഈ ലൈവ് ഷോയുടെ പ്രധാന ആകർഷണം. എന്നാൽ ഹാസ്യാത്മകമായ പരിപാടികൾ ഉൾപ്പെടെ വൈവിധ്യമാർന്നതും ആകർഷണങ്ങളുമായ മറ്റു കലാപരിപാടികൾ അവതരിപ്പിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.

കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുവേണ്ട മിനിമം സമയം ഇരുപത് മിനിറ്റ് ആണ്. പരിപാടികൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന എട്ടു മുതൽ ഇരുപത്തിയൊന്ന് വയസ് വരെ പ്രായപരിധിയിലുള്ള കലാ പ്രതിഭകൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന പരിപാടിയുടെ, കുറഞ്ഞത് അഞ്ച് മിനിറ്റ് ദൈർഘ്യം ഉള്ള വീഡിയോ ക്ലിപ്പ് 07846747602 എന്ന് വാട്സ്ആപ്പ് നന്പറിൽ അയച്ചു തരേണ്ടതാണ് . ഓർഗനൈസിംഗ് കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് പരിപാടികൾ അവതരിപ്പിക്കേണ്ടവരെ മുൻകൂട്ടി അറിയിക്കുന്നതുമായിരിക്കും.

ലോകമെന്പാടുമുള്ള ആതുരസേവകർക്ക് ആദരവ് നൽകുന്നതിനായി യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാ സന്പന്നരായ കുട്ടികൾ അവതരിപ്പിക്കുന്ന ന്ധലെറ്റ്സ് ബ്രേക്ക് ഇറ്റ് ടുഗദർ ന്ധ എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും നൽകി വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡണ്ട് മനോജ്കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ് വൈസ് പ്രസിഡന്‍റ് അഡ്വ. എബി സെബാസ്റ്റ്യൻ എന്നിവർ അഭ്യർത്ഥിച്ചു.

യുക്മ സാംസ്കാരിക വേദി രക്ഷാധികാരി സി എ ജോസഫ് ദേശീയ കോർഡിനേറ്റർ കുര്യൻ ജോർജ്, വൈസ് ചെയർമാൻ ജോയി ആഗസ്തി, ജനറൽ കണ്‍വീനർമാരായ ജയ്സണ്‍ ജോർജ്ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേൽനോട്ടം വഹിക്കുന്നത്.

പ്രോഗ്രാം സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602) , യുക്മ സാംസ്കാരിക വേദി നാഷണൽ കോർഡിനേറ്റർ കുര്യൻ ജോർജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.