മലയാളം സൊസൈറ്റി, ഹൂസ്റ്റൺ മഹാകവി അക്കിത്തം: അനുസ്മരണം
Tuesday, November 24, 2020 9:21 PM IST
ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ ഭാഷാ സ്നേഹികളുടെ സംഘടനയായ മലയാളം സൊസൈറ്റിയുടെ നവംബർ സമ്മേളനം എട്ടാം തീയതി ഞായറാഴ്ച വൈകീട്ട് നാലിന് സൂം മീറ്റിംഗിലൂടെ നടത്തി. ആദ്യമായി മഹാകവി അക്കിത്തം അച്യുതൻ നന്പൂതിരിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുകയും അദ്ദേഹത്തിന്‍റെ ആത്മശാന്തിക്കായി മൗനമായി പ്രാർഥിക്കുകയും ചെയ്തു. തുടർന്ന് പങ്കെടുത്ത എല്ലാവർക്കും ജോർജ് മണ്ണിക്കരോട്ട് സ്വാഗതം ആശംസിച്ചു. മലയാളം സൊസൈറ്റിയുടെ സെക്രട്ടറി ജോർജ് പുത്തൻകുരിശ് താങ്ക്സ് ഗിവിംഗിന്‍റെ ആശംസ അറിയിക്കുകയും ചെയ്തു. മതപീഡനത്തിൽനിന്ന് രക്ഷപെട്ട് അമേരിക്കയിലെത്തിയ പിൽഗ്രിംസിനെ സ്ക്വാന്‍റ് എന്ന അമേരിക്കൻ ഇന്ത്യൻ എങ്ങനെ സഹായിച്ചുവെന്ന് അനുസ്മരിക്കുകയും ചെയ്തു.

തുടർന്ന് എ.സി. ജോർജ് മോഡറേറ്ററായി മീറ്റിംഗ് ആരംഭിച്ചു. ഗോപിനാഥ പിള്ള ’അക്കിത്തം: അനുസ്മരണം’ എന്ന വിഷയത്തെക്കുറിച്ച് പ്രബന്ധം അവതരിപ്പിച്ചു. പാലക്കാട്ട് ജനിച്ച അച്യുതൻ നന്പൂതിരി വളരെ ചെറുപ്പത്തിലെ സംസ്കൃതത്തിലും വേദങ്ങളിലും അറിവു നേടി. സമുദായപ്രവർത്തനം പത്രപ്രവർത്തതനം എന്നിങ്ങനെ പല മേഖലകളിലും അദ്ദേഹം പ്രവർത്തിച്ചു. നന്നേ ചെറുപ്പത്തിലെ കവിതകളിൽ താൽപര്യം കാണിക്കുകയും ആർക്കും മനസിലാകുന്ന ഭാഷയിൽ കവിതകൾ പ്രസിദ്ധീകരിക്കുകയും ചെയ്തു. അദ്ദഹത്തിന്‍റെ ഏറ്റവും പ്രസിദ്ധമായ വെളിച്ചം ദുഖമാണുണ്ണി തമസല്ലോ സുഖപ്രദം' എന്ന ഇരുപതാം നൂറ്റാണണ്ടിലെ ഇതിഹാസം എന്ന കൃതിയിലെ വരികൾ വളരെ അധികം വിശകലനത്തിന് വിധേയമായിട്ടുണ്ട്. കമ്മ്യുണസത്തോടുണ്ടായിരുന്ന താൽപര്യമാണ് ഈ കൃതി എഴുതുവാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതെങ്കിലും അതിന്‍റെ ആശയങ്ങളുടെ പ്രയോഗങ്ങളോട് യോജിക്കാൻ കഴിയാഞ്ഞതുകൊണ്ട് അതിൽനിന്ന് പിന്മാറുകയും ചെയ്തു. അക്കിത്തത്തിന്‍റെ കവിതകൾ ഉദ്ധരിച്ചുകൊണ്ടും അദ്ദേഹത്തിന്‍റെ സുമനസിനെ പ്രകീർത്തിച്ചുകൊണ്ടും ഗോപിനാഥ പിള്ള അദ്ദേഹത്തിന്‍റെ പ്രബന്ധം അർച്ചനയായി അർപ്പിച്ചു.

ഗോപിനാഥ പിള്ള അവതരിപ്പിച്ച അക്കിത്തത്തിന്‍റെ അനുസ്മരണവും കുരിയൻ മ്യാലിൽന്‍റെ ചെറുകഥയും ശ്രോതാക്കളുടെ ആസ്വാദനത്തിനും വിശകലനത്തിനും വിധേയപ്പെട്ടു. പൊതു ചർച്ചയിൽ പൊന്നു പിള്ള, എ.സി. ജോർജ്, ഗോപിനാഥ് പിള്ള, ശാന്ത പിള്ള, മാത്യു പന്നപ്പാറ, നൈനാൻ മാത്തുള്ള, ടി.എൻ. സാമുവൽ, തോമസ് കളത്തൂർ, സുകുമാരൻ നായർ, അല്ലി എസ്. നായർ, കുരിയൻ മ്യാലിൽ, ജോസഫ് തച്ചാറ, ടി.ജെ. ഫിലിപ്പ്, ജെയിംസ് ചിറത്തടത്തിൽ, ജി. പുത്തൻകുരിശ്, റവ. ഡോ. ഫാ. തോമസ് അന്പലവേലിൽ, ജോർജ്മണ്ണിക്കരോട്ട്, മുതലായവർ പങ്കെടുത്തു. പൊന്നു പിള്ളയുടെ കൃതഞ്ജത പ്രസംഗത്തോടെ സമ്മേളനം പര്യവസാനിച്ചു.

മലയാളം സൊസൈറ്റിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്ക്:

മണ്ണിക്കരോട്ട് 281 857 9221, ജോളി വില്ലി 281 998 4917, പൊന്നു പിള്ള 281 261 4950,
ജി. പുത്തൻകുരിശ് 281 773 1217

റിപ്പോർട്ട്: ജോർജ് മണ്ണിക്കരോട്ട്