ഹൂസ്റ്റണ്: മലയാള ഭാഷയുടേയും സാഹിത്യത്തിന്റെയും ബോധവൽക്കരണവും ഉയർച്ചയും വികാസവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഹൂസ്റ്റണിലെ മലയാളം സൊസൈറ്റി ഓഫ് അമേരിക്ക ഈ മാസത്തെ സമ്മേളനം ഫെബ്രുവരി 14 വൈകുന്നേരം വെർച്വൽ ആയി (സൂം) പ്ലാറ്റ്ഫോമിൽ നടത്തി. മലയാളം സൊസൈറ്റി പ്രസിഡന്റ് ജോർജ് മണ്ണിക്കരോട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ടി.എൻ. സാമുവൽ മോഡറേറ്ററായും, എ.സി. ജോർജ് വെർച്വൽ യോഗ ടെക്നിക്കൽ സപ്പോർട്ടറായും പ്രവർത്തിച്ചു.
ഈ മാസത്തെ സമ്മേളനത്തിൽ ചർച്ച ചെയ്തത് "മലയാളത്തിന്റെ ഭാവി' എന്ന വിഷയത്തെ ആധാരമാക്കി പാലക്കാട് ഗവണ്മെന്റ് വിക്ടോറിയ കോളേജിലെ മലയാള വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ശ്രീവൽസൻ എഴുതിയ ഒരു പ്രബന്ധമായിരുന്നു. ഡോ. ശ്രീവൽസന്റെ ഒരു ബന്ധുവായ അല്ലി നായർ പ്രബന്ധം വായിച്ചു.
ന്ധലോകമെങ്ങുമുള്ള ഭാഷാ സ്നേഹികളെല്ലാം ആശങ്കപെടുന്ന ഒരു പ്രധാന വസ്തുതയാണ് ഭാഷയുടെ ഭാവി. വംശനാശ ഭീഷണി നേരിടുന്ന ജീവികളെ അടയാളപ്പെടുത്തുന്ന ന്ധറെഡ് ബുക്കിൽന്ധ ഇന്നു നാം ഭാഷയേയും ചേർത്തിരിക്കുന്നു. ഓരോ രണ്ടാഴ്ച കൂടുന്പോഴും ലോക ഭാഷകളിൽ ഓരോന്നു വീതം മരണപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ സന്ദർഭത്തിൽ നമ്മുടെ നിലനിൽപ്പും ചൈതന്യവുമായ മലയാള ഭാഷയുടെ നില എന്തെന്ന് ഓർക്കുന്നത് ഉചിതമാണ്. തീർച്ചയായും ഭാഷാനാശ ഭീഷണി അടുത്ത കാലത്തൊന്നും നേരിടാൻ പോകുന്ന ഒരു ഭാഷയല്ല മലയാളം. സന്പന്നമായ ഒരു ലിഖിത പാരന്പര്യവും വിപുലമായ വാമൊഴി വഴക്കങ്ങളും ലോകമെന്പാടും വിതരണവുമുള്ള ഈ ഭാഷയെക്കുറിച്ച് അശുഭാപ്തി വിശ്വാസത്തിന് യാതൊരു സ്ഥാനവുമില്ല. മാത്രവുമല്ല ആയിരത്തഞ്ഞൂറിലധികം വർഷത്തെ സന്പന്ന പൈതൃക ഭാഷകൾക്കുള്ള ന്ധശ്രേഷ്ഠഭാഷാ പദവിന്ധ മലയാളത്തിനു ലഭിക്കുകയും ചെയ്തിട്ടുണ്ടല്ലോ. പക്ഷെ ഭാഷാ സ്നേഹികൾ മുഴുവൻ അത്രയൊന്നും സംതൃപ്തരല്ലാത്ത ചില മേഖലകളെപ്പറ്റി അന്വേഷിക്കാനും പഠിക്കാനും അദ്ദേഹം ഈ പ്രബന്ധത്തിൽ ശ്രമിച്ചിട്ടുണ്ട്.
സുകുമാരൻ നായരുടെ ആമുഖത്തോടെ ആരംഭിച്ച ചർച്ചയിൽ മലയാളത്തിന്റെ ഭാവിയെപ്പറ്റി പ്രബന്ധാവതാരകന്റെ ആശയങ്ങളോടു ചേർന്നു നിന്നു തന്നെ ശുഭാപ്തിവിശ്വാസം കൈവിടാതെ മലയാളത്തിന്റെ ഭാവിയെപ്പറ്റി ആശ നിരാശകളും ആശങ്കകളും സദസ്യർ പങ്കുവച്ചു. സിനിമാക്കാരുടെയും രാഷ്ട്രീയക്കാരുടേയും, മതമേധാവികളുടേയും, സ്റ്റേജ് അവതാരകരുടേയും പല നീണ്ട ക്ഷിപ്രഭാഷ പ്രയോഗങ്ങളിലും അനേകം ഭാഷാപരമായ തെറ്റുകുറ്റങ്ങളും ഭാഷാ വൈകല്യങ്ങളും ഭാഷാ വധശ്രമങ്ങളും, കടന്നുകൂടാറുണ്ട്. പൊതുജനങ്ങളുടേയും ഓഡിയൻസിന്േറയും കൈയ്യടി നേടാനുള്ള ശ്രമത്തിനിടയിൽ ഭാഷയുടെ ഹൃത്തടത്തിൽ കത്തി വച്ചു കൊണ്ടുള്ള കൊലവിളികൾ നടത്താറുണ്ട് എങ്കിലും മലയാള ഭാഷ കൊണ്ടും കൊടുത്തും കടമെടുത്തും മാറ്റങ്ങളിലൂടെ, പരിണാമങ്ങളിലൂടെ നിലനിൽക്കും. അതു മരിക്കുകയില്ലെന്ന ശുഭാപ്തി വിശ്വാസത്തിൽ തന്നെയാണ് സന്നിഹിതരായ എഴുത്തുകാരും അനുവാചകരും ഭാഷാസ്നേഹികളും അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത്.
ജോണ് ഇലക്കാട്ട്, കുര്യൻ മ്യാലിൽ, ടി.ജെ. ഫിലിപ്പ്, ഗോപിനാഥ പിള്ള, ശാന്ത പിള്ള, ടി.എൻ. സാമുവൽ, എ.സി. ജോർജ്ജ്, ജോണ് കുന്തറ, ജയിംസ് ചിരതടത്തിൽ, ജയിംസ് മുട്ടുങ്കൽ, ജോർജ് പുത്തൻകുരിശ്, ജോർജ്് മണ്ണിക്കരോട്ട്, പൊന്നു പിള്ള, ജോസഫ് തച്ചാറ, അല്ലി നായർ, തോമസ് വർഗീസ്, സുകുമാരൻ നായർ, നയിനാൻ മാത്തുള്ള, ഈശോ ജേക്കബ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. മഹാകവി ഒ.എൻ.വി.യുടെ ചരമദിനമായ അന്ന് അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ട് ജോർജ്ജ് പുത്തൻകുരിശ് സംസാരിച്ചു. മലയാളം സൊസൈറ്റി വൈസ് പ്രസിഡന്റ് പൊന്നു പിള്ള നന്ദി രേഖപ്പെടുത്തി.
റിപ്പോർട്ട്: എ.സി. ജോർജ്