എബ്രഹാം തെക്കേമുറി; അമേരിക്കൻ മലയാളികളുടെ കഥ പറയുന്ന കഥാകാരൻ
Saturday, February 27, 2021 7:28 AM IST
ഡാളസ്: നാൽപതു വര്ഷം മുന്പ് അമേരിക്കയുടെ മണ്ണിൽ ആദ്യമായി കാലു കുത്തിയത് മലയാള ഭാഷയിൽ കേരളത്തിൽ പ്രിന്‍റ് ചെയ്ത കുറെ കഥകളും കവിതകളുമായിമായിട്ടായിരുന്നു. 1980 ഹൂസ്റ്റൺ എയർപോർട്ടിൽ എത്തിച്ചേർന്നപ്പോൾ 1978-ൽ തുടക്കമിട്ട "ഉപാസന' എന്ന പ്രസിദ്ധീകരണത്തിനുവേണ്ട എഴുത്തു വിഭവങ്ങളുമായിട്ടായിരുന്നു. മലയാള കൃതികൾ പ്രിന്‍റു ചെയുവാൻ പാടുപെടുന്ന അക്കാലത്തു അക്ഷരങ്ങൾ കേരളത്തിലേക്ക് അയച്ചു പ്രസിദ്ധീകരണം നടത്തുവാൻ ഏതാണ്ട് ഒന്നര മാസത്തോളം വേണ്ടിവരുമായിരുന്നു.വളരെ പരിശ്രമം വേണ്ടി വന്ന "ഉപാസന' പ്രസിദ്ധീകരണത്തിന്‍റെ പതാധിപൻ അദ്ദേഹത്തിന്‍റെ ജേഷ്ഠ സഹോദരൻ തോമസ് ആയിരുന്നു.

കൈയെഴുത്തും വെട്ടിയൊട്ടിക്കലുമായി എബ്രഹാം തെക്കേമുറി അദ്ദേഹത്തിൻറെ സാഹിത്യ ഉപാസന ആരംഭിച്ചു. യൗവനതുടക്കത്തിൽ സ്വപ്നലോകത്തെത്തിയ ഏകാന്തപഥികൻ. പരിസരം കണ്ടറിഞ്ഞു ഹവ്വാ ധരിച്ചതാം തേജസിൻ വസ്ത്രവും ദ്വാരക തന്നിലെ കൃഷ്ണൻ ലീലയും, ഷെയ്‌സ്‌പിയർ ഉന്നതനായതിനു കണ്ടിട്ടല്ലയോ വത്സയാന സൂത്രവുമിതു തനല്ലയോ " എന്ന് ചോദിച്ചു കൊണ്ട് കവിതയിലേക്ക് കടന്നു. അന്നു മുതൽ കവിതയിലും സാഹിത്യത്തിലേക്കുമുള്ള ഒരു കുതിച്ചു കയറ്റം ആയിരുന്നു ഏബ്രഹാം തെക്കേമുറിയുടേത്.

സാമ്പത്തീക പരാധീനത മൂലം ഉപാസന പ്രസിദ്ധീകരണം ഉപേക്ഷിച്ചു. 1983 -ൽ ആരാധന എന്ന ക്രിസ്തീയ മാഗസിൻ ഇറക്കിയെങ്കിലും തോമസ് തെക്കേമുറിയുടെ ആകസ്മീകമായ വേർപാട് മൂലം 3 ലക്കങ്ങൾ പ്രസിദ്ധീകരിച്ചു 1984 പെട്ടെന്ന് നിർത്തേണ്ടി വന്നു.

1985 -ൽ ഡാളസ് കേരള അസോസിയേഷന്‍റെ മുഖ പത്രമായ കൈരളി യുടെ എഡിറ്റർ ആയി ചുമതല ഏറ്റെടുത്തു. പുതിയ ഭാവത്തിലും കെട്ടിലും മട്ടിലുമായി ഇറക്കിയ കൈരളി കേരള അസോസിയേഷന്റെ വളർച്ചക്ക് കാരണമായി. അതോടൊപ്പം തെക്കേമുറിയുടെ കരവിരുതാൽ അമേരിക്കയിൽ മലയാളം ഭാഷ ടൈപ്പ് റൈറ്ററിൽ ആദ്യമായി അച്ചടിക്കപ്പെട്ടു.

അമേരിക്കൻ മാധ്യമങ്ങളിൽ അദ്ദേഹത്തിന്‍റെ ആദ്യ നോവലായ "പറുദീസയിലെ യാത്രക്കാരൻ' പ്രസിദ്ധീകരിച്ചതോടു അമേരിക്കയിലെ പ്രവാസി വായനക്കരുടെ പ്രിയങ്കരനായി മാറി.1987 -ൽ പ്രസ്തുത നോവൽ കോട്ടയത്തെ എൻ ബി എസ് പ്രസിദ്ധീകരണം നടത്തി. ഡോ.എം എം ബഷീർ നോവലിനെ പറ്റി "അതിരു കടന്ന പരിഹാസ ഫലിതങ്ങൾ" എന്ന് വിലയിരുത്തിയത് തെക്കേമുറിയുടെ സാഹിത്യ ജീവിതത്തിലെ മുന്നോട്ടുള്ള കാൽവെയ്പ്പിനു പ്രചോദനം നൽകി.
അമേരിക്കൻ ജീവിതത്തിന്‍റെ തിക്താനുഭവങ്ങളും പൊള്ളത്തരങ്ങളുമായി ഗ്രീൻ കാർഡ് എന്ന രണ്ടാമത്തെ നോവൽ എഴുതി.

ന്യൂയോർക്കിൽ "കൈരളിയും' ഹൂസ്റ്റണിൽ "മലയാളിയും' പ്രസിദ്ധികരിച്ചതോടു കൂടി എബ്രഹാം തെക്കേമുറി എന്ന നോവലിസ്റ്റിനെ പ്രവാസി ലോകം തിരിച്ചറിഞ്ഞു.1992 ന് കോഴിക്കോട് മൾബറി പുബ്ലിക്കേഷനാണ് ഈ നോവലുകൾ പ്രസിദ്ധീകരിച്ചത്. അല്മീകതയുടെ മൂടുപടം നീക്കി അനുകൂലിക സംവങ്ങളെ കോർത്തിണക്കി ശൂന്യമാക്കുന്ന മ്ലേച്ഛത എന്ന കൃതിയും കോഴിക്കോട് മലബാറി പുബ്ലിക്കേഷൻ പ്രസിദ്ധീകരിച്ചു.

മൂന്നമത്തെ നോവലായ "സ്വർണകുരുശിൽ കഥയും കഥാപാത്രങ്ങളും' വായനക്കരാണ് എന്നതാണ് പ്രത്യേകത. എല്ലാ മലയാളി സംഘടനകളെയും വിമര്ശനാല്മകമായ സഹകരണം കാട്ടുന്ന തെക്കേമുറിയെ 2005 ഡാളസിൽ നടന്ന വേൾഡ് മലയാളിയുടെ 10 മത് വാർഷിക വേളയിലും 2004 -ൽ ന്യൂജേഴ്‌സിയിൽ നടന്ന ഫൊക്കാനയുടെ സമ്മേളനവും ഫലകം നൽകി ആദരിച്ചു.

1992-ൽ ഡാളസിൽ ലിറ്റററി സൊസൈറ്റി എന്ന മലയാള സാംസ്‌കാരിക സംഘടനക്ക് രൂപം കൊടുക്കുന്നതിലും ഡാളസിലെ പിഞ്ചു കുഞ്ഞുങ്ങളുടെ വിദ്യാരംഭം എന്ന അനുഗ്രഹീതമായ കേരളീയ സാംസ്‌കാരിക ചടങ്ങു എല്ലാ വർഷവും പൊതു പരിപാടിയായി നടത്തുവാനും നവംബർ ഒന്നാം ഞയറാഴ്ചയിൽ കേരളപ്പിറവി എന്ന ആഘോഷം ഡാളസിലെ വിവിധ മലയാള സംഘടനകളെ ഉൾകൊള്ളിച്ചു കൊണ്ട് നടത്തുന്നതിലും തെക്കേമുറിയുടെ പങ്കാളിത്തം എടുത്തു പറയേണ്ടിയിരിക്കുന്നു.

ഇന്ത്യാ പ്രസ് ക്ലബ് നോർത്ത് അമേരിക്കയുടെ ഡാളസിലെ തുടക്കക്കാരൻ എന്ന നിലയിലും തെക്കേമുറി ശ്രേദ്ധയനാണ്‌. 2013 ആരംഭം കുറിച്ചു വളർന്നു പന്തലിച്ച ഡാളസ് സൗഹൃദ വേദിയുടെ തലതൊട്ടപ്പൻ എന്ന ചാരുതാർഥ്യവും അദ്ദേഹത്തിന് എപ്പൊഴും ഓർമയിൽ സൂക്ഷിക്കുവാനാവും.

ഏതാണ്ട് 38 വർഷത്തെ പ്രവാസ ജീവിതം. പ്രവാസികളുടെ പൊതു പ്രവർത്തനത്തിൽ ../സഫലമീയാത്ര...! ആര്ഭാടങ്ങളോ ആഡംബരങ്ങളോ ഇല്ലാതെ മുൻവിധി പോലെ 60 ആയപ്പോൾ പൊതു പ്രവർത്തനം നിർത്തി സുഹൃത്തുക്കളുടെ അനുമോദനം ഏറ്റു വാങ്ങി അമേരിക്കൻ മലയാളികളുടെ കഥ പറയുന്ന കഥാകാരൻ തന്‍റെ യാത്ര തുടരുന്നു.

റിപ്പോർട്ട്: എബി തോമസ്