ഫോട്ടോ ഫെയ്സ് ടാഗിംഗ്: ഫെയ്സ്ബുക്ക് 650 മില്യണ്‍ ഡോളർ നഷ്ടപരിഹാരം നൽകണം
Monday, March 1, 2021 11:55 PM IST
സാൻഫ്രാൻസിസ്കോ: ഉപയോക്താക്കളുടെ അനുമതിയില്ലാതെ ഫോട്ടോ ഫെയ്സ്-ടാഗിംഗും മറ്റ് ബയോമെട്രിക് ഡാറ്റയും ഉപയോഗിച്ചുവെന്നാരോപിച്ച് ഫയൽ ചെയ്ത കേസിൽ ഫേസ്ബുക്കിനെതിരെ സ്വകാര്യത വ്യവഹാരത്തിന് 650 മില്യണ്‍ ഡോളർ നഷ്ടപരിഹാരം നൽകാൻ ഫെഡറൽ കോടതി വിധിച്ചു.

2015 ൽ ഇല്ലിനോയിസിൽ ഫയൽ ചെയ്ത ഒരു ക്ലാസ്-ആക്ഷൻ വ്യവഹാരത്തിലാണ് യുഎസ് ജില്ലാ ജഡ്ജി ജയിംസ് ഡൊണാറ്റോയുടെ നിർണായകമായ വിധി. നഷ്ടപരിഹാരത്തിന് കേസ് കൊടുത്ത ഇല്ലിനോയിസിലെ 1.6 ദശലക്ഷം ഫേസ്ബുക്ക് ഉപയോക്താക്കൾക്ക് ഈ വിധി അനുകൂലമായി ബാധിക്കും.

സ്വകാര്യതാ ലംഘനത്തിന്‍റെ എക്കാലത്തെയും വലിയ സെറ്റിൽമെന്‍റുകളിലൊന്നാണ് ഈ വിധിയെന്ന് ജഡ്ജി ജയിംസ് ഡൊനാറ്റോ ഇതിനെ വിശേഷിപ്പിച്ചു.

നഷ്ടപരിഹാരത്തിന് അർഹതയുള്ള ഓരോ വ്യക്തിക്കും കുറഞ്ഞത് 345 ഡോളർ ലഭിക്കുമെന്ന് വിധിന്യായത്തിൽ അദ്ദേഹം എഴുതി. ഡിജിറ്റൽ മത്സര മേഖലയിൽ സ്വകാര്യതയെ മാനിക്കുന്ന ഉപഭോക്താക്കൾക്ക് ഇതൊരു വലിയ വിജയമാണ്.

വിധിയ്ക്കെതിരെ അപ്പീൽ കൊടുത്തില്ലെങ്കിൽ രണ്ട് മാസത്തിനുള്ളിൽ ചെക്കുകൾ മെയിലിലുണ്ടാകുമെന്ന് കേസ് ഫയൽ ചെയ്ത ഷിക്കാഗോ അറ്റോർണി ജയ് എഡൽസണ്‍ പറഞ്ഞു.

ന്ധന്ധഒരു ഒത്തുതീർപ്പിലെത്തിയതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. അതിനാൽ ഞങ്ങളുടെ കമ്മ്യൂണിറ്റിയുടെയും ഞങ്ങളുടെ ഓഹരിയുടമകളുടെയും താൽപര്യാർത്ഥം ഈ വിഷയം മറികടക്കാൻ ഞങ്ങൾക്ക് കഴിയും,’’ സാൻ ഫ്രാൻസിസ്കോ ബേ ഏരിയ ആസ്ഥാനമായ ഫേസ്ബുക്ക് പ്രസ്താവനയിൽ പറഞ്ഞു.

ഉപയോക്താക്കളുടെ മുഖങ്ങൾ ഡിജിറ്റലായി സൃഷ്ടിക്കുന്നതിനും സംഭരിക്കുന്നതിനും ഉപയോക്താക്കൾ അപ്ലോഡ് ചെയ്ത ഫോട്ടോകൾ സ്കാൻ ചെയ്യുന്നതിന് ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന് മുന്പ് അവരുടെ സമ്മതം നേടുന്നതിൽ പരാജയപ്പെട്ടതിലൂടെ സോഷ്യൽ മീഡിയ ഭീമൻ ഇല്ലിനോയിസ് സ്വകാര്യതാ നിയമം ലംഘിച്ചുവെന്നാണ് ക്ലാസ് ആക്ഷൻ കേസിൽ ആരോപിച്ചിരുന്നത്.

മുഖങ്ങളും വിരലടയാളങ്ങളും പോലുള്ള ഡാറ്റ ശേഖരിക്കുന്നതിനു മുന്പ് അനുമതി വാങ്ങാത്ത കന്പനികൾക്കെതിരെ കേസെടുക്കാൻ സംസ്ഥാനത്തെ ബയോമെട്രിക് ഇൻഫർമേഷൻ പ്രൈവസി ആക്റ്റ് ഉപഭോക്താക്കളെ അനുവദിക്കുന്നുണ്ട്. ഈ കേസ് ഒടുവിൽ കാലിഫോർണിയയിലെ ഒരു ക്ലാസ്-ആക്ഷൻ വ്യവഹാരമായി തീർന്നു. ഈ കേസിനു ശേഷമാണ് ഫേസ്ബുക്ക് അതിന്‍റെ ഫോട്ടോ ടാഗിംഗ് സംവിധാനം മാറ്റിയത്.

റിപ്പോർട്ട്: മൊയ്തീൻ പുത്തൻചിറ