ബൈഡന് ആദ്യ കനത്തപ്രഹരം; കാബിനറ്റ് റാങ്കുള്ള നീരാ ടണ്ടന്‍റെ നാമനിർദേശം പിൻവലിച്ചു
Wednesday, March 3, 2021 10:40 PM IST
വാഷിംഗ്ടണ്‍ ഡിസി: ബൈഡൻ-കമല ഹാരീസ് ഭരണത്തിൽ ഉയർന്ന റാങ്കിൽ ഇരുപതിൽപരം ഇന്ത്യൻ അമേരിക്കൻസിനെ നിയമിച്ചുവെങ്കിലും കാബിനറ്റ് റാങ്കിലുള്ള ഏകാ ഇന്ത്യൻ അമേരിക്കൻ നീരാ ടണ്ടനെ മാനേജ്മെന്‍റ് ആൻഡ് ബജറ്റ് ഡയറ്കടറായി നിയമിച്ചത് പിൻവലിച്ചതിലൂടെ യുഎസ് സെനറ്റിൽ ബൈഡന് കനത്ത പ്രഹരമാണ് ലഭിച്ചത്.

ഡമോക്രാറ്റിക് പാർട്ടിയിലെ സെനറ്റർമാരുൾപ്പെടെ റിപ്പബ്ലിക്കൻ പാർട്ടി സെനറ്റർമാർ എല്ലാവരും നീരാ ടണ്ടന്‍റെ നാമനിർദേശത്തെ എതിർത്തതോടെയാണ് ഗത്യന്തരമില്ലാതെയാണ് അവരെ പിൻവലിക്കാൻ ബൈഡൻ നിർബന്ധിതനായത്. വോട്ടെടുപ്പിൽ പരാജയപ്പെടുന്നതിനേക്കാൾ നല്ലതാണ് പിൻവലിക്കൽ എന്ന തന്തമാണ് ബൈഡൻ പ്രയോഗിച്ചത്.

ഇരു പാർട്ടികളെ സെനറ്റർമാരെക്കുറിച്ച് മോശമായ പരാമർശം ട്വിറ്ററിലൂടെ പ്രസിദ്ധീകരിച്ചതാണ് നീരെക്കെതിരേ കർശന നിലപാട് സ്വീകരിക്കുവാൻ സെനറ്റർമാർ തീരുമാനിച്ചത്. പിന്നീട് ഈ സന്ദേശങ്ങൾ ട്വിറ്ററിൽ നിന്നും നിക്കം ചെയ്തെങ്കിലും സെനറ്റർമാർ വിട്ടുകൊടുക്കുവാൻ തയാറായില്ല.

ബൈഡൻ നീരായുടെ നോമിനേഷൻ പിൻവലിക്കാൻ കാരണമായി ചൂണ്ടിക്കാട്ടിയത് അവർ തന്നെ തന്‍റെ നാമനിർദേശം ഒഴിവാക്കണമെന്ന നിരവധി തവണ ആവശ്യപ്പെട്ടുവെന്നാണ് നീരായുടെ അപേക്ഷ പരിഗണിച്ചാണ് ഒഴിവാക്കുന്നതെന്നും ബൈഡൻ പറയുന്നു.

റിപ്പോർട്ട്: പി.പി. ചെറിയാൻ