ബൈഡന്‍റെ കുടിയേറ്റ നയം 53 ശതമാനം പേരും അംഗീകരിക്കുന്നില്ലെന്ന് സർവേ റിപ്പോർട്ട്
Tuesday, April 6, 2021 11:40 PM IST
വാഷിംഗ്ടണ്‍ ഡിസി: യുഎസ് പ്രസിഡന്‍റ് ബൈഡന്‍റെ കുടിയേറ്റ നയം തികച്ചും പരാജയമാണെന്ന് 53 ശതമാനം പേരും അഭിപ്രായപ്പെട്ടു. വാരാന്ത്യം പുറത്തുവിട്ട മാരിസ്റ്റ് സർവേയിൽ ചൂണ്ടിക്കാണിക്കുന്നു.

ബൈഡൻ അധികാരത്തിലെത്തിയതിനുശേഷം ട്രംപ് സ്വീകരിച്ച കർശന കുടിയേറ്റനിയമങ്ങൾ നീക്കം ചെയ്തത് അതിർത്തി പ്രദേശങ്ങളിൽ അനധികൃത കുടിയേറ്റക്കാരുടെ പ്രശ്നമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് സർവേയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

അനധികൃത കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതിന് ഫലപ്രദമായ ഒരു നടപടികളും ബൈഡൻ ഭരണകൂട്ടം സ്വീകരിച്ചിട്ടില്ലെന്ന് സാരിസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഒപ്പീനിയൽ ഡയറക്ടർ ലി മിറിംഗ് ഓഫ് പറഞ്ഞു.
അതിർത്തിയിലെ അനിയന്ത്രിത കുടിയേറ്റത്തെക്കുറിച്ചു ആവശ്യമായ നിർദേശങ്ങൾ സമർപ്പിക്കുന്നതിന് ബൈഡൻ വൈസ് പ്രസിഡന്‍റ് കമല ഹാരീസിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

ട്രംപിന്‍റെ കുടിയേറ്റ നിയന്ത്രണനിയമം മനുഷ്യത്വരഹിതവും അമേരിക്കൻ സംസ്കാരത്തിന് യോജിക്കാത്തതും ക്രൂരവുമായിരുന്നുവെന്ന് ടെക്സസിൽ നിന്നുള്ള ഡമോക്രാറ്റിക് പ്രതിനിധി വിൻസന്‍റ് ഗോണ്‍സാലസ് അഭിപ്രായപ്പെട്ടപ്പോൾ തന്നെ ബൈഡന്‍റെ നയങ്ങൾ തികച്ചും പരാജയമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടെക്സസിൽ നിന്നുള്ള യുഎസ് സെനറ്റർ ടെസ്ക്രൂസ് ടെക്സസ്-മെക്സിക്കോ അതിർത്തി സന്ദർശിച്ചപ്പോൾ മെക്സിക്കൻ കാർട്ടലും മനുഷ്യക്കടത്താരുമായവർ ടെഡ് ക്രൂസിനെതിരേ മുദ്രാവാക്യം വിളിച്ചു ഭീഷണിപ്പെടുത്തിയതായി ക്രൂസ് പരാതിപ്പെട്ടു. മറ്റു റിപ്പബ്ലിക്കൻ സെനറ്റർമാർക്കും ഇതേ അഭിപ്രായം നേരിടേണ്ടി വന്നിട്ടുണ്ടെന്നും ടെസ് പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ