മകന് ഇൻഷുറൻസ് തുക ലഭിക്കാൻ സ്വയം മരിക്കാനൊരുങ്ങി പിതാവ്; വാടക കൊലയാളിയെയും ഏർപ്പെടുത്തി
Thursday, September 16, 2021 11:23 PM IST
സൗത്ത് കരോളിന: സ്വന്തം മകന് 10 മില്യൻ ഡോളറിന്‍റെ ഇൻഷുറൻസ് തുക ലഭിക്കാനായി മരിക്കാനൊരുങ്ങി പിതാവ്. സൗത്ത് കരോളിനയിലെ അറ്റോർണി അലക്സ് മർറഡാം അതിനായി വാടക കൊലയാളിയെയും ഏർപ്പെടുത്തി. ഇതിനായി പദ്ധതി ആസുത്രണം ചെയ്ത അലക്സും കൊലയാളിയും കാറിൽ യാത്രയാരംഭിച്ചു.

വിജനമായ സ്ഥലത്തെത്തിയപ്പോൾ അലക്സ് കാറിൽ നിന്നും പുറത്തിറങ്ങി. കൊലയാളി അലക്സിന്‍റെ തലയ്ക്കു നേരെ വെടിയുതിർത്തു. പക്ഷേ ലക്ഷ്യം കണ്ടില്ല. തലയ്ക്കു പരുക്കേറ്റു നിലത്തു വീണ അലക്സ് പോലീസിനെ വിളിച്ചു വെടിയേറ്റുവെന്ന് അറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് ഇയാളെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. പിന്നീട് അലക്സ് സംഭവിച്ചതെല്ലാം പോലീസിനോടു പറഞ്ഞു. താൻ തന്നെയാണ് കൊലയാളിയെ തോക്ക് ഏൽപിച്ചതെന്നും, പ്രതിഫലം വാഗ്ദാനം ചെയ്തതെന്നും അലക്സ് അറിയിച്ചു.

വെടിവച്ചതിനുശേഷം രക്ഷപ്പെട്ട കർട്ടിസ് എഡ്വേർഡ് (61) എന്ന വാടകകൊലയാളിയെ പോലീസ് അന്വേഷിച്ചുവരുന്നു. ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. അലക്സിനെതിരെ ഇതുവരെ കേസെടുത്തിട്ടില്ല. അലക്സ് ലഹരി മരുന്നിന് അടിമയായിരുന്നുവെന്നും, മാസങ്ങൾക്കു മുന്പ് ഭാര്യയും മറ്റൊരു മകനും അജ്ഞാതന്‍റെ വെടിയേറ്റു മരിച്ചതിൽ നിരാശനായിരുന്നുവെന്നും പോലീസ് പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ