കൊലകേസ് പ്രതിയുടെ ആക്രമണത്തിൽ ജയിൽ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു
Tuesday, August 2, 2022 9:23 PM IST
പി.പി. ചെറിയാൻ
ഒക്ലഹോമ: ഒക്ലഹോമ ജയിലിലെ ഉദ്യോഗസ്ഥൻ കൊലകേസ് പ്രതിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ജയിൽ അധികൃതർ. ഒക്ലഹോമ സിറ്റിയിൽ നിന്ന് 70 മൈൽ (115 കിലോമീറ്റർ) തെക്കുകിഴക്കായി ഹോൾഡൻവില്ലിൽ സ്വകാര്യമായി പ്രവർത്തിക്കുന്ന ജയിലായ ഡേവിസ് കറക്ഷണൽ ഫെസിലിറ്റിയിലാണ് ഓഫീസർ അലൻ ജെയ് ഹെർഷ്ബെർഗറിന് നേരെ ഞായറാഴ്ച ആക്രമണമുണ്ടായത്. ജയിലിൽ കഴിഞ്ഞിരുന്ന കൊലകേസ് പ്രതി മാരകായുധം ഉപയോഗിച്ചു പുറകിൽ നിന്നും ഉദ്യോഗസ്ഥനെ ആക്രമിച്ചു കൊലപെടുത്തുകയായിരുന്നു.

49 വയസുള്ള പ്രതി ഗ്രിഗറി തോംപ്സനെ ഇതിനെ തുടർന്ന് പ്രത്യേക സെല്ലിലേക്കു മാറ്റി. തോംപ്സണ്‍ 2003 ൽ നടന്ന കൊലപാതക കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചു വരികയായിരുന്നു. സ്വകാര്യ ഉടമസ്ഥതയിലുള്ള ഈ കറക്ഷനർ ഫെസിലിറ്റി കനത്ത സുരക്ഷാ സംവിധാനങ്ങളുള്ള സ്ഥമാണ്. ഒക്ലഹോമ ഇൻസ്പെക്ടർ ജനറൽ ഓഫിസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.