അമേരിക്കൻ പൗരൻമാർക്കെതിരെ അൽ ഖ്വയ്ദ ആക്രമണ സാധ്യത; ബൈഡന്‍റെ മുന്നറിയിപ്പ്
Thursday, August 4, 2022 10:07 PM IST
പി.പി. ചെറിയാൻ
വാഷിംഗ്ടണ്‍ ഡിസി: അൽ ഖ്വയ്ദ തലവൻ ഒസാമ ബിൻ ലാദൻ കൊല്ലപ്പെട്ടതിനുശേഷം നേതൃ്വത്വം ഏറ്റെടുത്ത അയ്മാൻ അൽ സവാഹിരിയും കൊല്ലപ്പെട്ട സാഹചര്യത്തിൽ ലോകമെന്പാടുമുള്ള അമേരിക്കൻ പൗരൻമാർക്കെതിരെ ഏതു നിമിഷവും ആക്രമണങ്ങൾ ഉണ്ടായേക്കാമെന്നും യുഎസ് മുന്നറിയിപ്പ് നൽകി. വിദേശ യാത്രകളിൽ യുഎസ് ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ പാലിക്കണമെന്നും യുഎസ് വ്യക്തമാക്കുന്നു. പ്രാദേശിക വാർത്തകൾ പതിവായി കാണാനും അടുത്തുള്ള യുഎസ് എംബസിയുമായോ കോണ്‍സുലേറ്റുമായോ സന്പർക്കം പുലർത്താനും യുഎസ് ഉദ്യോഗസ്ഥർ അഭ്യർഥിച്ചു.

അമേരിക്ക് അതീവ ജാഗ്രതയിലാണ്. ഇത് സംബന്ധിച്ച് രാജ്യം പൗര·ാർക്ക് നിർദേശം നൽകി കഴിഞ്ഞു. വിദേശ യാത്രകളിൽ ജാഗ്രത പുലർത്താനും സാഹചര്യങ്ങൾക്കനുസരിച്ച് ഇടപെടണമെന്നും പൗര·ാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലൈ 31ന് യുഎസ് സേന അഫ്ഗാനിസ്താൻ തലസ്ഥാനമായ കാബൂളിൽ പ്രവേശിച്ച് അൽ ഖ്വയ്ദ തലവൻ അയ്മാൻ അൽ സവാഹിരി ഒളിച്ചിരുന്ന വീടിന് നേരെ ഹെൽ ഫയർ മിസൈൽ ഉപയോഗിച്ച് വധിച്ചതായി ചൊവ്വാഴ്ച അമേരിക്ക സ്ഥിരീകരിച്ചിരുന്നു. അത്തരമൊരു സാഹചര്യത്തിൽ, അൽ ഖ്വയ്ദ തീവ്രവാദികൾക്ക് പ്രതികാരത്തിനായി അമേരിക്കൻ പൗര·ാരെ ആക്രമിക്കാൻ കഴിയും. ചാവേർ അക്രമങ്ങൾ, ബോംബ് സ്ഫോടനം, ഹൈജാക്കിംഗ് തുടങ്ങി നിരവധി മാർഗങ്ങൾ തീവ്രവാദികൾ സ്വീകരിക്കാൻ സാധ്യതയുണ്ടെന്നും ജാഗ്രതാ നിർദ്ദേശത്തിൽ പറയുന്നു.

താലിബാൻ അധികാരത്തിൽ വന്നയുടൻ സവാഹിരി പാക്കിസ്ഥാൻ വിട്ട് അഫ്ഗാനിസ്ഥാനിൽ എത്തിയതായി പറയപ്പെടുന്നു. സവാഹരി അമേരിക്കയുടെ റഡാറിൽ വരാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ബാൽകണിയിൽ നിൽക്കുന്ന ഒരു ശീലമായിരുന്നു. ഇത് മനസിലാക്കിയ ശേഷം പൂർണ ആസൂത്രണത്തോടെ അവിടെയെത്തിയ അമേരികൻ സൈന്യം രഹസ്യമായാണ് ഓപറേഷൻ നടത്തിയത്.