ഇടക്കാല തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ 2024ൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് ദോഷകരമാകുമെന്ന് നിക്കി
Monday, August 8, 2022 10:22 PM IST
പി.പി. ചെറിയാൻ
ന്യൂയോർക്ക്: നവംബറിൽ നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി പരാജയപ്പെട്ടാൽ 2024 ൽ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ പാർട്ടിയുടെ തിരിച്ചു വരവിനുള്ള സാധ്യത മങ്ങുമെന്ന് മുൻ സൗത്ത് കരാളൈന ഗവർണർ നിക്കി ഹേലി.

നവംബറിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ നല്ല പ്രകടനം കാഴ്ചവയ്ക്കണമെങ്കിൽ അച്ചടക്കത്തോടും, ചിട്ടയോടും പ്രവർത്തനങ്ങൾ നടത്തണം. വോട്ടർമാരുടെ അംഗീകാരം ഈ മാർഗത്തിലൂടെയല്ലാതെ നേടിയെടുക്കുവാൻ കഴിയുകയില്ലെന്നും അവർ കൂട്ടിച്ചേർത്തു.

2024ൽ ട്രംപ് മത്സരിക്കുകയാണെങ്കിൽ മത്സര രംഗത്ത് ഉണ്ടാകില്ല എന്ന തീരുമാനത്തിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, മത്സര രംഗത്തിറങ്ങുമോ എന്ന് ഇപ്പോൾ പറയാനാകില്ലെന്നും അവർ പറഞ്ഞു.

ക്യാപിറ്റോൾ ആക്രമണം അന്വേഷിക്കുന്ന സെലക്ട് കമ്മിറ്റി ട്രംപിനെതിരെ തെളിവുകളുടെ കൂന്പാരങ്ങൾ ചികഞ്ഞുണ്ടാക്കുന്നതിൽ തനിക്ക് യോജിപ്പില്ലെന്നും നിക്കി കൂട്ടിച്ചേർത്തു.