സാറാ ഹക്കമ്പി കാൻസർ ശസ്ത്രക്രിയക്കു ശേഷം ആശുപത്രി വിട്ടു
Monday, September 19, 2022 7:17 PM IST
പി.പി ചെറിയാൻ
അർകാൻസസ് : മുൻ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയും , അർകാൻസസ് ഗവർണർ റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ സാറാ ഹക്കമ്പി സാന്‍റേഴ്സ് തൈറോയ്ഡ് കാൻസർ ശസ്ത്രക്രിയക്കു വിധേയമായ ശേഷം ശനിയാഴ്ച ആശുപത്രി വിട്ടതായി ഔദ്യോഗിക വക്താവ് ജൂഡ്ഡ്‌ ദീരേ അറിയിച്ചു .വെള്ളിയാഴ്ച യായിരുന്നു തൈറോയ്‌ഡിന്‌ സപീപ മുണ്ടായിരുന്ന ലിംപ്ഫ് നോഡുകൾ വിജയകരമായി നീക്കം ചെയ്തത് .

ശസ്ത്രക്രിയക്ക് ശേഷം താൻ പൂർണമായി കാൻസർ വിമുക്തയായെന്ന് പിന്നീട് ഇവർ മാധ്യമപ്രവർത്തകരെ അറിയിച്ചു. നവംബറിൽ നടക്കുന്ന ഗവർണർ തിരെഞ്ഞെടുപ്പിൽ താൻ മത്സരിക്കുമെന്നും അതിൽ യാതൊരു മാറ്റവും ഇല്ലെന്നും തെരഞ്ഞെടുപ്പു പ്രവത്തനങ്ങൾ ഉടൻ പുനരാരംഭിക്കുമെന്നും ഇവർ അറിയിച്ചു .

കാൻസറിന്‍റെ ആദ്യഘട്ടത്തിൽ തന്നെ രോഗം കണ്ടെത്താൻ കഴിഞ്ഞതിനാൽ പൂർണമായി മാറിയെന്നും ചികിത്സിക്കുന്ന ഡോക്ടർ പിന്നീട് കൂട്ടിച്ചേർത്തു ഈമാസം ആദ്യമാണ് തൈറോയ്ഡ് കാൻസർ കണ്ടെത്തിയത് . 2017 മുതൽ 2019 വരെ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് പ്രസ് സെക്രട്ടറിയായി പ്രവർത്തിച്ചു .

2021 ലാണ് ഗവർണർ സ്ഥാനാർഥിയാകുമെന്ന പ്രഖ്യാപിച്ചത്. നിലവിലുള്ള റിപ്പബ്ലിക്കൻ ഗവർണറുടെ കാലാവധി പൂർത്തിയായതിനാലാണ് സാറക് അർക്കൻസാസ് ഗവർണ്ണർ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായതു .ദേശീയപ്രശ്നങ്ങളിൽ ബൈഡന്‍റെ തെറ്റായ നയങ്ങൾക്കെതിരെയും ഇടതുപക്ഷ തീവ്രവാദത്തിനെതിരായും തന്‍റെ ഓഫീസ് പ്രവർത്തിക്കുമെന്നും സാന്‍റേഴ്സ് പറഞ്ഞു .