രണ്ടു വയസുകാരൻ കാറിനുള്ളിൽ ചൂടേറ്റു മരിച്ചു
Friday, September 23, 2022 6:23 AM IST
പി.പി. ചെറിയാൻ
അലബാമ: ഈസ്റ്റ് അലബാമയിൽ ബ്ളോന്‍റ് കൗണ്ടിയിൽ രണ്ടു വയസുകാരനെ കാറിനുള്ളിൽ ചൂടേറ്റു മരിച്ച നിലയിൽ കണ്ടെത്തി.

സെപ്റ്റംബർ 20 ചൊവ്വാഴ്ച വൈകിട്ടാണു ചൂടേറ്റു മരിച്ച കുട്ടിയുടെ മൃതദേഹം കാറിൽ കണ്ടെത്തിയതെന്നു ബ്ളോന്‍റ് കൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചു.

അമേരിക്കയിൽ ഈ വർഷം കാറിലിരുന്നു ചൂടേറ്റു മരിക്കുന്ന കുട്ടികളുടെ എണ്ണം 27 ആയി. അലബാമയിലെ ആദ്യ മരണമാണ് ഈ രണ്ടുവയസുകാരന്േ‍റത്. 75 സ്റ്റേറ്റ് ഹൈവേയിൽ കുട്ടികളുടെ ഡെ കെയർ ക്യാംപസിനു സമീപം പാർക്ക് ചെയ്തിരുന്ന കാറിലായിരുന്നു മൃതദേഹം. കുട്ടി ഈ ഡെ കെയറിന്‍റെ സംരക്ഷണത്തിലല്ലായിരുന്നുവെന്നു പോലീസ് പറയുന്നു.

എത്ര സമയം കുട്ടി കാറിലുണ്ടായിരുന്നുവെന്നു പറയാൻ കഴിയില്ലെങ്കിലും ഒരു ദിവസം മുഴുവൻ കാറിലിരുന്നുവെന്നാണു പോലീസിന്‍റെ പ്രഥമ നിഗമനം. കുട്ടികളെ കാറിൽ കൊണ്ടുപോകുന്പോൾ പുറത്തിറങ്ങുന്ന സമയം ബാക് സീറ്റ് പരിശോധിക്കണമെന്നും കുട്ടികളോ , മൃഗങ്ങളോ ഇല്ലായെന്ന് ഉറപ്പാക്കണമെന്നും ഷെറിഫ് ഓഫിസ് മുന്നറിയിപ്പ് നൽകി.

2021 ൽ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട മരണം 23 ആയിരുന്നുവെന്നും എന്നാൽ 2022 ൽ ഇതുവരെ 27 കുട്ടികൾ കാറിലിരുന്നു ചൂടേറ്റു മരിച്ചിട്ടുണ്ടെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.