മേയർ റോബിൻ ഇലക്കാട്ടിന്‍റെ സത്യപ്രതിജ്ഞ ചടങ്ങ് പ്രൗഢഗംഭീരമായി
Thursday, November 24, 2022 6:47 AM IST
ജീമോൻ റാന്നി
ഹൂസ്റ്റണ്‍: രണ്ടാമൂഴത്തിലും വൻ ഭൂരിപഷം നേടി വിജയക്കൊടി പാറിച്ച മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ടിന്‍റെ സത്യ്രപ്രതിജ്ഞ ചടങ്ങ് സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.

മിസോറി സിറ്റി ഹാൾ കോംപ്ലെക്സിലെ കമ്മ്യൂണിറ്റി സെന്‍ററിൽ നടന്ന ചടങ്ങിൽ വിവിധ തുറകളിലുള്ള നിരവധിയാളുകൾ പങ്കെടുത്തു. നവംബർ 21 തിങ്കളാഴ്ച വൈകുന്നേരം 7ന് ചടങ്ങുകൾ ആരംഭിച്ചു. കൗണ്‍സിൽ മെന്പർമാരായി തെരഞ്ഞെടുക്കപ്പെട്ട സോണിയ ബ്രൗണ്‍ മാർഷലിന്‍റെയും ലിൻ ക്ലൗസ്റിന്‍റെയും സത്യപ്രതിജ്ഞയ്ക്കുശേഷം മേയർ റോബിൻ ഇലക്കാട്ടിനെ സത്യപ്രതിജ്ഞക്കായി ക്ഷണിച്ചപ്പോൾ ഹാളിൽ തിങ്ങി നിറഞ്ഞു നിന്ന സദസ് ഒന്നടങ്കം ഹർഷാരവത്തോടെ എഴുന്നേറ്റു നിന്ന് റോബിനെ ആദരിച്ചു.

ആദരണീയനായ കോണ്‍ഗ്രസ്മാൻ അൽ ഗ്രീനാണു സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തത്. ഇന്ത്യയെന്ന മഹാരാജ്യത്തെയും ആ രാജ്യത്തിന്‍റെ വൈവിധ്യത്തെയും ഏറെ പുകഴ്ത്തിയ അൽ ഗ്രീൻ എല്ലാ രാജ്യങ്ങളെയും ജനങ്ങളെയും ഉൾകൊള്ളുന്ന അമേരിക്കയെന്ന രാജ്യത്തിന്‍റെ മഹത്വത്തെയും വിശാലതയെയും പ്രത്യേകം എടുത്തു പറഞ്ഞു.

ഒരു കൈ ബൈബിളിൽ തൊട്ടു കൊണ്ട് സത്യപ്രതിജ്ഞ ചൊല്ലുന്പോൾ ഭാര്യ ടീന ഇലകാട്ടും രണ്ടു മക്കളും വേദിയിൽ റോബിൻ തൊട്ടടുത്ത് തന്നെയുണ്ടായിരുന്നു. തുടർന്ന് സംസാരിച്ച റോബിൻ, തന്‍റെ രണ്ടു വർഷത്തെ നയങ്ങളുടെയും പ്രവർത്തനങ്ങളുടെയും വിലയിരുത്തലായിരുന്നു ഈ വിജയമെന്ന് പറഞ്ഞു. ഇന്ത്യൻ കമ്മ്യൂണിറ്റി പ്രത്യേകിച്ച് മലയാളികൾ ധാരാളം നിവസിക്കുന്ന മിസോറി സിറ്റിയെ അമേരിക്കയിലെ തന്നെ ഏറ്റവും നല്ല നഗരങ്ങളുടെ പട്ടികയിലേക്ക് കൊണ്ടുവരുക എന്നതാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. രണ്ടു വർഷം കൊണ്ട് നഗരത്തിനുണ്ടായ അസൂയാർഹമായ നേട്ടങ്ങൾ എണ്ണിപറഞ്ഞുകൊണ്ടായിരുന്നു റോബിന്‍റെ പ്രസംഗം. പൊതുജനാരാഗ്യം, വിദ്യാഭ്യാസം, സുരക്ഷാ, അടിസ്ഥാന വികസന മേഖലകളിൽ വൻ വളർച്ചയാണ് ഉണ്ടായിട്ടുള്ളത്. സിറ്റിയുടെ നികുതി നിരക്കുകൾ ചെറിയ തോതിലെങ്കിലും കുറയ്ക്കുവാൻ സാധിച്ചുവെന്നത് തന്‍റെ രണ്ടാം വട്ട വിജയത്തിന് കാരണമായി എന്ന് റോബിൻ അഭിമാനത്തോടെ പറഞ്ഞു.

2009 - 2015 കാലഘട്ടത്തിൽ കൗണ്‍സിൽ മെന്പർ ആയിരുന്ന റോബിൻ ഒരു ചെറിയ ഇടവേളയ്ക്കുശേഷം 2020 ലാണ് മേയറായി തെരഞ്ഞെടുക്കപ്പെട്ടത്. 2025 വരെയാണ് റോബിന്‍റെ മേയർ കാലാവധി.

തന്‍റെ വിജയത്തിനു വേണ്ടി അശ്രാന്തം പരിശ്രമിച്ച എല്ലാവർക്കും അകൈതവമായ നന്ദി റോബിൻ അറിയിച്ചു. മലയാളി സമൂഹത്തെ പ്രതിനിധീകരിച്ചു നിരവധി പ്രമുഖ വ്യക്തികളാണ് ചടങ്ങിൽ സംബന്ധിച്ചത്. സ്റ്റാഫോർഡ് സിറ്റി കൗണ്‍സിൽമാൻ കെൻ മാത്യു, ഫോർട്ട് ബെൻഡ് കൗണ്ടി ഡിസ്ട്രിക്ട് ജഡ്ജ് ഇലെക്ട് സുരേന്ദ്രൻ കെ. പട്ടേൽ, ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോണ്‍ഗ്രസ് (ഒഐസിസി യുഎസ്എ) നാഷണൽ ചെയർമാൻ ജെയിംസ് കൂടൽ, പ്രസിഡന്‍റ് ബേബി മണക്കുന്നേൽ, മറ്റു ദേശീയ റീജണൽ നേതാക്കളായ ജീമോൻ റാന്നി, പൊന്നു പിള്ള, ജോമോൻ എടയാടി, വാവച്ചൻ മത്തായി, പ്രമുഖ മാധ്യമ പ്രവർത്തകരായ ആഴ്ചവട്ടം ചീഫ് എഡിറ്റർ ഡോ. ജോർജ് കാക്കനാട്ട്, റെനി കവലയിൽ (ന്യൂസ് വാർത്ത), ഷിബി റോയ് (മല്ലു കഫേ റേഡിയോ) മാഗ് മുൻ പ്രസിഡന്‍റ് വിനോദ് വാസുദേവൻ, സെബാസ്റ്റ്യൻ പാലാ, റോയ് മാത്യൂ തുടങ്ങിയവർ സംബന്ധിച്ചവരിൽ ഉൾപ്പെടുന്നു.