എസ്‌വിബി തകർച്ച: ബാങ്കിംഗ് സംവിധാനവും നിക്ഷേപങ്ങളും സുരക്ഷിതമെന്നു ബൈഡൻ
Wednesday, March 15, 2023 8:12 AM IST
പി.പി. ചെറിയാൻ
വാഷിംഗ്ടൺ ഡിസി : തങ്ങളുടെ ബാങ്കിംഗ് സംവിധാനങ്ങളും നിക്ഷേപങ്ങളും സുരക്ഷിതമാണെന്നും അമേരിക്കക്കാർക്ക് ഉറപ്പുനൽകാൻ കഴിയുമെന്ന് പ്രസിഡന്റ് ബൈഡൻ. സിലിക്കൺ വാലി ബാങ്കിന്‍റെ (എസ്‌വിബി) തകർച്ചയ്ക്ക് വഴിവച്ചതിനു പിന്നാലെയായിരുന്നു ബൈഡിന്‍റെ പ്രതികരണം.

കൂടുതൽ ബാങ്കുകൾ തകരുന്നത് തടയാൻ "ആവശ്യമുള്ളത്" ചെയ്യുമെന്ന് ബൈഡൻ വാഗ്ദാനം ചെയ്തു. എസ്‌വിബിയുടെ തകർച്ച യുഎസ് ചരിത്രത്തിലെ രണ്ടാമത്തെ വലിയ ബാങ്ക് പരാജയമായിരുന്നു.

ബാങ്കുകൾക്കുള്ള നിയമങ്ങൾ ശക്തിപ്പെടുത്താൻ കോൺഗ്രസിനോടും റെഗുലേറ്റർമാരോടും ആവശ്യപ്പെടുമെന്നും എസ്‌വിബി തകർച്ചയ്ക്ക് ശേഷം ബാങ്കിംഗ് സംവിധാനം സുരക്ഷിതമാണെന്നും ബൈഡൻ കൂട്ടിച്ചേർത്തു. തകർച്ച എങ്ങനെ സംഭവിച്ചു എന്നതിന്‍റെ പൂർണമായ കണക്ക് പരിശോധിക്കുമെന്നും എഫ്ഡിഐസി ഏറ്റെടുക്കുന്ന ബാങ്കുകളുടെ മാനേജ്മെന്റിനെ പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഫെഡറൽ ബാങ്കിംഗ് റെഗുലേറ്റർമാർ ഞായറാഴ്ച സിലിക്കൺ വാലി ബാങ്കിലെ നിക്ഷേപകർക്ക് പണം നഷ്‌ടപ്പെടുന്നത് തടയാൻ ലക്ഷ്യമിട്ടുള്ള യുദ്ധാടിസ്ഥാനത്തിലുള്ള പുതിയ നടപടികൾ സ്വീകരിച്ചു. കൂടാതെ ബാങ്കിംഗ് സംവിധാനത്തിലുടനീളം രാജ്യവ്യാപകമായ തകർച്ച തടയാൻ ശ്രമിക്കുന്നതായി ആക്‌സിയോസിന്‍റെ നീൽ ഇർവിനും കോർട്ടനേ ബ്രൗണും റിപ്പോർട്ട് ചെയ്തു .

ന്യൂയോർക്ക് ആസ്ഥാനമായുള്ള സിഗ്നേച്ചർ ബാങ്ക് ഞായറാഴ്ച റെഗുലേറ്റർമാർ അടച്ചുപൂട്ടി. സിലിക്കൺ വാലി ബാങ്കിന്‍റെ പരാജയത്തിൽ നിന്നുള്ള വലിയ വീഴ്ച തടയാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനത്തിന്‍റെ ഭാഗമാണിതെന്ന് യുഎസ് റെഗുലേറ്റർമാർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.