ഡ്രെയിനേജ് തകരാര്‍; അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനം അടിയന്തിരമായി ഫ്രാങ്ക്ഫര്‍ട്ടില്‍ ഇറക്കി
Thursday, March 23, 2023 10:15 PM IST
ജോസ് കുമ്പിളുവേലില്‍
ഫ്രാങ്ക്ഫര്‍ട്ട്: വിമാനത്തിലെ യാത്രക്കാരുടെ ഇടങ്ങളില്‍ പെട്ടന്ന് വെള്ളം നിറഞ്ഞതിനാല്‍ ന്യൂയോര്‍ക്കിലേക്കുള്ള യാത്രാമധ്യേ അമേരിക്കന്‍ എയര്‍ലൈന്‍സ് വക വിമാനം ഗതി മാറ്റി ഫ്രാങ്ക്ഫര്‍ട്ട് അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കി.

അമേരിക്കന്‍ എയര്‍ലൈന്‍സ് വക ബോയിംഗ് 777-300 ന്യൂഡല്‍ഹിയില്‍ നിന്ന് ന്യൂയോര്‍ക്കിലെ ജെഎഫ്കെ എയര്‍പോര്‍ട്ടിലേക്കുള്ള യാത്രാമധ്യേ ആണ് തികച്ചും അസാധാരണമായ സംഭവം ഉണ്ടായത്. അറ്റ്ലാന്‍റിക് കടന്നതിനു ശേഷമാണ് സ്വാഭാവിക ആവശ്യം നിറവേറ്റുന്നതിന് യാത്രക്കാര്‍ക്കും ജോലിക്കാര്‍ക്കും കൂടുതല്‍ ബുദ്ധിമുട്ടായത്.

വെള്ളമൊഴുക്കില്‍ മുങ്ങിയ ശുചിമുറികൾ ഉണ്ടായതിനെ തുടര്‍ന്ന് വിമാനത്തെ ഫ്രാങ്ക്ഫര്‍ട്ടില്‍ ഇറക്കാന്‍ നിര്‍ബന്ധിതരാക്കി. വിമാനത്തിലെ ജലചോര്‍ച്ച യാത്ര തുടരുന്നത് അസാധ്യമാക്കി. നിരവധി ശുചിമുറികളും സിങ്കുകളും ഉപയോഗയോഗ്യമല്ലാതായി. സാനിറ്ററി സൗകര്യങ്ങള്‍ക്ക് ചുറ്റും വെള്ളപ്പൊക്കമായിയിരുന്നു.

ന്യൂഡല്‍ഹിയില്‍ നിന്ന് പറന്നുയര്‍ന്ന് ഏഴ് മണിക്കൂറിനുള്ളില്‍ വിമാനം പോളണ്ട് വഴിയുള്ള റൂട്ട് മാറ്റി ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടിലാണ് അടിയന്തിരമായി ലാന്റ് ചെയ്തത്. യാത്രക്കാര്‍ക്കായി ലണ്ടനില്‍ നിന്ന് ഒരു പകരം വിമാനം കമ്പനി അഭ്യര്‍ത്ഥിച്ചു, ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടിലെ സ്റേറാപ്പ് ഓവര്‍ കഴിഞ്ഞ് പതിനൊന്ന് മണിക്കൂറിന് ശേഷം വീണ്ടും പറന്നുയര്‍ന്ന് ന്യൂയോര്‍ക്കിലേക്കുള്ള യാത്ര തുടര്‍ന്നു.

ശുചിമുറിയിലെ സംഭവത്തില്‍ വിചിത്രമായ സാഹചര്യത്തില്‍ പ്രത്യേക പ്രൊഫഷണല്‍ യോഗ്യതയുള്ള ഒരു വ്യക്തി വിമാനത്തില്‍ ആവശ്യമായി വന്നിരിക്കയാണ്. എന്നിരുന്നാലും, വ്യോമയാന ചരിത്രത്തില്‍, ഒരു പ്ളംബറിന് വളരെ അപൂര്‍വമായേ ആവശ്യക്കാരുണ്ടാവുകയുള്ളു.