ഫൊക്കാന മുംബൈ ചാപ്റ്ററിന്‍റെ ഉദ്ഘാടനം നിർവഹിച്ചു
Wednesday, March 29, 2023 7:16 AM IST
ശ്രീകുമാർ ഉണ്ണിത്താൻ
ന്യൂയോർക്ക് / മുംബൈ: ഫൊക്കാന അന്തർദേശിയ തലത്തിൽ വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി ഫൊക്കാന ഇന്‍റർനാഷനൽ ചാപ്റ്ററിന്‍റെ രൂപീകരണം മുംബൈ റമദാ ഹോട്ടലിൽ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയറും മുൻ സ്‌പീക്കറുമായ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഫൊക്കാന സെക്രട്ടറി ഡോ. കല ഷഹി , ട്രഷർ ബിജു ജോൺ, ഫൊക്കാന മുൻ പ്രസിഡന്റ് പോൾ കറുകപ്പള്ളിൽ കേരളീയം ഭാരവാഹികൾ മുംബയിലെ വിവിധ സംഘടനാ ഭാരവാഹികൾ തുടങ്ങിവർ പങ്കെടുത്തു.

ഫൊക്കാനയും കേരളീയം കേന്ദ്ര സംഘടനയും സംയുക്തമായി സംഘടിപ്പിച്ച മീറ്റിംഗിൽ മുംബയിലെ വിവിധ മലയാളീ സംഘടനകൾ പങ്കെടുത്തു. അമേരിക്കയിലെയും കാനഡയിലെയും സംഘടനായ ഫൊക്കാന ഇന്ന് അതിന്‍റെ പ്രവർത്തനം ലോകം എമ്പാടുമുള്ള മലയാളികളിലേക്കു വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് ലോകത്തിന്‍റെ പല ഭാഗങ്ങളിലും യൂണിറ്റുകൾ സ്ഥാപിക്കുന്നത്. ഫൊക്കാനയുടെ പ്രവർത്തനം ലോകത്തിലുള്ള ഓരോ മലയാളികളിലേക്കും എത്തിക്കുക എന്നതാണ് ഫൊക്കാനയുടെ ലക്ഷ്യമെന്ന് പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ തന്‍റെ അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു.

ഫൊക്കാന സെക്രട്ടറി ഡോ. കല ഷഹി , ട്രഷർ ബിജു ജോൺ, ഫൊക്കാന മുൻ പ്രസിഡന്റ് പോൾ കറുകപ്പള്ളിൽ , ടിഎൻ. ഹരിഹരൻ, മാത്യു തോമസ്, ശ്രീകുമാർ റ്റി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

മുബൈ ചാപ്റ്ററിന്റെ ഭാരവാഹികളായി പ്രസിഡന്‍റ് ടി.എൻ. ഹരിഹരൻ, സെക്രട്ടറി മാത്യു തോമസ് , ട്രഷർ ശ്രീകുമാർ ടി എന്നിവർരെ തെരഞ്ഞെടുത്തു.

മുംബയിലെ മിക്ക മലയാളീ സംഘടനകൾ ഈ മീറ്റിംഗിൽ പങ്കെടുത്തു. അടുത്ത വർഷം വാഷിംഗ്ടൺ ഡിസിയിൽ നടക്കുന്ന ഫൊക്കാന കൺവൻഷനിലേക്കു മിക്കവരും പങ്കെടുക്കാനുള്ള താൽപര്യവും അവർ ഫൊക്കാന ഭാരവാഹികളുമായി പങ്കുവച്ചു. ചെന്നൈയിലും ഡൽഹിയിലും കമ്മിറ്റികൾ ഇതിനോടകം പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു .