1,200 പൗണ്ട് ഭാരമുള്ള ചീങ്കണ്ണിയെ ഹൂസ്റ്റണിൽ നിന്നും പിടികൂടി
Thursday, May 25, 2023 6:53 AM IST
പി.പി. ചെറിയാൻ
ഹൂസ്റ്റൺ : 3 കാലുകളുള്ള ജിനോർമസ് എന്ന ഇനത്തിൽപ്പെട്ട ചീങ്കണ്ണിയെ ഹൂസ്റ്റണിലെ മിസോറി സിറ്റി പരിസരത്ത് നിന്നും പിടികൂടി .1,200 പൗണ്ട് ഭാരമുള്ള ചീങ്കണ്ണിക്ക് ഏകദേശം 85 വയസ് പ്രായമുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഞായറാഴ്ച പുലർച്ചെയാണ് മൂന്ന് കാലുകളുള്ള കൂറ്റൻ ചീങ്കണ്ണിയെ പിടികൂടിയത് .

അർധരാത്രിയിൽ ഹൂസ്റ്റണിന്‍റെ തെക്കുപടിഞ്ഞാറുള്ള മിസോറി സിറ്റിയിലെ തന്‍റെ വീടിനടുത്തുള്ള റോഡിന്‍റെ വശത്ത് ഭീമാകാരമായ ചീങ്കണ്ണിയെ കണ്ടതായി കോർണിയലസ് ഗ്രെഗ് ജൂനിയർ പറഞ്ഞു. ഗ്രെഗ് ഉടൻ തന്നെ എമർജൻസി നന്പറിൽ ബന്ധപ്പെടുകയായിരുന്നു. ഹൂസ്റ്റണിലെ "ഗേറ്റർ റാംഗ്ലർ" എന്നറിയപ്പെടുന്ന തിമോത്തി ഡിരാമസ് ഒരു മണിക്കൂറിന് ശേഷം എത്തി. 11 അടി നീളവും 1,200 പൗണ്ട് ഭാരവുമുള്ള ഗേറ്റർ പിടിച്ചെടുക്കാൻ ഡിരാമസിന് ഏകദേശം മൂന്ന് മണിക്കൂർ എടുത്തു. മുൻവശത്തെ വലതുകാലിന്റെ ഭാഗം നഷ്ടപ്പെട്ട ഗേറ്ററിന് ഏകദേശം 85 വർഷം പഴക്കമുണ്ടെന്ന് ഉദ്യോഗസ്ഥർ കണക്കാക്കുന്നു.

ടെക്സസിൽ ചീങ്കണ്ണികൾ അസാധാരണമല്ല. അരലക്ഷത്തോളം ചീങ്കണ്ണികൾ സംസ്ഥാനത്ത് വസിക്കുന്നുണ്ടെന്ന് വിദഗ്ധർ പറയുന്നു. ഇവരിൽ ഭൂരിഭാഗവും സംസ്ഥാനത്തിന്‍റെ തെക്ക്, കിഴക്കൻ ഭാഗങ്ങളിലാണ്.

സെപ്റ്റംബറിൽ ഹൂസ്റ്റണിന് പുറത്തുള്ള അറ്റാസ്കോസിറ്റയിൽ ഒരാളുടെ പിക്കപ്പ് ട്രക്കിന്‍റെ അടിയിൽ വിശ്രമിക്കുന്ന 12 അടി ചീങ്കണ്ണിയെ കണ്ടെത്തിയിരുന്നു . കഴിഞ്ഞ വേനൽക്കാലത്ത് 3.5 അടി നീളമുള്ള ചീങ്കണ്ണിയെ ലേക് വർത്തിലെ ഒരു ബാങ്ക് എടിഎമ്മിൽ നിന്ന് കണ്ടെത്തിയിരുന്നു.