വയോധികർ നല്ല നാളെയുടെ കൂട്ടുവേലക്കാർ: റവ. സി.ജോസഫ്
Sunday, September 17, 2023 12:26 PM IST
ബാബു പി. സൈമൺ
ഡാളസ്: ക്രൈസ്തവ വിശ്വാസത്തിന്‍റെയും ധാർമികതയുടെയും അടിത്തറയിൽ നിന്നുകൊണ്ട് വരും തലമുറകൾക്ക് ദൈവീക ഉപദേശങ്ങൾ പകർന്നു കൊടുത്തു നല്ല നാളെകളെ സൃഷ്ടിക്കുന്നവർ ആയിരിക്കണം ഇന്നത്തെ വയോധികർ എന്ന് മാർത്തോമ്മാ സഭയിലെ മുതിർന്ന പട്ടക്കാരനും പ്രാസംഗികനുമായ റവ. സി. ജോസഫ്.

ശനിയാഴ്ച സെന്‍റ് പോൾ മാർത്തോമ്മാ പള്ളിയിൽ മുതിർന്ന പൗരന്മാർക്കായി പ്രത്യേകം ക്രമീകരിച്ച കുർബാന മധ്യേ നടത്തിയ പ്രസംഗത്തിലാണ് ഫാദർ ഇപ്രകാരം പറഞ്ഞത്.

അമേരിക്കയിൽ ഹ്രസ്വ സന്ദർശനത്തിന് എത്തിയതായിരുന്നു ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമ്മാ പള്ളി മുൻ വികാരിയായ റവ. സി.ജോസഫ്.

മുതിർന്ന തലമുറകളുടെ ആലോചനകളും ഉപദേശങ്ങളും യുവജനങ്ങൾ ദൈവവചനം പോലെ ആദരണീയമായ കരുതണമെന്നും സാധ്യതകൾ അസ്തമിച്ചെന്ന് കരുതുമ്പോൾ ഉദിച്ചുയരുന്ന സൂര്യനെ പോലെയും മേഘങ്ങളെയും മഴയേയും തൃണവൽഗണിച്ച് പറന്നുയരുന്ന കഴുകനെപോലെയും ആയിരിക്കണം വയോധികർ എന്ന് ഫാദർ പ്രസംഗത്തിൽ ഉദ്ബോധിപ്പിച്ചു.

രാവിലെ പത്തിന് ആരംഭിച്ച കുർബാനയ്ക്ക് ഫാ. സി. ജോസഫ് മുഖ്യകാർമികത്വം വഹിച്ചു. സെന്‍റ് പോൾസ് മാർത്തോമ്മാ പള്ളി വികാരി ഷൈജു സി. ജോയ് സഹകാർമികൻ ആയിരുന്നു.

ഇടവകയിലെ മുതിർന്ന പൗരന്മാർ ആരാധന മധ്യേയുള്ള ഗാനശുശ്രൂഷ കൾക്കും വേദപുസ്തക വായനകൾക്കും നേതൃത്വം നൽകി. ഇടവകയുടെ വൈസ് പ്രസിഡന്‍റ് എബ്രഹാം മേപ്പുറത്തു സ്വാഗതവും ട്രസ്റ്റി വിൻസെന്‍റ് ജോണിക്കുട്ടി നന്ദിയും അറിയിച്ചു.