ഡോ. ജേക്കബ് ഈപ്പൻ ഫൊക്കാന ട്രസ്റ്റി ബോർഡിലേക്ക് മത്സരിക്കുന്നു
Friday, December 1, 2023 3:49 PM IST
ന്യൂയോർക്ക്: പ്രശസ്‍ത പൊതുജനാരോഗ്യ വിദഗ്ദനും സാമൂഹ്യ പ്രവർത്തകനുമായ ഡോ.ജേക്കബ് ഈപ്പൻ ഫൊക്കാന 2024 -2026 ട്രസ്റ്റി ബോർഡിലേക്ക് മത്സരിക്കുന്നു. ഡോ.കല ഷഹിയുടെ പാനലിൽനിന്ന് മത്സരിക്കുന്ന ഡോ.ജേക്കബ് ഈപ്പൻ അമേരിക്കയിലെ അറിയപ്പെടുന്ന ശിശുരോഗവിദഗ്ദനാണ്.

ഫൊക്കാന റീജിയണല്‍ വൈസ് പ്രസിഡന്‍റായി ഇപ്പോൾ പ്രവർത്തിക്കുന്ന ഡോ.ജേക്കബ് ഈപ്പൻ മികച്ച സംഘാടകൻ കൂടിയാണ്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് എംബിബിഎസ് പൂർത്തിയാക്കിയ ശേഷം ഡോ. ഈപ്പൻ വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളജിലും സിഎംസി ലുധിയാനയിലും ബിരുദാനന്തര ബിരുദം പൂർത്തിയാക്കി.

തുടർന്ന് ടാൻസാനിയയിലെ ഡാർ-എസ്-സലാമിലെ ആഗാ ഖാൻ ഫൗണ്ടേഷൻ ഹോസ്പിറ്റലിൽ കൺസൾട്ടന്‍റ് പീഡിയാട്രീഷ്യൻ ആയിരുന്നു. തുടർന്ന് നൈജീരിയയിലെ യൂണിവേഴ്സിറ്റി ടീച്ചിംഗ് ഹോസ്പിറ്റലിൽ മൂന്ന് വർഷം ജോലി ചെയ്തു.

1984-ൽ അദ്ദേഹം ഉപരിപഠനത്തിനായി അമേരിക്കയിലെത്തി. കാലിഫോർണിയ സർവകലാശാലയിൽ ചേരുകയും തുടർന്ന് അദ്ദേഹം യുണൈറ്റഡ് നേഷൻസ് ഹൈക്കമ്മീഷണർ ഓഫ് റെഫ്യൂജീസുമായി (UNHCR)ചേർന്ന് പ്രവർത്തിച്ചു.

60,000 ഇന്തോ-ചൈനീസ് അഭയാർഥികളുടെ ജീവിതത്തിനൊപ്പമുള്ള പ്രവർത്തനം തുടർന്ന് അദ്ദേഹം പാലോ ആൾട്ടോയിലെ സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് എംഡി പൂർത്തിയാക്കി. നിലവിൽ അദ്ദേഹം കാലിഫോർണിയയിലെ ഏറ്റവും വലിയ അലമേഡ ഹെൽത്ത് സിസ്റ്റത്തിന്‍റെ മെഡിക്കൽ ഡയറക്ടറായി സേവനമനുഷ്ഠിക്കുന്നു.

അറിയപ്പെടുന്ന അന്താരാഷ്ട്ര പബ്ലിക് ഹെൽത്ത് കൺസൾട്ടന്‍റുകൂടിയായ അദ്ദേഹം ലോകമെമ്പാടുമുള്ള നിരവധി വേദികളിൽ പ്രഭാഷണം നടത്തുകയും ചെയ്തിട്ടുണ്ട്. കാലിഫോർണിയയിലെ നിരവധി സ്റ്റേറ്റ് ഹെൽത്ത് കെയർ ബോർഡുകളിൽ സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹത്തിന് നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

എലിസ് ഐലൻഡ് മെഡൽ ഓഫ് ഓണർ അമേരിക്കയിലെ ഏറ്റവും വലിയ മെഡിക്കൽ ബോർഡായ കാലിഫോർണിയ മെഡിക്കൽ ബോർഡിന്‍റെ ഫിസിഷ്യൻ റെക്കഗ്നിഷൻ അവാർഡ്, ഏഷ്യാനെറ്റിന്‍റെ ലൈഫ് ടൈം അച്ചീവ്‌മെന്‍റ് അവാർഡ് തുടങ്ങി നിരവധി അവാർഡുകൾ ഡോ. ജേക്കബ് ഈപ്പനു ലഭിച്ചിട്ടുണ്ട്.

സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലെ ഏറ്റവും മികച്ച 40 പൂർവവിദ്യാർത്ഥികളിൽ ഒരാളായി തെരെഞ്ഞെടുത്ത അദ്ദേഹംസ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയുടെ മോഡലും മെന്‍ററും കൂടിയാണ്. യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, ബെർക്ക്‌ലിയിലെ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിന്‍റെ ഉപദേശക സമിതിയിൽ അംഗമായിരുന്നു.


കാലിഫോർണിയ ഹെൽത്ത്‌കെയർ ഡിസ്ട്രിക്റ്റ് ഹോസ്പിറ്റലുകളിൽ സേവനമനുഷ്ഠിച്ചു. കാലിഫോർണിയ ഹോസ്പിറ്റൽ അസോസിയേഷൻ അംഗം (CHA)ആയി പ്രവർത്തിച്ചു. കേരള സർക്കാരിന്‍റെ ആരോഗ്യ ഉപദേഷ്ടാവായിരുന്നു.

ഫിലിപ്പൈൻസിലെ അഭയാർഥികൾക്കായുള്ള ഐക്യരാഷ്ട്ര ഹൈക്കമ്മീഷണറിന്‍റെ (UNHCR) ആദ്യ ഏഷ്യൻ ആരോഗ്യ ഉപദേഷ്ടാവ്, ടാൻസാനിയയിലെ ഡാർ-എസ് സലാമിലെ ആഗാ ഖാൻ ഫൗണ്ടേഷന്‍റെ കൺസൾട്ടന്‍റ് പീഡിയാട്രീഷ്യനായി സേവനമനുഷ്ഠിച്ചു.

നൈജീരിയ. സൊകോട്ടോ സർവകലാശാലയിലെ പീഡിയാട്രിക് ഫാക്കൽറ്റിയിൽ ജോലി ചെയ്തു.സൗത്ത് ഏഷ്യൻ അമേരിക്കൻ കമ്യൂണിറ്റീസിന്‍റെ (FOSAAC) "മദർ തെരേസ അവാർഡ്', ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻ ഓഫ് അമേരിക്കയുടെ (ഫോമ) അച്ചീവ്‌മെന്‍റ് അവാർഡ് എന്നിവ ലഭിച്ചു.

വാഷിംഗ്ടൺ ഹോസ്പിറ്റലിന്‍റെ ഡയറക്ടർ ബോർഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കാലിഫോർണിയയിലെ ഏറ്റവും വലിയ പൊതുജനാരോഗ്യ സംവിധാനങ്ങളിലൊന്നായ അലമേഡ ഹെൽത്ത് സിസ്റ്റംസിന്‍റെ മെഡിക്കൽ ഡയറക്ടറായി വിരമിച്ച ഡോ.ജേക്കബ് ഈപ്പൻ തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നുള്ള വിശിഷ്ട പൂർവവിദ്യാർഥി അവാർഡ് നേടിയിട്ടുണ്ട്.

തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് ലൈഫ് ടൈം അച്ചീവ്‌മെന്‍റ് അവാർഡ്, കഴക്കൂട്ടത്തുള്ള സൈനിക് സ്കൂളിൽ നിന്ന് ലൈഫ് ടൈം അച്ചീവ്മെന്‍റെ അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ നേടിയെടുത്ത ഡോ.ജേക്കബ് ഈപ്പൻ ഫൊക്കാനയുടെ എക്കാലത്തെയും അസറ്റായി മാറും എന്ന കാര്യത്തിൽ സംശയമില്ലെന്നും ഫൊക്കാന ജനറൽ സെക്രട്ടറിയും 2024 -2026 കാലയളവിലെ ഫൊക്കാന പ്രസിഡന്‍റ് സ്ഥാനാർത്ഥിയുമായ ഡോ.കല ഷഹി അഭിപ്രായപ്പെട്ടു.

ഡോ.ജേക്കബ് ഈപ്പൻ ഫൊക്കാനയ്ക്കും പൊതുസമൂഹത്തിനും ഉപകരിക്കപ്പെടുന്ന വ്യക്തിത്വമായി വളരുവാനും സാധിക്കട്ടെ എന്ന് ജനറൽ സെക്രട്ടറി സ്ഥാനാർഥി ജോർജ് പണിക്കർ, ട്രഷറർ സ്ഥാനാർഥി രാജൻ സാമുവേൽ എന്നിവർ പറഞ്ഞു.