ഫിലാഡൽഫിയയിൽ നിന്നുള്ള വിമാന സർവീസ്: ഓർമ ഇന്‍റർനാഷണൽ ശ്രമങ്ങൾക്ക് ഗ്രീൻ ഫ്ലാഗ്
Saturday, December 2, 2023 1:29 PM IST
പി.ഡി. ജോർജ് നടവയൽ
ഫിലാഡൽഫിയ: ഫിലാഡൽഫിയ ഇന്‍റർനാഷണൽ എയർപോർട്ടിൽ നിന്ന് കേരള റീജിയണിലേക്ക് ഖത്തർ എയർവെയ്സിന്‍റെയും എമിറേറ്റ്സ് എയർലൈനിന്‍റെയും വിമാനസർവീസുകൾക്ക് വേണ്ടി ഓർമ ഇന്‍റർനാഷണൽ നടത്തിയ ശ്രമങ്ങൾക്ക് ഫിലാഡൽഫിയ ഇന്‍റർനാഷണൽ എയർപോർട്ടിന്‍റെ അനുകൂല നിലപാട്.

എയർപോർട്ടിന്‍റെ അനുകൂല നിലപാട് പ്രസ്തുത കമ്പനികളെ അറിയിക്കുമെന്ന് ഫിലാഡൽഫിയ ഇന്‍റർനാഷണൽ എയർപോർട്ട് ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ അറ്റിഫ് സയീദ്, എയർ സർവീസ് ഡെവല്പ്മെന്‍റ് ഡയറക്ടർ എഡ്ഗാർ ഏരിയാസ്, ഏവിയേഷൻ ഡെപ്യൂട്ടി ഡയറക്ടർ ജെയിംസ് ടിരൽ എന്നിവർ പ്രസ്താവിച്ചു.

ഓർമ ഇന്‍റർനാഷണൽ നിവേദക സംഘത്തിന് ഫിലാഡൽഫിയ ഇന്‍റർനാഷണൽ എയർ പോർട്ട് പ്ലാസയിൽ ഒരുക്കിയ മീറ്റിംഗിലാണ് അധികൃതർ നയം വ്യക്തമാക്കിയത്.

ഓർമ ഇന്‍റർനാഷണൽ പബ്ലിക് അഫയേഴ്സ് ചെയർ വിൻസന്‍റ് ഇമ്മാനുവേലിന്‍റെ നേതൃത്വത്തിൽ ജോസ് ആറ്റുപുറം (ഓർമ ഇന്‍റർനാഷനൽ ട്രസ്റ്റീ ബോർഡ് ചെയർ), ജോർജ് നടവയൽ (ഓർമ ഇന്‍റർനാഷനൽ പ്രസിഡന്‍റ്), അറ്റേണി ജോസഫ് കുന്നേൽ (ഓർമ ഇന്‍റർനാഷനൽ ലീഗൽ സെൽ ചെയർ),

ജോസ് തോമസ് (ഓർമ ഇന്‍റർനാഷനൽ ടാലന്‍റ് പ്രമൊഷൻ ഫോറം ചെയർ), നൈനാൻ മത്തായി( ഓർമ ഇന്‍റർനാഷനൽ ചാരിറ്റി ആക്ടിവിറ്റീസ് ചെയർ), സജി സെബാസ്റ്റ്യൻ, ഷൈലാ രാജൻ എന്നിവർ മീറ്റിംഗിൽ ക്ഷണിതാക്കളായി പങ്കെടുത്തു.




ഓർമ ഇന്‍റർനാഷണൽ നാമ നിർദേശം ചെയ്ത അറ്റേണി ജോസഫ് കുന്നേലിനെ ഇന്ത്യൻ - മലയാളി - അമേരിക്കൻ സമൂഹത്തിന്‍റെ പ്രതിനിധിയായി ഫ്ലൈറ്റ് സർവീസ് സുസാധ്യമാക്കുന്നതിനുള്ള വസ്തുത വിവര ഗവേഷണ കാര്യ സമിതിയിൽ അംഗമാക്കി.

തുടർ നടപടികളുമായി മുന്നോട്ടു പോകുമെന്ന് അധികൃതർ മണിക്കൂറുകൾ നീണ്ട ചർച്ചയിൽ അറിയിച്ചു. ഫിലാഡൽഫിയയുടെ വികസനത്തിന് ഇന്ത്യൻ സമൂഹത്തിന്‍റെ സംഭാവനകൾ വിലമതിക്കാനാവാത്താണെന്നത് അധികൃതർ ഊന്നിപ്പറഞ്ഞു.

സൗത്ത് ഏഷ്യൻ രാജ്യങ്ങളുമായും ഇന്ത്യൻ ഉപഭൂഖണ്ഡവുമായും മിഡിൽ ഈസ്റ്റ് രാജ്യങ്ങളുമായും ബന്ധപ്പെട്ട വ്യോമയാന റൂട്ടിലൂടെയുള്ള വിവിധ കണക്ഷൻ ഫ്ലെറ്റുകളെ ആശ്രയിച്ച്, യാത്രാ ആവശ്യങ്ങൽ നിർവഹിക്കുന്ന പെൻസിൽവേനിയ, ഡെലവെയർ, മെരിലാൻഡ്, ന്യൂജഴ്സി എന്നീ ദേശങ്ങളിലെ വ്യോമയാത്രികരുടെ എണ്ണത്തിലെ വർധനയും അവർ ന്യൂയോർക്ക്, നെവാർക്ക് എയർപോർട്ടുകളെ ആശ്രയിക്കേണ്ടി വരുന്നതുമൂലമുള്ള സമയ-യാത്രാ ക്ലേശങ്ങളും യോഗം ചൂണ്ടിക്കാണിച്ചു.

ആരോഗ്യ-വിദ്യാഭ്യാസ-ടൂറിസം മേഖലകൾക്കും ഇന്ത്യ ഭൂഖണ്ഡവുമായുള്ള ബിസിനസ് ഇറക്കുമതികൾക്കും വിമാന സർവീസ് സഹായകമാണെന്ന് മീറ്റിംഗിൽ ഓർമ പ്രതിനിധികൾ പറഞ്ഞു.