തെരഞ്ഞെടുപ്പ് ഫലത്തെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണം തള്ളിക്കളയണമെന്ന ട്രംപിന്‍റെ അഭ്യർഥന ജില്ലാ ജഡ്ജി നിരസിച്ചു
Sunday, December 3, 2023 3:54 PM IST
പി.പി. ചെറിയാൻ
വാഷിംഗ്ടൺ ഡിസി: 2020ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഫലത്തെ അട്ടിമറിക്കാൻ മുൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ശ്രമിച്ചെന്ന് ആരോപിക്കുന്ന പ്രത്യേക അഭിഭാഷകൻ ജാക്ക് സ്മിത്തിന്‍റെ കുറ്റപത്രം തള്ളിക്കളയാനുള്ള അഭ്യർഥന യുഎസ് ജില്ലാ ജഡ്ജി താന്യ ചുട്കൻ നിരസിച്ചു.

ട്രംപിന് വേണ്ടി പ്രവർത്തിക്കുന്ന അഭിഭാഷകരാണ് അഭ്യർഥന നടത്തിയത്. കുറ്റപത്രം അദ്ദേഹത്തിന്‍റെ സംസാര സ്വാതന്ത്ര്യത്തെ ക്രിമിനൽ കുറ്റമാക്കുന്നുവെന്നും അങ്ങനെ ഒന്നാം ഭേദഗതി ലംഘിക്കുന്നതാണെന്നും അവർ വാദിച്ചു.

1789 മുതൽ 2023 വരെയുള്ള 234 വർഷത്തെ ചരിത്രം ഒരു മുൻ പ്രസിഡന്‍റിനെ അദ്ദേഹത്തിന്‍റെ ഔദ്യോഗിക പ്രവൃത്തികൾക്ക് കുറ്റപ്പെടുത്താനുള്ള അധികാരം നിലവിലില്ല എന്നതിനുള്ള ശക്തമായ തെളിവ് നൽകുന്നു എന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകർ പറഞ്ഞു.


എന്നാൽ ആ വാദം ജഡ്ജി തള്ളി. ട്രംപ് ഒരു രാജാവല്ലെന്നും അദ്ദേഹം ആരോപണങ്ങൾ നേരിടേണ്ടി വരുമെന്നും ജഡ്ജി കൂട്ടിച്ചേർത്തു. മാർച്ചിൽ വിചാരണ നടക്കാനിരിക്കുന്ന ഫെഡറൽ തെരഞ്ഞെടുപ്പ് ഇടപെടൽ കേസിൽ പ്രോസിക്യൂഷൻ നടപടി ഒഴിവാക്കാനുള്ള ട്രംപിന്‍റെ ശ്രമങ്ങൾക്കുള്ള പ്രഹരമാണ് ഈ വിധി.

2020ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ജനുവരി ആറിന് കാപിറ്റോളിൽ നടന്ന ആക്രമണവുമാ‌യി ബന്ധപ്പെട്ട നാല് കുറ്റങ്ങളാണ് ട്രംപിനെതിരേ കുറ്റപത്രത്തിൽ ചുമത്തിയിരിക്കുന്നത്.