സൗത്ത് കരോളിന പ്രൈമറി ജയിക്കാൻ സകല അടവുകളും പയറ്റി നിക്കി ഹേലി
Friday, February 23, 2024 8:19 AM IST
പി.പി. ചെറിയാൻ
വാഷിംഗ്ടൺ ഡിസി: സൗത്ത് കരോളിന പ്രൈമറി ജയിക്കാൻ സകല അടവുകളും പയറ്റി നിക്കി ഹേലി. റിപ്പബ്ലിക്കൻ പ്രസിഡന്‍റ് സ്ഥാനാർഥിയും യുഎന്നിലെ മുൻ യുഎസ് അംബാസഡറും സൗത്ത് കരോളിന മുൻ ഗവർണറുമായ നിക്കി ഹേലി മത്സരത്തിൽ നിന്ന് പിന്മാറുന്നില്ലെന്നും രാജ്യത്തിന്‍റെ ഭാവി അപകടത്തിലായിരിക്കുന്നുവെന്നും സൗത്ത് കരോളിനയിലെ ഗ്രീൻവില്ലിൽ നടന്ന പ്രസംഗത്തിലാണ് ഹേലി പരാമർശം നടത്തിയത്.

മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ സ്വന്തം തട്ടകത്തിൽ തന്നെ വെല്ലുവിളിക്കാന്നാണ് ഹേലി ശ്രമിക്കുന്നത്. സൗത്ത് കരോളിനയിൽ ശനി‌‌യാഴ്ച‌യാണ് വോട്ടെടുപ്പ് നടക്കുന്നത്. അയോവ, ന്യൂ ഹാംഷെയർ, നെവാഡ എന്നിവിടങ്ങളിലെ റിപ്പബ്ലിക്കൻ പ്രൈമറിയിൽ ട്രംപ് വിജയിച്ചു, പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ നോമിനിയാകാനുള്ള വ്യക്തമായ മുൻനിര റണ്ണർ എന്ന പദവി ഉറപ്പിച്ചു.


അമേരിക്കയ്ക്ക് അടിയന്തിരമായി, ഒരു ഐക്യം ആവശ്യമായി വരുന്ന സമയത്ത് റിപ്പബ്ലിക്കൻ പ്രസിഡൻഷ്യൽ സ്ഥാനാർഥി ട്രംപും പ്രസിഡന്‍റ് ജോ ബൈഡനും ജനങ്ങളെ പരസ്പരം എതിർക്കുകയും രാജ്യത്തെ വിഭജിക്കുകയും ചെയ്തുവെന്ന് ഹേലി ആരോപിച്ചു.