Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ആത്മവിശ്വാസത്തിന്റെ തലപ്പാവ്
കാൻസർ കലിപ്പിലായിരുന്നു. എട്ടു വർഷത്തിനിടെ പത്തു സർജറികൾ. ആത്മവിശ്വാസത്തിന്റെ കഥ പറഞ്ഞ് ജനപ്രിയ സീരിയൽ നടി ശരണ്യ ശശി ജീവിതവിജയത്തിന്റെ പുതിയൊരു എപ്പിസോഡിലേക്ക്. സ്നേഹമഴയായി പെയ്തുകൊണ്ടിരുന്നത് നടി സീമ ജി. നായർ.
മഹാവ്യാധിയുടെ ആകുലകാലത്താണു പുതുതലമുറ അതിജീവനത്തിന്റെ വഴി അറിഞ്ഞനുഭവിച്ചു പഠിച്ചതെങ്കിൽ, ഈ ഇരുപത്തേഴുകാരി കഴിഞ്ഞ എട്ടു വർഷമായി ജീവിതംകൊണ്ടാണ്, ആ വാക്കിനെ പൂരിപ്പിക്കുന്നത്.
ശരണ്യ. മലയാളി നന്നായി അറിയും. സീരിയൽ കാണുന്ന അമ്മമാർ പെട്ടെന്ന് ഇഷ്ടത്തോടെ ഓർക്കുന്ന നടിയുടെ പേരു മാത്രമല്ല ഇന്നു ശരണ്യ. കഠിനരോഗത്തിന്റെയും തീവ്രവേദനകളുടെയും കറുത്ത ഇന്നലെകളിൽനിന്നു പുതുപ്രതീക്ഷകളോടെ നവജീവിതത്തിലേക്കു ചുവടുവയ്ക്കുന്ന തീക്ഷ്ണയൗവനം കൂടിയാണവൾ. അതുകൊണ്ടുതന്നെ സീരിയൽ, സിനിമാ പ്രേക്ഷകർക്കപ്പുറത്തേക്കു മലയാളിയുടെ സ്നേഹ നനവുള്ള ഹൃദയത്തിൽ അനുപമമായ നിറപുഞ്ചിരിയായി ശരണ്യ ശശിക്ക് ഇടമുണ്ട്.
അതിഥിതാരം അർബുദം
ടെലിവിഷൻ ചാനലുകളിലെ ജനപ്രിയ സീരിയലുകളിലും ഏതാനും സിനിമകളിലും അഭിനയമികവറിയിച്ചു, താരശോഭയുടെ ചെറുതിളക്കത്തിൽ നിൽക്കുന്പോഴാണു ശരണ്യയുടെ ജീവിതത്തിലേക്ക്, അർബുദം അതിഥിതാരമായി എത്തിയത്. സ്ക്രീനുകളിൽ തന്റെ പ്രതിഭയുടെ പ്രകാശനം പാതിവഴി പോലും പിന്നിടും മുന്‍പേ നിനച്ചിരിക്കാത്ത നേരത്തെത്തിയ തലച്ചോറിലെ അർബുദം തളർത്തിയതു, ശരണ്യയുടെ ശരീരത്തെയും മനസിനെയും മാത്രമല്ല, ഒരു കുടുംബത്തെ കൂടിയായിരുന്നു.
2012ലെ ഓണക്കാലത്ത് ഒരുനാൾ, അമ്മയ്ക്കൊപ്പം ഷോപ്പിംഗിനു പോകാനൊരുങ്ങുന്പോഴാണ് അസാധാരണമായ തലകറക്കം അനുഭവപ്പെട്ടത്. ഉടൻ ആശുപത്രിയിലെത്തിച്ചു. അസ്വാഭാവികത തോന്നിയ ഡോക്ടർമാർ, വിദഗ്ധ പരിശോധനകൾ നിർദേശിച്ചു.
സീരിയൽ അഭിനേതാക്കളുടെ സംഘടനയായ അസോസിയേഷൻ ഓഫ് ടെലിവിഷൻ മീഡിയ ആർട്ടിസ്റ്റിന്റെ (ആത്മ) അന്നത്തെ പ്രസിഡന്റും മന്ത്രിയുമായിരുന്ന കെ.ബി. ഗണേഷ്കുമാറും സഹപ്രവർത്തകരും ഇടപെട്ടു, ശരണ്യയെ തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലേക്കു മാറ്റി. തലച്ചോറിൽ ട്യൂമർ സ്ഥിരീകരിച്ചു.
എട്ടു വർഷം, പത്തു സർജറി
ആദ്യത്തെ ശസ്ത്രക്രിയയ്ക്കു ശേഷം അർബുദം വിട്ടുപോയെന്നു ശരണ്യയും ഒപ്പമുള്ളവരും കരുതി. ശേഷം മംഗല്യപ്പട്ട്, കറുത്ത മുത്ത് സീരിയലുകളിലെ വേഷം ചെയ്യാനുള്ള തീരുമാനത്തെ ആദ്യ സർജറി നടത്തിയ ഡോ. സുരേഷ് നായരും എതിർത്തില്ല.
ഒന്നര വർഷത്തിനുശേഷം അർബുദലക്ഷണങ്ങൾ വീണ്ടും പ്രകടമായി. ഡോ. മാത്യു ഏബ്രഹാമിന്റെ നേതൃത്വത്തിൽ രണ്ടാമത്തെ ശസ്ത്രക്രിയ. തുടർന്ന് വർഷത്തിലൊരു സർജറി എന്ന സ്ഥിതി. ഇരു ഡോക്ടമാരുടെയും അതീവശ്രദ്ധയും കരുതലും സന്തോഷത്തോടെയാണു ശരണ്യ ഓർക്കുന്നത്.
ഇതിനിടെ തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങൾ രൂക്ഷമായപ്പോൾ കൊച്ചി അമൃതയിലും രണ്ടു തവണ ശസ്ത്രക്രിയയ്ക്കു വിധേയയായി. വിദഗ്ധ ചികിത്സയ്ക്കായി ആറു മാസം ബംഗളൂരു എച്ച്സിജി ആശുപത്രിയിലും ശരണ്യ ഉണ്ടായിരുന്നു. അവിടെ റേഡിയേഷനും കീമോ തെറാപ്പിയും. അപ്പോഴും രോഗത്തിന്റെ പിടിവിട്ടില്ല. വീണ്ടും ശ്രീചിത്രയിലേക്ക്. കഴിഞ്ഞ ഏപ്രിൽ രണ്ടിനു തലയിലെ എട്ടാമത്തെ ശസ്ത്രക്രിയ.
ഷൂട്ടിംഗ് സെറ്റിലെ ആർക്ക് ലൈറ്റിനേക്കാൾ, ഓപ്പറേഷൻ തിയറ്ററിലെ സർജിക്കൽ ലൈറ്റുകൾ പലവട്ടമേറ്റ ശരണ്യയുടെ ശരീരത്തിൽ എട്ടു വർഷം കൊണ്ടു നടന്നതു പത്തു ശസ്ത്രക്രിയകൾ.
വേദനകളുടെ കാലം
വേദന കഠിനമാകുന്പോഴും രോഗം മൂർധന്യത്തിലെത്തുന്പോഴുമാണു ശസ്ത്രക്രിയ നടത്തുന്നത്. ഓരോ ശസ്ത്രക്രിയ കഴിയുന്പോഴും ശരണ്യ മിടുക്കിയായി മടങ്ങിവരുന്നെന്ന പ്രത്യാശയായിരുന്നു അമ്മ ഗീതയ്ക്കും മറ്റുള്ളവർക്കും. വേദനകൾ ഉള്ളിലൊതുക്കിയും താൻ സുഖം പ്രാപിച്ചുവെന്നു വിശ്വസിക്കാനും മറ്റുള്ളവരോടു പറയാനുമായിരുന്നു ശരണ്യക്കും ഇഷ്ടം.
എട്ടാമത്തെ ശസ്ത്രക്രിയകൂടി കഴിഞ്ഞതോടെ ശരീരം ഏതാണ്ടു തളർന്ന സ്ഥിതിയായി. ശരീരത്തിനു ഭാരം കൂടിയതും നടക്കാൻ വിഷമമുണ്ടാക്കി. ഇനിയെന്തെന്ന ചോദ്യത്തിനു ഡോക്ടർമാർക്കും കൃത്യമായ ഉത്തരമുണ്ടായിരുന്നില്ല. ഫിസിയോതെറാപ്പിയുടെ സാധ്യത തേടി കോതമംഗലം നെല്ലിക്കുഴി പീസ് വാലിയിലേക്ക്. പുറപ്പെടുന്പോൾ, ഒരു പ്രതീക്ഷയുമില്ലായിരുന്നെങ്കിലും രണ്ടുമാസത്തെ ചികിത്സയും പരിചരണവും ശരണ്യയെ പ്രതീക്ഷയോടെ നടത്താൻ തുടങ്ങി.
ശരീരത്തിനു ബലം നൽകാൻ ദിവസവും ആറു മണിക്കൂർ ഫിസിയോ തെറാപ്പി; മനസിന്റെ ബലത്തിനു സാന്ത്വന ചികിത്സയും. ആറു പേർ ചേർന്നു പിടിച്ചു വണ്ടിയിൽ നിന്നിറക്കി ആശുപത്രിയിലേക്കെത്തിച്ച ശരണ്യ രണ്ടര മാസംകൊണ്ടു നന്നായി നടന്നു മടങ്ങി.
പുതുജീവിതം പുതുവീട്
കണ്ണൂർ പഴയങ്ങാടി സ്വദേശിനിയായ ശരണ്യ അമ്മയ്ക്കൊപ്പം 2012 മുതൽ തിരുവനന്തപുരം ശ്രീകാര്യത്തു വാടകവീട്ടിലാണു താമസം. കണ്ണൂരിലും താമസം വാടക വീട്ടിൽ തന്നെയായിരുന്നു. ചികിത്സയുടെ സൗകര്യത്തിനാണു തിരുവനന്തപുരത്തേക്കു മാറിയത്. ശരണ്യയുടെ അഭിനയരംഗത്തുനിന്നുള്ള വരുമാനമായിരുന്നു കുടുംബത്തിന്റെ ഏക സാന്പത്തിക സ്രോതസ്. ചികിത്സയുടെ ആദ്യഘട്ടത്തിൽ തന്നെ പണത്തിനു ബുദ്ധിമുട്ടായി.
സീരിയൽ, സിനിമാ രംഗത്തുള്ളവരും സുമനസുകളും കൈത്താങ്ങായപ്പോൾ, ശരണ്യക്കു ചികിത്സയും സ്വന്തമായൊരു വീട് എന്ന സ്വപ്നത്തിനു സാക്ഷാത്കാരവുമായി. ചെന്പഴന്തി എസ്എൻ കോളജിനടുത്തു 4.5 സെന്റ് സ്ഥലത്തു നിർമിച്ച വീട്ടിൽ ശരണ്യയും അമ്മ ഗീതയും 23നു താമസമാരംഭിക്കും. ശരണ്യയുടെ രണ്ടു സഹോദരങ്ങൾ വിവാഹിതരാണ്.
നമുക്കു സ്ക്രീനിൽ കാണാട്ടോ
നിങ്ങളെന്നോടു രോഗം ഇനി വരില്ലെന്നു പറയൂ! - കാൻസറിനെക്കുറിച്ചു ചോദിച്ചാൽ ഇതാണു ചിരിച്ചുകൊണ്ടു ശരണ്യയുടെ പ്രതികരണം. അസാമാന്യമായ മനക്കരുത്തും ആത്മവിശ്വാസവും ശുഭപ്രതീക്ഷയും ആ വാക്കുകളിലുണ്ട്.
എനിക്കിപ്പോൾ നടക്കാനാകും. അഭിനയിക്കാനുള്ള മോഹം അസ്തമിച്ചിട്ടില്ല. സാഹചര്യങ്ങൾ അനുകൂലമായാൽ സ്ക്രീനിലേക്കു ഞാൻ മടങ്ങിയെത്തും. നിങ്ങളിനിയും കൂടെയുണ്ടാകണം. കാമറയുടെ അകന്പടിയില്ലാത്ത പുഞ്ചിരിയോടെ ശരണ്യയുടെ ഓർമപ്പെടുത്തൽ.
സൂര്യോദയം എന്ന ദൂരദർശൻ സീരിയലിലൂടെയാണു ശരണ്യ എന്ന നടിയുടെ തുടക്കം. ചന്ദനമഴ, കറുത്തമുത്ത്, മംലഗ്യപ്പട്ട് തുടങ്ങിയ സീരിയലുകൾക്കു പുറമേ, ചാക്കോ രണ്ടാമൻ, തലപ്പാവ്, ഛോട്ടോ മുംബൈ, ആൻമരിയ കലിപ്പിലാണ് തുടങ്ങിയ സിനിമകളിലും വേഷമിട്ടിട്ടുണ്ട്.
"സീമാ’തീതം സ്നേഹം
രോഗത്തിൽ നിന്നുള്ള അതിജീവനത്തിന് ആരോടെല്ലാം കടപ്പാട് എന്നു ചോദിച്ചാൽ ശരണ്യ പറയുന്ന ആദ്യപേര് നടി സീമ ജി. നായരുടെയൊണ്. ശരണ്യക്ക് അർബുദമാണെന്നറിഞ്ഞതു മുതൽ ഒരു ജ്യേഷ്ഠത്തിയെപ്പോലെ സീമ ഇന്നോളം ഒപ്പമുണ്ട്.
മികച്ച ചികിത്സ ലഭ്യമാക്കാനും സാന്പത്തിക പ്രതിസന്ധിക്കു പരിഹാരം കാണാനും അതിലുപരി സാന്നിധ്യം കൊണ്ടു സാന്ത്വനമാകാനും സീമ ശ്രമിച്ചു. ആത്മയുടെ വൈസ് പ്രസിഡന്റ് ആയിരുന്നതു കൊണ്ടു മാത്രമല്ല, ഞാൻ അവൾക്കു വേണ്ടി കൂടെ നിൽക്കണമെന്നതു ദൈവനിയോഗമാണെന്നു കരുതാനാണ് ഇഷ്ടമെന്നു സീമ. ഏതോ ഒരു മുജ്ജന്മബന്ധം ഉണ്ടായിരിക്കാമെന്നു കൂടി തങ്ങളുടെ പാരസ്പര്യത്തിനു സീമയുടെ പൂരിപ്പിക്കൽ.
ശരണ്യയുടെ ചികിത്സയ്ക്കു പണമില്ലാതെ വിഷമിച്ചപ്പോൾ, ആദ്യഘട്ടത്തിൽ സീരിയൽ രംഗത്തെ നിരവധി പേരും ചുരുക്കം സിനിമാ പ്രവർത്തകരും സഹായങ്ങൾ നൽകിയെന്നു സീമ പറയുന്നു. പിന്നീട് അവർക്കും സാധിക്കാതെയായി. പ്രതീക്ഷയോടെ മുട്ടിയ പല വാതിലുകളും നിരാശപ്പെടുത്തിയപ്പോഴാണു സോഷ്യൽ മീഡിയ വഴി സഹായം തേടാൻ നിർബന്ധിതയായത്.
സോഷ്യൽ മീഡിയയിലൂടെ ചാരിറ്റി പ്രവർത്തനങ്ങൾക്കു പിന്തുണ നൽകുന്ന സൂരജ് പാലാക്കാരന്റെയും ഫിറോസ് കുന്നംപറന്പിലിന്റെയും സഹായത്തോടെ ശരണ്യക്കായുള്ള വീഡിയോകൾ തയാറാക്കി. പ്രതീക്ഷിച്ചതിലും കൂടുതൽ സഹായം അതിലൂടെ ലഭിച്ചു. ചാനലിലെ പരിപാടിക്കിടയിലും സീമ ശരണ്യയുടെ ജീവിതാവസ്ഥ പറഞ്ഞതും സഹായങ്ങളായി മാറി. അങ്ങനെയാണു ചികിത്സയ്ക്കൊപ്പം ശരണ്യക്കു സ്വന്തമായി വീടിനും വഴിയൊരുങ്ങിയത്.
ദിവസക്കൂലിയായി കിട്ടിയ 200 രൂപ പോലും ശരണ്യക്കു സഹായമായി നൽകിയ നല്ല മനുഷ്യരുണ്ടെന്നു സീമ ഓർക്കുന്നു. ഒടുവിലെ ശസ്ത്രക്രിയയ്ക്കുശേഷം കൊച്ചി വൈറ്റിലയിലെ സീമയുടെ വീട്ടിലാണു ശരണ്യയും അമ്മയും ഏറെനാൾ താമസിച്ചത്. പാലിയേറ്റീവ് സൊസൈറ്റി പ്രവർത്തനങ്ങളിലൂടെ പരിചയമുള്ള സാബിതിന്റെ സഹായത്തോടെയാണു ശരണ്യയെ ഫിസിയോതെറാപ്പിക്കായി എത്തിച്ചത്.
ചെറുപ്പം മുതൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഇഷ്ടപ്പെട്ട താൻ, ഇപ്പോഴും ആ പാത പിന്തുടരാൻ ശ്രമിക്കുന്നുണ്ടെന്നു സീമ പറയുന്നു. ശരണ്യക്കൊപ്പം മംഗല്യപ്പട്ട് സീരിയലിൽ സീമ ജി. നായർ അഭിനയിച്ചിട്ടുണ്ട്.
സിജോ പൈനാടത്ത്
ഉലകംചുറ്റും വീൽ ചെയർ
രാജ്യങ്ങളിൽനിന്നു രാജ്യങ്ങളിലേക്ക് വിശ്രമമില്ലാതെ ഉരുളുകയാണ് ഈ വീൽ ചെയർ. അരയ്ക്കു താഴേയ്ക്കു തളർന്ന ഒരു ചെറുപ്പ
കാര്യം കാണാൻ കഴുത
ഒരു ലിറ്റര്‍ കഴുതപ്പാലിനു വിപണിയില്‍ 5,000 മുതല്‍ 7,000 രൂപ വരെ വില. നഷ്ടത്തിലേക്കു പോയ അച്ഛന്റെ പശുവളർത്തലിനെ രക്
ചിറകുള്ള മോളി
ബാങ്ക് അക്കൗണ്ടിൽ കനപ്പെട്ട ബാലൻസ് ഒന്നുമില്ല, വലിയ കുടുംബസ്വത്തോ ബിസിനസോ ഒന്നുമില്ല, ബന്ധുക്കളൊന്നും അത്ര വലിയ സന
ലാറ്ററൻ ഹൃദയം
ലാറ്ററൻ ബസിലിക്ക, കത്തോലിക്കാ സഭയുടെ പ്രതീകം. രണ്ടര നൂറ്റാണ്ടു നീണ്ട മതപീഡനങ്ങൾക്കു ശേഷം റോമ്മാപുരിയിൽ ആദ്യമായി
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ഉലകംചുറ്റും വീൽ ചെയർ
രാജ്യങ്ങളിൽനിന്നു രാജ്യങ്ങളിലേക്ക് വിശ്രമമില്ലാതെ ഉരുളുകയാണ് ഈ വീൽ ചെയർ. അരയ്ക്കു താഴേയ്ക്കു തളർന്ന ഒരു ചെറുപ്പ
കാര്യം കാണാൻ കഴുത
ഒരു ലിറ്റര്‍ കഴുതപ്പാലിനു വിപണിയില്‍ 5,000 മുതല്‍ 7,000 രൂപ വരെ വില. നഷ്ടത്തിലേക്കു പോയ അച്ഛന്റെ പശുവളർത്തലിനെ രക്
ചിറകുള്ള മോളി
ബാങ്ക് അക്കൗണ്ടിൽ കനപ്പെട്ട ബാലൻസ് ഒന്നുമില്ല, വലിയ കുടുംബസ്വത്തോ ബിസിനസോ ഒന്നുമില്ല, ബന്ധുക്കളൊന്നും അത്ര വലിയ സന
ലാറ്ററൻ ഹൃദയം
ലാറ്ററൻ ബസിലിക്ക, കത്തോലിക്കാ സഭയുടെ പ്രതീകം. രണ്ടര നൂറ്റാണ്ടു നീണ്ട മതപീഡനങ്ങൾക്കു ശേഷം റോമ്മാപുരിയിൽ ആദ്യമായി
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
ചൂടൻ സിറ്റി വഴി കുവൈറ്റ്
ആത്മാവു സിറ്റിയിലൂടെ മോസ്കോയിലെത്താം. അവിടെനിന്നു കുവൈറ്റ് സിറ്റി വഴി അമേരിക്കൻകുന്നിൽ ലാൻഡ് ചെയ്യാം. ചൂടൻ സിറ്റിയി
കലിഗ്രഫിയില്‍ കൈവച്ചാല്‍
കൈയക്ഷരം മോശമാണെന്നു പരിഭവിക്കുന്നവരാണോ നിങ്ങൾ...! എങ്കിൽ കലിഗ്രഫിയിൽ ഒന്നു കൈവച്ചാലോ..? മലയാള സിനിമയുടെ പരസ്യ
യഹൂദന്റെ മസ്തിഷ്കം
ഹമാസ് ഭീകരർ ഇസ്രയേൽ ആക്രമിച്ചതിലൂടെ തുടക്കമിട്ട മറ്റൊരു യുദ്ധം ലോകത്തെ മുറിവേൽപിച്ചുകൊണ്ടിരിക്കുന്നു. യഹൂദരെപ്
സൺഡേ ദീപിക അവതരിപ്പിക്കുന്നു...ബാൻഡ് മേളം ചന്പക്കുളം സിസ്റ്റേഴ്സ്
“ഉടൻതന്നെ മൈതാനത്ത് നിങ്ങൾ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ആ അപൂർവ കലാവിരുന്ന് ആരംഭിക്കുന്നു. സുപ്രസിദ്ധ ബാൻഡ് സം
ഇത്തിരി പുളിക്കും
ഗ്രാമത്തിൽ എല്ലാവരുംകൂടി ചേർന്ന് വർഷം ഏകദേശം 35 ടണ്‍ കുടംപുളിയാണ് വിളവെടുക്കുന്നത്. അതായത്, പ്രതിവര്‍ഷം 65 ലക്ഷ
സിൻ ചാവോ വിയറ്റ്നാം വിളിക്കുന്നു!
പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിൽ ബോംബുകൾ നക്കിത്തുടച്ച ഒരു നാട്. ചോരയും നിലവിളിയും പട്ടിണിയും ഭീതി പരത്തിയ മണ്ണ്. ഒര
Latest News
ചെന്നൈ റെയിൽവേ സ്റ്റേഷനിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
തെലങ്കാനയിൽ മുസ്ലീം സംവരണം അവസാനിപ്പിക്കുമെന്ന് അമിത് ഷാ
വ്യാജ വാർത്ത പ്രചരിപ്പിച്ചു; പ്രതിപക്ഷ നേതാവ് പരാതി നൽകി
ഹൈദരാബാദ് തകർന്നു വീണു; ബംഗളൂരുവിന് ജയം
കാട്ടാനയുടെ ആക്രമണത്തിൽ യുവാവിനു പരിക്ക്
Latest News
ചെന്നൈ റെയിൽവേ സ്റ്റേഷനിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
തെലങ്കാനയിൽ മുസ്ലീം സംവരണം അവസാനിപ്പിക്കുമെന്ന് അമിത് ഷാ
വ്യാജ വാർത്ത പ്രചരിപ്പിച്ചു; പ്രതിപക്ഷ നേതാവ് പരാതി നൽകി
ഹൈദരാബാദ് തകർന്നു വീണു; ബംഗളൂരുവിന് ജയം
കാട്ടാനയുടെ ആക്രമണത്തിൽ യുവാവിനു പരിക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top