Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ആത്മവിശ്വാസത്തിന്റെ തലപ്പാവ്
കാൻസർ കലിപ്പിലായിരുന്നു. എട്ടു വർഷത്തിനിടെ പത്തു സർജറികൾ. ആത്മവിശ്വാസത്തിന്റെ കഥ പറഞ്ഞ് ജനപ്രിയ സീരിയൽ നടി ശരണ്യ ശശി ജീവിതവിജയത്തിന്റെ പുതിയൊരു എപ്പിസോഡിലേക്ക്. സ്നേഹമഴയായി പെയ്തുകൊണ്ടിരുന്നത് നടി സീമ ജി. നായർ.
മഹാവ്യാധിയുടെ ആകുലകാലത്താണു പുതുതലമുറ അതിജീവനത്തിന്റെ വഴി അറിഞ്ഞനുഭവിച്ചു പഠിച്ചതെങ്കിൽ, ഈ ഇരുപത്തേഴുകാരി കഴിഞ്ഞ എട്ടു വർഷമായി ജീവിതംകൊണ്ടാണ്, ആ വാക്കിനെ പൂരിപ്പിക്കുന്നത്.
ശരണ്യ. മലയാളി നന്നായി അറിയും. സീരിയൽ കാണുന്ന അമ്മമാർ പെട്ടെന്ന് ഇഷ്ടത്തോടെ ഓർക്കുന്ന നടിയുടെ പേരു മാത്രമല്ല ഇന്നു ശരണ്യ. കഠിനരോഗത്തിന്റെയും തീവ്രവേദനകളുടെയും കറുത്ത ഇന്നലെകളിൽനിന്നു പുതുപ്രതീക്ഷകളോടെ നവജീവിതത്തിലേക്കു ചുവടുവയ്ക്കുന്ന തീക്ഷ്ണയൗവനം കൂടിയാണവൾ. അതുകൊണ്ടുതന്നെ സീരിയൽ, സിനിമാ പ്രേക്ഷകർക്കപ്പുറത്തേക്കു മലയാളിയുടെ സ്നേഹ നനവുള്ള ഹൃദയത്തിൽ അനുപമമായ നിറപുഞ്ചിരിയായി ശരണ്യ ശശിക്ക് ഇടമുണ്ട്.
അതിഥിതാരം അർബുദം
ടെലിവിഷൻ ചാനലുകളിലെ ജനപ്രിയ സീരിയലുകളിലും ഏതാനും സിനിമകളിലും അഭിനയമികവറിയിച്ചു, താരശോഭയുടെ ചെറുതിളക്കത്തിൽ നിൽക്കുന്പോഴാണു ശരണ്യയുടെ ജീവിതത്തിലേക്ക്, അർബുദം അതിഥിതാരമായി എത്തിയത്. സ്ക്രീനുകളിൽ തന്റെ പ്രതിഭയുടെ പ്രകാശനം പാതിവഴി പോലും പിന്നിടും മുന്‍പേ നിനച്ചിരിക്കാത്ത നേരത്തെത്തിയ തലച്ചോറിലെ അർബുദം തളർത്തിയതു, ശരണ്യയുടെ ശരീരത്തെയും മനസിനെയും മാത്രമല്ല, ഒരു കുടുംബത്തെ കൂടിയായിരുന്നു.
2012ലെ ഓണക്കാലത്ത് ഒരുനാൾ, അമ്മയ്ക്കൊപ്പം ഷോപ്പിംഗിനു പോകാനൊരുങ്ങുന്പോഴാണ് അസാധാരണമായ തലകറക്കം അനുഭവപ്പെട്ടത്. ഉടൻ ആശുപത്രിയിലെത്തിച്ചു. അസ്വാഭാവികത തോന്നിയ ഡോക്ടർമാർ, വിദഗ്ധ പരിശോധനകൾ നിർദേശിച്ചു.
സീരിയൽ അഭിനേതാക്കളുടെ സംഘടനയായ അസോസിയേഷൻ ഓഫ് ടെലിവിഷൻ മീഡിയ ആർട്ടിസ്റ്റിന്റെ (ആത്മ) അന്നത്തെ പ്രസിഡന്റും മന്ത്രിയുമായിരുന്ന കെ.ബി. ഗണേഷ്കുമാറും സഹപ്രവർത്തകരും ഇടപെട്ടു, ശരണ്യയെ തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലേക്കു മാറ്റി. തലച്ചോറിൽ ട്യൂമർ സ്ഥിരീകരിച്ചു.
എട്ടു വർഷം, പത്തു സർജറി
ആദ്യത്തെ ശസ്ത്രക്രിയയ്ക്കു ശേഷം അർബുദം വിട്ടുപോയെന്നു ശരണ്യയും ഒപ്പമുള്ളവരും കരുതി. ശേഷം മംഗല്യപ്പട്ട്, കറുത്ത മുത്ത് സീരിയലുകളിലെ വേഷം ചെയ്യാനുള്ള തീരുമാനത്തെ ആദ്യ സർജറി നടത്തിയ ഡോ. സുരേഷ് നായരും എതിർത്തില്ല.
ഒന്നര വർഷത്തിനുശേഷം അർബുദലക്ഷണങ്ങൾ വീണ്ടും പ്രകടമായി. ഡോ. മാത്യു ഏബ്രഹാമിന്റെ നേതൃത്വത്തിൽ രണ്ടാമത്തെ ശസ്ത്രക്രിയ. തുടർന്ന് വർഷത്തിലൊരു സർജറി എന്ന സ്ഥിതി. ഇരു ഡോക്ടമാരുടെയും അതീവശ്രദ്ധയും കരുതലും സന്തോഷത്തോടെയാണു ശരണ്യ ഓർക്കുന്നത്.
ഇതിനിടെ തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങൾ രൂക്ഷമായപ്പോൾ കൊച്ചി അമൃതയിലും രണ്ടു തവണ ശസ്ത്രക്രിയയ്ക്കു വിധേയയായി. വിദഗ്ധ ചികിത്സയ്ക്കായി ആറു മാസം ബംഗളൂരു എച്ച്സിജി ആശുപത്രിയിലും ശരണ്യ ഉണ്ടായിരുന്നു. അവിടെ റേഡിയേഷനും കീമോ തെറാപ്പിയും. അപ്പോഴും രോഗത്തിന്റെ പിടിവിട്ടില്ല. വീണ്ടും ശ്രീചിത്രയിലേക്ക്. കഴിഞ്ഞ ഏപ്രിൽ രണ്ടിനു തലയിലെ എട്ടാമത്തെ ശസ്ത്രക്രിയ.
ഷൂട്ടിംഗ് സെറ്റിലെ ആർക്ക് ലൈറ്റിനേക്കാൾ, ഓപ്പറേഷൻ തിയറ്ററിലെ സർജിക്കൽ ലൈറ്റുകൾ പലവട്ടമേറ്റ ശരണ്യയുടെ ശരീരത്തിൽ എട്ടു വർഷം കൊണ്ടു നടന്നതു പത്തു ശസ്ത്രക്രിയകൾ.
വേദനകളുടെ കാലം
വേദന കഠിനമാകുന്പോഴും രോഗം മൂർധന്യത്തിലെത്തുന്പോഴുമാണു ശസ്ത്രക്രിയ നടത്തുന്നത്. ഓരോ ശസ്ത്രക്രിയ കഴിയുന്പോഴും ശരണ്യ മിടുക്കിയായി മടങ്ങിവരുന്നെന്ന പ്രത്യാശയായിരുന്നു അമ്മ ഗീതയ്ക്കും മറ്റുള്ളവർക്കും. വേദനകൾ ഉള്ളിലൊതുക്കിയും താൻ സുഖം പ്രാപിച്ചുവെന്നു വിശ്വസിക്കാനും മറ്റുള്ളവരോടു പറയാനുമായിരുന്നു ശരണ്യക്കും ഇഷ്ടം.
എട്ടാമത്തെ ശസ്ത്രക്രിയകൂടി കഴിഞ്ഞതോടെ ശരീരം ഏതാണ്ടു തളർന്ന സ്ഥിതിയായി. ശരീരത്തിനു ഭാരം കൂടിയതും നടക്കാൻ വിഷമമുണ്ടാക്കി. ഇനിയെന്തെന്ന ചോദ്യത്തിനു ഡോക്ടർമാർക്കും കൃത്യമായ ഉത്തരമുണ്ടായിരുന്നില്ല. ഫിസിയോതെറാപ്പിയുടെ സാധ്യത തേടി കോതമംഗലം നെല്ലിക്കുഴി പീസ് വാലിയിലേക്ക്. പുറപ്പെടുന്പോൾ, ഒരു പ്രതീക്ഷയുമില്ലായിരുന്നെങ്കിലും രണ്ടുമാസത്തെ ചികിത്സയും പരിചരണവും ശരണ്യയെ പ്രതീക്ഷയോടെ നടത്താൻ തുടങ്ങി.
ശരീരത്തിനു ബലം നൽകാൻ ദിവസവും ആറു മണിക്കൂർ ഫിസിയോ തെറാപ്പി; മനസിന്റെ ബലത്തിനു സാന്ത്വന ചികിത്സയും. ആറു പേർ ചേർന്നു പിടിച്ചു വണ്ടിയിൽ നിന്നിറക്കി ആശുപത്രിയിലേക്കെത്തിച്ച ശരണ്യ രണ്ടര മാസംകൊണ്ടു നന്നായി നടന്നു മടങ്ങി.
പുതുജീവിതം പുതുവീട്
കണ്ണൂർ പഴയങ്ങാടി സ്വദേശിനിയായ ശരണ്യ അമ്മയ്ക്കൊപ്പം 2012 മുതൽ തിരുവനന്തപുരം ശ്രീകാര്യത്തു വാടകവീട്ടിലാണു താമസം. കണ്ണൂരിലും താമസം വാടക വീട്ടിൽ തന്നെയായിരുന്നു. ചികിത്സയുടെ സൗകര്യത്തിനാണു തിരുവനന്തപുരത്തേക്കു മാറിയത്. ശരണ്യയുടെ അഭിനയരംഗത്തുനിന്നുള്ള വരുമാനമായിരുന്നു കുടുംബത്തിന്റെ ഏക സാന്പത്തിക സ്രോതസ്. ചികിത്സയുടെ ആദ്യഘട്ടത്തിൽ തന്നെ പണത്തിനു ബുദ്ധിമുട്ടായി.
സീരിയൽ, സിനിമാ രംഗത്തുള്ളവരും സുമനസുകളും കൈത്താങ്ങായപ്പോൾ, ശരണ്യക്കു ചികിത്സയും സ്വന്തമായൊരു വീട് എന്ന സ്വപ്നത്തിനു സാക്ഷാത്കാരവുമായി. ചെന്പഴന്തി എസ്എൻ കോളജിനടുത്തു 4.5 സെന്റ് സ്ഥലത്തു നിർമിച്ച വീട്ടിൽ ശരണ്യയും അമ്മ ഗീതയും 23നു താമസമാരംഭിക്കും. ശരണ്യയുടെ രണ്ടു സഹോദരങ്ങൾ വിവാഹിതരാണ്.
നമുക്കു സ്ക്രീനിൽ കാണാട്ടോ
നിങ്ങളെന്നോടു രോഗം ഇനി വരില്ലെന്നു പറയൂ! - കാൻസറിനെക്കുറിച്ചു ചോദിച്ചാൽ ഇതാണു ചിരിച്ചുകൊണ്ടു ശരണ്യയുടെ പ്രതികരണം. അസാമാന്യമായ മനക്കരുത്തും ആത്മവിശ്വാസവും ശുഭപ്രതീക്ഷയും ആ വാക്കുകളിലുണ്ട്.
എനിക്കിപ്പോൾ നടക്കാനാകും. അഭിനയിക്കാനുള്ള മോഹം അസ്തമിച്ചിട്ടില്ല. സാഹചര്യങ്ങൾ അനുകൂലമായാൽ സ്ക്രീനിലേക്കു ഞാൻ മടങ്ങിയെത്തും. നിങ്ങളിനിയും കൂടെയുണ്ടാകണം. കാമറയുടെ അകന്പടിയില്ലാത്ത പുഞ്ചിരിയോടെ ശരണ്യയുടെ ഓർമപ്പെടുത്തൽ.
സൂര്യോദയം എന്ന ദൂരദർശൻ സീരിയലിലൂടെയാണു ശരണ്യ എന്ന നടിയുടെ തുടക്കം. ചന്ദനമഴ, കറുത്തമുത്ത്, മംലഗ്യപ്പട്ട് തുടങ്ങിയ സീരിയലുകൾക്കു പുറമേ, ചാക്കോ രണ്ടാമൻ, തലപ്പാവ്, ഛോട്ടോ മുംബൈ, ആൻമരിയ കലിപ്പിലാണ് തുടങ്ങിയ സിനിമകളിലും വേഷമിട്ടിട്ടുണ്ട്.
"സീമാ’തീതം സ്നേഹം
രോഗത്തിൽ നിന്നുള്ള അതിജീവനത്തിന് ആരോടെല്ലാം കടപ്പാട് എന്നു ചോദിച്ചാൽ ശരണ്യ പറയുന്ന ആദ്യപേര് നടി സീമ ജി. നായരുടെയൊണ്. ശരണ്യക്ക് അർബുദമാണെന്നറിഞ്ഞതു മുതൽ ഒരു ജ്യേഷ്ഠത്തിയെപ്പോലെ സീമ ഇന്നോളം ഒപ്പമുണ്ട്.
മികച്ച ചികിത്സ ലഭ്യമാക്കാനും സാന്പത്തിക പ്രതിസന്ധിക്കു പരിഹാരം കാണാനും അതിലുപരി സാന്നിധ്യം കൊണ്ടു സാന്ത്വനമാകാനും സീമ ശ്രമിച്ചു. ആത്മയുടെ വൈസ് പ്രസിഡന്റ് ആയിരുന്നതു കൊണ്ടു മാത്രമല്ല, ഞാൻ അവൾക്കു വേണ്ടി കൂടെ നിൽക്കണമെന്നതു ദൈവനിയോഗമാണെന്നു കരുതാനാണ് ഇഷ്ടമെന്നു സീമ. ഏതോ ഒരു മുജ്ജന്മബന്ധം ഉണ്ടായിരിക്കാമെന്നു കൂടി തങ്ങളുടെ പാരസ്പര്യത്തിനു സീമയുടെ പൂരിപ്പിക്കൽ.
ശരണ്യയുടെ ചികിത്സയ്ക്കു പണമില്ലാതെ വിഷമിച്ചപ്പോൾ, ആദ്യഘട്ടത്തിൽ സീരിയൽ രംഗത്തെ നിരവധി പേരും ചുരുക്കം സിനിമാ പ്രവർത്തകരും സഹായങ്ങൾ നൽകിയെന്നു സീമ പറയുന്നു. പിന്നീട് അവർക്കും സാധിക്കാതെയായി. പ്രതീക്ഷയോടെ മുട്ടിയ പല വാതിലുകളും നിരാശപ്പെടുത്തിയപ്പോഴാണു സോഷ്യൽ മീഡിയ വഴി സഹായം തേടാൻ നിർബന്ധിതയായത്.
സോഷ്യൽ മീഡിയയിലൂടെ ചാരിറ്റി പ്രവർത്തനങ്ങൾക്കു പിന്തുണ നൽകുന്ന സൂരജ് പാലാക്കാരന്റെയും ഫിറോസ് കുന്നംപറന്പിലിന്റെയും സഹായത്തോടെ ശരണ്യക്കായുള്ള വീഡിയോകൾ തയാറാക്കി. പ്രതീക്ഷിച്ചതിലും കൂടുതൽ സഹായം അതിലൂടെ ലഭിച്ചു. ചാനലിലെ പരിപാടിക്കിടയിലും സീമ ശരണ്യയുടെ ജീവിതാവസ്ഥ പറഞ്ഞതും സഹായങ്ങളായി മാറി. അങ്ങനെയാണു ചികിത്സയ്ക്കൊപ്പം ശരണ്യക്കു സ്വന്തമായി വീടിനും വഴിയൊരുങ്ങിയത്.
ദിവസക്കൂലിയായി കിട്ടിയ 200 രൂപ പോലും ശരണ്യക്കു സഹായമായി നൽകിയ നല്ല മനുഷ്യരുണ്ടെന്നു സീമ ഓർക്കുന്നു. ഒടുവിലെ ശസ്ത്രക്രിയയ്ക്കുശേഷം കൊച്ചി വൈറ്റിലയിലെ സീമയുടെ വീട്ടിലാണു ശരണ്യയും അമ്മയും ഏറെനാൾ താമസിച്ചത്. പാലിയേറ്റീവ് സൊസൈറ്റി പ്രവർത്തനങ്ങളിലൂടെ പരിചയമുള്ള സാബിതിന്റെ സഹായത്തോടെയാണു ശരണ്യയെ ഫിസിയോതെറാപ്പിക്കായി എത്തിച്ചത്.
ചെറുപ്പം മുതൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഇഷ്ടപ്പെട്ട താൻ, ഇപ്പോഴും ആ പാത പിന്തുടരാൻ ശ്രമിക്കുന്നുണ്ടെന്നു സീമ പറയുന്നു. ശരണ്യക്കൊപ്പം മംഗല്യപ്പട്ട് സീരിയലിൽ സീമ ജി. നായർ അഭിനയിച്ചിട്ടുണ്ട്.
സിജോ പൈനാടത്ത്
കെ ടു തോറ്റു, മനുഷ്യൻ ജയിച്ചു..!
എവറസ്റ്റ് കീഴടക്കിയവർപോലും അതിലും 237 മീറ്റർ ഉയരം കുറഞ്ഞ കെ 2 വിനെ തൊട്ടുകളിക്കാറില്ല. വിവരമറിയും. അത്ര അപകടകര
മൂന്നാറിൽ വീണ്ടും ചൂളംവിളി
മൂന്നാറിലൂടെ വീണ്ടും തീവണ്ടി ഓടുമോ?
ഭൂമിശാസ്ത്രപരമായ പശ്ചാത്തലം ഇടുക്കിയുടെ തീവണ്ടി സ്വപ്നങ്ങള്‍ക്ക് ത
സേനയിലും പോലീസിലും പറന്നുയർന്ന്
ജീവിതത്തിൽ മനുഷ്യത്വം മാറ്റിനിർത്താത്തതാണ് വിജയരഹസ്യം. അന്വേഷണം ഒരു കലകൂടിയാണ്. അത് ബൗദ്ധിക വ്യാപാരമായി കാണണം... അടുത്തിടെ വിരമിച്ച എസ്പ
സമുദ്രമനുഷ്യൻ
രണ്ടായിരമാണ്ട്,
വെണ്ടുരുത്തി പാലം
(പശ്ചിമകൊച്ചിയെയും എറണാകുളത്തെയും ബന്ധിപ്പിക്കുന്നത്)
ഡൈവിംഗ് പരി
കാൽപന്തിന്റെ ദ്രോണാചാര്യർ
1990 ഏപ്രിൽ 29. തൃശൂർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ പതിനായിരങ്ങൾ ഗോളിനായി ആർത്തുവിളിക്കുകയാണ്. 75-ാം മിനിറ്റിൽ മൈതാനത്തി
മോഷ്ടാവിന്റെ ക്രിസ്മസ്
നൊബേൽ സമ്മാനത്തിനു യോഗ്യയെന്നു പല നിരീക്ഷകരും എണ്ണിയിട്ടുള്ള അമേരിക്കൻ ചെറുകഥാകാരിയും നോവലിസ്റ്റുമായ വില്ല കേഥർ 1896-ൽ എഴുതിയ " ദ ബർഗ്ളേഴ്സ് ക്രിസ്
നവ അതിജീവനം
പൂന്പാറ്റകളെപ്പോലെ പാറിനടക്കേണ്ട പ്രായത്തിൽ പുഴുക്കളെ പോലെ ഇഴയേണ്ടിവരുന്ന കുഞ്ഞുങ്ങൾ. എൻഡോസൾഫാൻ എന്ന പേരിനൊപ്പം ച
നയതന്ത്രത്തിലെ നക്ഷത്രത്തിളക്കം
ഭൂപടത്തില്‍ മലയാളിയുടെ വേരുകള്‍ ചെന്നു തളിര്‍ക്കാത്ത ഇടങ്ങളില്ല. ചന്ദ്രനില്‍ ചെന്നാല്‍ ചന്ദ്രേട്ടന്റെ ചായക്കട ഉണ്ടാ
ലോകം നാനോ യുഗത്തിൽ
വിവര സാങ്കേതികവിദ്യ ലോകത്തെ മാറ്റിയതുപോലെ മറ്റൊന്നുകൂടി പടിവാതിൽക്കലുണ്ട്. നാനോ സാങ്കേതികവിദ്യ. കാര്യങ്ങളൊക്കെ
നാം സോദരർ
നിക്കോളാസച്ചൻ സഹോദരൻ തോമസച്ചനൊപ്പം പൗരോഹിത്യം സ്വീകരിച്ചിട്ട് 25 വർഷം തികഞ്ഞു. ഇവരുടെ പിതൃസഹോദരരുടെ മക്കളായ സ
പൊന്നുപോലെ തിളങ്ങുന്ന ഇൻഡോർ
ഇൻഡോർ തിളങ്ങുകയാണ്. തുടർച്ചയായി നാലാം പ്രാവശ്യവും ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരത്തിനുള്ള അംഗീകാരം ലഭിച്ചിരിക
ഇടുക്കി 1940 മോഡല്‍
ഇത് ആനച്ചാലിൽ പാപ്പച്ചൻ. 60 വർഷമായി ഇടുക്കിയിലെ മലന്പാതകളിലൂടെ തുടരുന്ന ഡ്രൈവിംഗിനു വഴിമുടക്കാൻ ആന വിചാരിച്ചി
പാവങ്ങൾക്ക് ഒപ്പം
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് സ്റ്റാൻ സ്വാമി എന്ന വൈദികനെ എൻഐഎ അറസ്റ്റ് ചെയ്തു ജയിലിലടച്ചിട്ട് 24 ദിവസം. തീവ്രവാദബന്ധം ആരോപിച്ച് ഇന്ത്യയിലെ ജയിലുകളി
ഇമ്മിണി ബല്യ ചാർളി
പൊക്കമില്ലാത്തതാണ് ചാര്‍ളിയുടെ പൊക്കം. ഉയരം 116 സെ.മീ. മാത്രം. പന്തളത്തെ വീടിന്റെ ഇടുങ്ങിയ മുറിയില്‍ കരഞ്ഞു കലങ്ങിയ
വയലാറിൽ തെളിഞ്ഞ വെയിൽകാലം
വയലാർ രാമവർമ സാഹിത്യപുരസ്കാരം നേടിയ ഏഴാച്ചേരി രാമചന്ദ്രനൊപ്പം...
പുരോഗമനാശയങ്ങളുടെ രക്ത ജ്വാലകളും
യവനിക താഴുന്ന ചവിട്ടുനാടകം
കലാരംഗത്ത് കേരളത്തിലെ ക്രൈസ്തവരുടെ സാന്നിധ്യം, പതിനാറാം നൂറ്റാണ്ടുവരെ തീരെ ശുഷ്കമായിരുന്നു. അതിനുശേഷം കേരളത്തിലെത്
ഗാന്ധിപൂജ
ഗാന്ധിജയന്തിയുടെ പടിവാതിൽക്കലാണ് നാം. രാഷ്ട്രപിതാവിനെക്കുറിച്ച് ചൊല്ലിയ മലയാള കവിതകളിലെ വരികൾ ഉന്നതമായ ഓർ
മലയിറങ്ങാതെ ഷൺമുഖനാഥൻ
ഷണ്മുഖനാഥൻ പെട്ടിമുടിയിൽ തന്നെയുണ്ട്. 44 ദിവസമായി മകനെ തേടി കാടും മലയും പുഴയുമൊക്കെ അരിച്ചുപെറുക്കുകയാണ്. ഇ
ഉമ്മൻ ചാണ്ടിയെന്ന ഞാൻ...
ഞാൻ സണ്ണി. വീട്ടുകാരിട്ട പേരാ. ഇച്ചാച്ചന്റെ മരിച്ചുപോയ ഇളയ സഹോദരന്റെ പേര് ആ ഓർമയ്ക്കായിട്ടതാ. പക്ഷേ, വീട്ടിൽ ഓര
പെദ്രോ കസൽദാലിഗ പാവങ്ങളുടെ മെത്രാൻ
ബ്രസീലിലെ മാതോ ഗ്രോസോയിലെ മെത്രാൻ പെദ്രോ കസൽദാലിഗ വിടവാങ്ങി. പാവങ്ങൾക്കുവേണ്ടി പൊരുതിയിരുന്ന അദ്ദേഹത്തിന്റെ മൃ
കെ ടു തോറ്റു, മനുഷ്യൻ ജയിച്ചു..!
എവറസ്റ്റ് കീഴടക്കിയവർപോലും അതിലും 237 മീറ്റർ ഉയരം കുറഞ്ഞ കെ 2 വിനെ തൊട്ടുകളിക്കാറില്ല. വിവരമറിയും. അത്ര അപകടകര
മൂന്നാറിൽ വീണ്ടും ചൂളംവിളി
മൂന്നാറിലൂടെ വീണ്ടും തീവണ്ടി ഓടുമോ?
ഭൂമിശാസ്ത്രപരമായ പശ്ചാത്തലം ഇടുക്കിയുടെ തീവണ്ടി സ്വപ്നങ്ങള്‍ക്ക് ത
സേനയിലും പോലീസിലും പറന്നുയർന്ന്
ജീവിതത്തിൽ മനുഷ്യത്വം മാറ്റിനിർത്താത്തതാണ് വിജയരഹസ്യം. അന്വേഷണം ഒരു കലകൂടിയാണ്. അത് ബൗദ്ധിക വ്യാപാരമായി കാണണം... അടുത്തിടെ വിരമിച്ച എസ്പ
സമുദ്രമനുഷ്യൻ
രണ്ടായിരമാണ്ട്,
വെണ്ടുരുത്തി പാലം
(പശ്ചിമകൊച്ചിയെയും എറണാകുളത്തെയും ബന്ധിപ്പിക്കുന്നത്)
ഡൈവിംഗ് പരി
കാൽപന്തിന്റെ ദ്രോണാചാര്യർ
1990 ഏപ്രിൽ 29. തൃശൂർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ പതിനായിരങ്ങൾ ഗോളിനായി ആർത്തുവിളിക്കുകയാണ്. 75-ാം മിനിറ്റിൽ മൈതാനത്തി
മോഷ്ടാവിന്റെ ക്രിസ്മസ്
നൊബേൽ സമ്മാനത്തിനു യോഗ്യയെന്നു പല നിരീക്ഷകരും എണ്ണിയിട്ടുള്ള അമേരിക്കൻ ചെറുകഥാകാരിയും നോവലിസ്റ്റുമായ വില്ല കേഥർ 1896-ൽ എഴുതിയ " ദ ബർഗ്ളേഴ്സ് ക്രിസ്
നവ അതിജീവനം
പൂന്പാറ്റകളെപ്പോലെ പാറിനടക്കേണ്ട പ്രായത്തിൽ പുഴുക്കളെ പോലെ ഇഴയേണ്ടിവരുന്ന കുഞ്ഞുങ്ങൾ. എൻഡോസൾഫാൻ എന്ന പേരിനൊപ്പം ച
നയതന്ത്രത്തിലെ നക്ഷത്രത്തിളക്കം
ഭൂപടത്തില്‍ മലയാളിയുടെ വേരുകള്‍ ചെന്നു തളിര്‍ക്കാത്ത ഇടങ്ങളില്ല. ചന്ദ്രനില്‍ ചെന്നാല്‍ ചന്ദ്രേട്ടന്റെ ചായക്കട ഉണ്ടാ
ലോകം നാനോ യുഗത്തിൽ
വിവര സാങ്കേതികവിദ്യ ലോകത്തെ മാറ്റിയതുപോലെ മറ്റൊന്നുകൂടി പടിവാതിൽക്കലുണ്ട്. നാനോ സാങ്കേതികവിദ്യ. കാര്യങ്ങളൊക്കെ
നാം സോദരർ
നിക്കോളാസച്ചൻ സഹോദരൻ തോമസച്ചനൊപ്പം പൗരോഹിത്യം സ്വീകരിച്ചിട്ട് 25 വർഷം തികഞ്ഞു. ഇവരുടെ പിതൃസഹോദരരുടെ മക്കളായ സ
പൊന്നുപോലെ തിളങ്ങുന്ന ഇൻഡോർ
ഇൻഡോർ തിളങ്ങുകയാണ്. തുടർച്ചയായി നാലാം പ്രാവശ്യവും ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരത്തിനുള്ള അംഗീകാരം ലഭിച്ചിരിക
ഇടുക്കി 1940 മോഡല്‍
ഇത് ആനച്ചാലിൽ പാപ്പച്ചൻ. 60 വർഷമായി ഇടുക്കിയിലെ മലന്പാതകളിലൂടെ തുടരുന്ന ഡ്രൈവിംഗിനു വഴിമുടക്കാൻ ആന വിചാരിച്ചി
പാവങ്ങൾക്ക് ഒപ്പം
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് സ്റ്റാൻ സ്വാമി എന്ന വൈദികനെ എൻഐഎ അറസ്റ്റ് ചെയ്തു ജയിലിലടച്ചിട്ട് 24 ദിവസം. തീവ്രവാദബന്ധം ആരോപിച്ച് ഇന്ത്യയിലെ ജയിലുകളി
ഇമ്മിണി ബല്യ ചാർളി
പൊക്കമില്ലാത്തതാണ് ചാര്‍ളിയുടെ പൊക്കം. ഉയരം 116 സെ.മീ. മാത്രം. പന്തളത്തെ വീടിന്റെ ഇടുങ്ങിയ മുറിയില്‍ കരഞ്ഞു കലങ്ങിയ
വയലാറിൽ തെളിഞ്ഞ വെയിൽകാലം
വയലാർ രാമവർമ സാഹിത്യപുരസ്കാരം നേടിയ ഏഴാച്ചേരി രാമചന്ദ്രനൊപ്പം...
പുരോഗമനാശയങ്ങളുടെ രക്ത ജ്വാലകളും
യവനിക താഴുന്ന ചവിട്ടുനാടകം
കലാരംഗത്ത് കേരളത്തിലെ ക്രൈസ്തവരുടെ സാന്നിധ്യം, പതിനാറാം നൂറ്റാണ്ടുവരെ തീരെ ശുഷ്കമായിരുന്നു. അതിനുശേഷം കേരളത്തിലെത്
ഗാന്ധിപൂജ
ഗാന്ധിജയന്തിയുടെ പടിവാതിൽക്കലാണ് നാം. രാഷ്ട്രപിതാവിനെക്കുറിച്ച് ചൊല്ലിയ മലയാള കവിതകളിലെ വരികൾ ഉന്നതമായ ഓർ
മലയിറങ്ങാതെ ഷൺമുഖനാഥൻ
ഷണ്മുഖനാഥൻ പെട്ടിമുടിയിൽ തന്നെയുണ്ട്. 44 ദിവസമായി മകനെ തേടി കാടും മലയും പുഴയുമൊക്കെ അരിച്ചുപെറുക്കുകയാണ്. ഇ
ഉമ്മൻ ചാണ്ടിയെന്ന ഞാൻ...
ഞാൻ സണ്ണി. വീട്ടുകാരിട്ട പേരാ. ഇച്ചാച്ചന്റെ മരിച്ചുപോയ ഇളയ സഹോദരന്റെ പേര് ആ ഓർമയ്ക്കായിട്ടതാ. പക്ഷേ, വീട്ടിൽ ഓര
പെദ്രോ കസൽദാലിഗ പാവങ്ങളുടെ മെത്രാൻ
ബ്രസീലിലെ മാതോ ഗ്രോസോയിലെ മെത്രാൻ പെദ്രോ കസൽദാലിഗ വിടവാങ്ങി. പാവങ്ങൾക്കുവേണ്ടി പൊരുതിയിരുന്ന അദ്ദേഹത്തിന്റെ മൃ
ഓണം ഒരുമയുടെ ഈണം
തിരുവോണം കേരളത്തിന്റെ ദേശീയോത്സവം എന്ന ശീർഷകത്തിലാണ് എല്ലാവരുംതന്നെ വിശേഷിപ്പിക്കാറുള്ളത്. ഇപ്പോഴല്ല, പഴയകാലത
വിശുദ്ധയായ അമ്മയുടെ അദൃശ്യ സാന്നിധ്യം തേടി
ക്രൈസ്തവ മാനവികതയുടെ പര്യായമായി വന്ന് എല്ലാ പാവങ്ങളുടെയും അമ്മയായി മാറിയ വിശുദ്ധ മദർ തെരേസയുടെ ജീവിത മാതൃകയിൽ
വ്യാകുലകാലത്തെ മാലാഖമാർ
സിജോ പൈനാടത്ത്
സണ്‍ഡേ ക്ലാസിൽ ഏബ്രഹാമിന്റെ ബലി നാടകീയമായി അധ്യാപിക കൊച്ചു കുട്ടികൾക്കു പറഞ്ഞുകൊടുക
മസ്തിഷ്ക പഠനത്തിലെ മലയാളി ടച്ച്
സങ്കീർണതകളുടെ കലവറയാണ് മനുഷ്യ മസ്തിഷ്കം. നൂറ്റാണ്ടുകളായി അനേകം ഗവേഷകരുടെ ഉറക്കംകെടുത്തുന്ന അത്ഭുതലോകം. അവിടെ
നാടിന്റെ വിളിക്കാണ് ഈ വിദ്യാലയം
മഹാത്മജിയുടെ 150-ാം ജന്മവാർഷികം പുതുതലമുറയ്ക്ക് തങ്ങളോടു ബന്ധമില്ലാത്ത, കേവലം കടന്നുപോകുന്ന ഒരു സംഭവമാകരുത് എന്ന
അരുത് അങ്ങനെ പോകരുത്!!
കുട്ടികളുടെയും യുവജനങ്ങളുടെയും ഇടയിൽ പെരുകിവരുന്ന ആത്മഹത്യകളെക്കുറിച്ചും, മാതാപിതാക്കളും മുതിർന്നവരും പുലർ
അദ്ഭുതങ്ങളുടെ സൂക്ഷിപ്പുകാരൻ
ഭൂതകാലം വർത്തമാനകാലത്തെ കണ്ടുമുട്ടുന്ന ഇടമാണിത്. നൂറ്റാണ്ടുകൾ പഴക്കമുള്ള അമൂല്യമായ പുരാവസ്തുക്കളുടെ അപൂർവ ശേഖ
മലയാളത്തിന്റെ സ്വന്തം വർമ്മാജി
വർഷം 1992
മാസം നവംബർ
വാണിജ്യലോകത്തെ വിശേഷങ്ങളും അവലോകനങ്ങളുമായി ദീപിക കുടുംബത്തിൽ നിന്ന് "ബിസിന
ഒരേയൊരു ബഷീർ
വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമകൾക്ക് ഇന്ന് 26 വയസ്!
ആ മാങ്കോസ്റ്റിൻ മരച്ചുവട്ടിലിരുന്ന് അന്നു ഞങ്ങൾ പങ്കിട്ട വിഷയങ്ങൾ
ഉണ്ണികളേ ഒരു കഥപറയാം
ഇനി മക്കളൊന്നും വേണ്ടെന്നുവച്ച് പ്രസവം നിർത്തിയ ചിലർ കുറെ കഴിയുന്പോൾ കൈകൂപ്പി ഡോക്ടറുടെ അടുത്തെത്തും. മക്കൾ വേണം.
Latest News
ജാനറ്റ് യെല്ലൻ ആദ്യ യുഎസ് വനിതാ ട്രഷറി മേധാവി
കോവിഡ് പ്രതിസന്ധിക്കിടെ രാജ്യം ഇന്ന് 72-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു
ഇന്ത്യ അഞ്ച് ലക്ഷം ഡോസ് കൊറോണ വാക്സിൻ അഫ്ഗാനിസ്ഥാന് നൽകും
വിദേശ നയങ്ങളിൽ മാറ്റം വരുത്തിയാൽ മാത്രം സൗദിയുമായി സഖ്യമെന്ന് ഇറാൻ
കർഷകരുടെ ട്രാക്ടർ റാലി ഇന്ന്
Latest News
ജാനറ്റ് യെല്ലൻ ആദ്യ യുഎസ് വനിതാ ട്രഷറി മേധാവി
കോവിഡ് പ്രതിസന്ധിക്കിടെ രാജ്യം ഇന്ന് 72-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു
ഇന്ത്യ അഞ്ച് ലക്ഷം ഡോസ് കൊറോണ വാക്സിൻ അഫ്ഗാനിസ്ഥാന് നൽകും
വിദേശ നയങ്ങളിൽ മാറ്റം വരുത്തിയാൽ മാത്രം സൗദിയുമായി സഖ്യമെന്ന് ഇറാൻ
കർഷകരുടെ ട്രാക്ടർ റാലി ഇന്ന്
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top