Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഒരു WhatsApp വിജയഗാഥ
ആളുകൾക്ക് മെസേജ് അയയ്ക്കാൻ ഫോണിൽ എസ്എംഎസ് ഉണ്ടല്ലോ. ഇനിയിപ്പോൾ മറ്റൊരു മെസേജിംഗ് സംവിധാനം ആരംഭിക്കേണ്ട ആവശ്യമുണ്ടോ? വെറുതെയെന്തിനു സമയം പാഴാക്കണം ?' നാളുകൾ ചിന്തിച്ച് മെനക്കെട്ടിരുന്നു തയാറാക്കിയെടുത്ത തന്റെ സ്വപ്ന പദ്ധതി യാഥാർഥ്യമാക്കാൻ ജാക്ക് പൈഫർ എന്ന സുഹൃത്തിന്റെ സഹായം തേടിയപ്പോൾ ആ ചെറുപ്പക്കാരന് ലഭിച്ച മറുപടി നിരാശാജനകമായിരുന്നു.
2009 ലാണ് ഈ സംഭാഷണം നടക്കുന്നത്. ജാക്ക് അദ്ദേഹത്തെ നിരുത്സാഹപ്പെടുത്തിയതിൽ അദ്ഭുതമില്ല. കാരണം, അപ്പോഴേക്കും മിക്കവാറും എല്ലാ മൊബൈൽ കമ്പനികളും എസ്എംഎസ് മെസേജുകൾ സൗജന്യമാക്കിയിരുന്നു. അതുകൊണ്ടു തന്നെ ഫോണിൽ മെസേജുകൾ കൈമാറാൻ മറ്റൊരു ആപ്പ് ആർക്കും തന്നെ വേണ്ടി വരില്ല. എന്നാൽ, പിന്മാറാൻ ജാൻ കൂം എന്നു പേരുള്ള ആ മനുഷ്യന്റെ നിശ്ചയ ദാർഢ്യം അനുവദിച്ചില്ല. കാരണം, ജീവിതം മുന്നോട്ട് കൊണ്ടു പോകണമെങ്കിൽ അയാൾക്കു മുന്നിൽ വേറെ വഴികളില്ലായിരുന്നു. അങ്ങനെയാണ് ഇന്ന് നമ്മുടെയൊക്കെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയ വാട്ട്സ് ആപ്പിന്റെ ചരിത്രം ജാൻ കൂം എന്ന മനുഷ്യന്റെ കോരിത്തരിപ്പിക്കുന്ന ജീവിതകഥ കൂടിയായി മാറിയത്.
ജീവിതരേഖ
1976 ൽ സോവിയറ്റ് അധിനിവേശ രാജ്യമായിരുന്ന യുക്രൈനിലെ കീവ് എന്ന കൊച്ചു ഗ്രാമത്തിൽ ജനനം. സാമ്പത്തികമായി വളരെ കഷ്ടപ്പെടുന്ന ഒരു യഹൂദ കുടുംബത്തിലെ ഏകമകനായിരുന്നു ജാൻ. യഹൂദരായിരുന്നതിനാൽ അക്കാലത്തെ സോവിയറ്റ് ഭരണാധികാരികളിൽ നിന്ന് തിക്താനുഭവങ്ങൾ ഏറെ ഏറ്റു വാങ്ങേണ്ടി വന്നു ആ കുടുംബത്തിന്. വീട്ടിൽ ഫോൺ ഉപയോഗിച്ചിരുന്നില്ല. കമ്യൂണിസ്റ്റ് ഭരണകൂടം യഹൂദരുടെ ഫോൺ ചോർത്തുന്നതായിരുന്നു കാരണം. ഇലക്ട്രിസിറ്റി എത്താത്ത ആ കുഗ്രാമത്തിൽ ശൈത്യകാലത്ത് ജീവിതം ദുഃസഹമായിരുന്നു. സാമ്പത്തിക ക്ലേശങ്ങളാലും കമ്യൂണിസ്റ്റ് ഗവൺമെന്റിന്റെ നിരന്തര ദ്രോഹങ്ങളാലും മനസു മടുത്ത് കുടുംബം നാടുവിടാനുറച്ചു. 1992 ൽ പതിനാറാം വയസിൽ അമ്മയ്ക്കും മുത്തശ്ശിക്കുമൊപ്പം ജാൻ അമേരിക്കയിലേക്ക് കുടിയേറി. താൻ പിന്നീട് എത്തിക്കൊള്ളാം എന്ന് പിതാവ് ഉറപ്പു കൊടുത്തിരുന്നെങ്കിലും നാളുകൾക്കുള്ളിൽ വിധി അദ്ദേഹത്തിന്റെ ജീവൻ കവർന്നു.
അമേരിക്കയിൽ
സാൻഫ്രാൻസിസ്കോയിൽ രണ്ടു കൊച്ചു മുറികൾ മാത്രമുള്ള ഒരു അപ്പാർട്ട്മെന്റിൽ ചില ജീവകാരുണ്യ പ്രവർത്തകരുടെ സഹായത്താലാണ് ആ കുടുംബം കഴിഞ്ഞു പോന്നത്. അമ്മ അടുത്തുള്ള വീടുകളിൽ കുട്ടികൾക്ക് കൂട്ടിരിക്കാൻ പോകും. ജാൻ വീടിനടുത്തുള്ള പലചരക്കുകടയിൽ തൂപ്പുകാരനായി ജോലി നോക്കി കുറച്ചു പണമുണ്ടാക്കി വീട്ടു വാടക നൽകാൻ അമ്മയെ സഹായിക്കും. അങ്ങനെ ഒരുവിധം ജീവിതം കരുപ്പിടിപ്പിച്ചു വരവേ വിധി വീണ്ടും വിളയാട്ടം തുടങ്ങി. അമ്മയ്ക്ക് കാൻസർ രോഗം പിടിപെട്ടു. രോഗിയായ അമ്മയെ ചികിത്സിക്കാൻ ജാൻ തന്റെ സമയം മുഴുവൻ നീക്കിവച്ചെങ്കിലും അമ്മ താമസിയാതെ മരണത്തിനു കീഴടങ്ങി. മുത്തശ്ശിയും മരിച്ചു. ജാൻ ജീവിതത്തിൽ തനിച്ചായി. ഇനി മുന്നോട്ട് പോകണമെങ്കിൽ എന്തെങ്കിലും മെച്ചമായ ജോലി കണ്ടെത്തേണ്ടതുണ്ട്. എന്നാൽ, സ്കൂൾ വിദ്യാഭ്യാസം പോലും പൂർത്തിയാക്കാത്ത ഒരാൾക്ക് എവിടെ ജോലി ലഭിക്കാൻ: ഇംഗ്ലീഷും തപ്പിത്തടഞ്ഞു പറയാനേ വശമുള്ളൂ.
ആദ്യ ജോലി
തുടർ വിദ്യാഭ്യാസത്തിനു പണമില്ലാത്തതിനാൽ ജാൻ ഒരു വഴി കണ്ടെത്തി. ഉപയോഗിച്ച പുസ്തകങ്ങൾ വിൽക്കുന്ന ഒരു കടയിൽ ചെന്ന് കമ്പ്യൂട്ടർ നെറ്റ് വർക്കിങ്ങുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ കടമായി വാങ്ങിക്കൊണ്ടു വന്ന് നോട്ടെഴുതിയെടുത്ത് പഠിച്ച ശേഷം തിരികെ കൊടുക്കുക. അങ്ങനെ ഏറെനാളത്തെ ശ്രമഫലമായി ഒരധ്യാപകന്റെ സഹായമില്ലാതെതന്നെ ജാൻ കമ്പ്യൂട്ടർ നെറ്റ് വർക്കിങ് മേഖലയിൽ അഗാധമായ അറിവ് നേടി. ഇനി ജോലി സംഘടിപ്പിക്കണം. എന്നാൽ, ഒരു സർട്ടിഫിക്കറ്റ് പോലും തെളിവായി കാണിക്കാനില്ലാതെ ആരു ജോലി നൽകാനാണ്. പല വാതിലുകളിൽ മുട്ടിയെങ്കിലും നിരാശയായിരുന്നു ഫലം. അങ്ങനെയിരിക്കെയാണ് വൂവൂ എന്ന് പേരുള്ള ഒരു ഹാക്കിങ് ഏജൻസിയിൽനിന്നു വിളി വന്നത്. ചില പ്രായോഗിക പരീക്ഷണങ്ങളിലൂടെ അവർ ജാനിന്റെ സിദ്ധി തിരിച്ചറിഞ്ഞിരുന്നു. ചെറിയ വരുമാനമുള്ള ഒരു ജോലി കരഗതമായി. എന്നാൽ, അതുകൊണ്ട് തൃപ്തിപ്പെടാൻ ജാൻ കൂം തയാറായിരുന്നില്ല.
യാഹൂ കമ്പനിയിൽ
അക്കാലത്ത് പ്രശസ്തിയിലേക്കുയർന്നിരുന്ന യാഹൂ കമ്പനിയുടെ ജോലിക്ക് ക്ഷണിച്ചുകൊണ്ടുള്ള പരസ്യം ഒരുനാൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടു. സ്ഥിരോത്സാഹിയെ ഭാഗ്യം തുണയ്ക്കുമല്ലോ. ജാനിന് യാഹൂവിൽ ഇൻഫ്രാസ്ട്രക്ചർ എൻജിനിയറായി ജോലി ലഭിച്ചു. സാൻജോസ് യൂണിവേഴ്സിറ്റിയിൽ ഒരു കോഴ്സിന് ചേർന്നെങ്കിലും ജോലിയും പഠനവും ഒരുമിച്ചു കൊണ്ടുപോകാൻ പ്രയാസമനുഭവപ്പെട്ടതിനാൽ പഠനം നിർത്തി. യാഹൂവിൽവച്ചാണ് തുടർന്നങ്ങോട്ട് തന്റെ എല്ലാ സംരംഭങ്ങളിലും സന്തത സഹചാരിയായി മാറിയ ബ്രയാൻ ആക്റ്റൻ എന്ന അമേരിക്കക്കാരനെ ജാൻ കൂം കണ്ടു മുട്ടുന്നത്. ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ ജാനിന് ബ്രയാൻ ഉറ്റ സുഹൃത്തായി മാറി. ഒൻപത് വർഷത്തോളം രണ്ടു പേരും യാഹൂ കമ്പനിക്കു വേണ്ടി ജോലി ചെയ്തു. ആ കാലയളവിൽ കമ്പ്യൂട്ടർ നെറ്റ് വർക്കിങ്ങുമായി ബന്ധപ്പെട്ട പ്രായോഗിക പരിജ്ഞാനം വളരെ ആഴത്തിൽ ജാൻ സ്വന്തമാക്കി. എന്നാൽ, ഒൻപത് വർഷത്തിൽ കൂടുതൽ ഒരേ കമ്പനിയിൽ ജീവിതം തളച്ചിടാൻ രണ്ടുപേർക്കും മനസുവന്നില്ല. ജോലി രാജിവച്ച് ഒരു വർഷക്കാലം ഒരുമിച്ച് സൗത്ത് അമേരിക്ക മുഴുവൻ ചുറ്റിക്കറങ്ങി. ഒരു വർഷം കൊണ്ട് കയ്യിലിരുന്ന സമ്പാദ്യം മുഴുവൻ ചെലവിട്ടു തീർന്നപ്പോൾ ഇനിയെന്ത് ചെയ്യുമെന്നായി. അക്കാലത്ത് ശ്രദ്ധിക്കപ്പെട്ട സ്റ്റാർട്ട് അപ്പ് ആയി വളർന്നു കഴിഞ്ഞ ഫേസ് ബുക്കിൽ ജോലിക്കു ശ്രമിച്ചെങ്കിലും രണ്ടു പേരുടെയും അപേക്ഷകൾ നിരസിക്കപ്പെട്ടു.
വാട്ട്സ് ആപ്പിന്റെ ജനനം
നിരാശനായി തൊഴിലന്വേഷിച്ചു ചുറ്റിനടക്കുന്ന ആ നാളുകളിലാണ് പുതുതായി വാങ്ങിയ ആപ്പിൾ ഫോണിലെ ആപ്പ് സ്റ്റോർ എന്ന ഫീച്ചർ ജാനിന്റെ ശ്രദ്ധയിൽപ്പെട്ടത്. അതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ഒരു പുതിയ ആപ്ലിക്കേഷൻ കണ്ടെത്തിയാലോ എന്ന ചിന്തയിലായി തുടർന്നുള്ള നാളുകൾ. എന്നാൽ ഒരു ആശയവും മനസിൽ തെളിയുന്നില്ല. നിരാശനായിരിക്കെ ഒരു ദിവസം ഒരു റഷ്യൻ സുഹൃത്തിന്റെ വീട്ടിൽ ചായകുടിച്ചുകൊണ്ടിരിക്കുമ്പോൾ ജാൻ അയാളോട് പെട്ടെന്ന് മനസിൽ തോന്നിയ ഒരു ചിന്ത പങ്കുവച്ചു: "ഓരോരുത്തരുടെയും ഫോൺ നമ്പറിനോടു ചേർന്ന് അവർ ഇപ്പോൾ എന്തുചെയ്യുകയാണ് എന്ന് സ്റ്റാറ്റസ് ഇടുന്ന ഒരു സംവിധാനമുണ്ടെങ്കിൽ നല്ലതല്ലേ? ഇപ്പോൾ ഫ്രീയല്ല, ബാറ്ററി കുറവാണ്, ഡ്രൈവ് ചെയ്യുകയാണ്, എന്നൊക്കെ സ്റ്റാറ്റസ് ഇടുകയാണെങ്കിൽ സുഹൃത്തുക്കൾക്ക് അത് വളരെ സഹായമാവില്ലേ?' ഈ ചിന്തയിൽനിന്ന് തുടങ്ങിയ പരിശ്രമം ജാനിനെ കൊണ്ടുചെന്നെത്തിച്ചത് 2009 ഫെബ്രുവരി 24 ന് തന്റെ പിറന്നാൾ ദിനത്തിൽ "വാട്ട്സ് ആപ്പ്'എന്ന പേരിൽ ഒരു പുതിയ ആപ്ലിക്കേഷൻ ആപ്പ് സ്റ്റോറിൽ തുടങ്ങുന്നതിലേക്കാണ്. what’s up’എന്നു കുശലാന്വേഷണത്തിനായി ഇംഗ്ളീഷുകാർ ഉപയോഗിക്കുന്ന പ്രയോഗത്തിൽനിന്നാണ് വാട്ട്സ് ആപ്പ് എന്ന പേര് ജാൻ കണ്ടെത്തിയത്.
വാട്സ് ആപ്പ് 2
തന്റെ പുതിയ ആപ്ലിക്കേഷൻ മൂന്നു സുപ്രധാന മൂല്യങ്ങളിൽ ഊന്നിയതായിരിക്കണമെന്ന് ജാനിനു നിർബന്ധമുണ്ടായിരുന്നു പരസ്യങ്ങൾ ഉണ്ടാവാൻ പാടില്ല, ഉപയോക്താക്കളുടെ സ്വകാര്യത പൂർണമായും മാനിക്കപ്പെടണം, ലാഭമുണ്ടാക്കാൻ വേണ്ടി വിലകുറഞ്ഞ തരികിട പരിപാടികൾ കാണിക്കാൻ പാടില്ല. ആദ്യ നാളുകൾ കഠിനമായ പരീക്ഷണത്തിന്റേതായിരുന്നു. പലപ്പോഴും ആപ്പ് പ്രവർത്തനരഹിതമായി. ആളുകൾ വിളിച്ച് ചീത്ത പറയും. അപഹസിക്കുന്ന കമന്റുകൾ ഫീഡ് ബാക്കായി എഴുതും. പലപ്പോഴും ഈ സംരംഭം ഉപേക്ഷിച്ചു പോയാലോ എന്നുപോലും കരുതിപ്പോയി. എന്നാൽ, പതിയെ സാഹചര്യങ്ങൾ അനുകൂലമായിത്തുടങ്ങി. ആപ്പിൾ കമ്പനി "പുഷ് നോട്ടിഫിക്കേഷൻസ്' നൽകാനായി വാട്ട്സ് ആപ്പ് ഉപയോഗിച്ചു തുടങ്ങി. ഉപഭോക്താവ് ഫോൺ ഉപയോഗിക്കാത്തപ്പോൾ "ഉറങ്ങുകയാണ്, ക്ലാസിലാണ്, വണ്ടി ഓടിക്കുകയാണ്, ഭക്ഷണം കഴിക്കുകയാണ്...' തുടങ്ങിയ മെസേജുകൾ നൽകാൻ അതുവഴി സാധ്യമായി. എന്നാൽ, അവിടം കൊണ്ട് അവസാനിപ്പിക്കാൻ ജാൻ തയാറായില്ല. വാട്സ് ആപ്പ് 2 എന്ന പേരിൽ പുതിയ പതിപ്പ് രംഗത്തിറക്കി.
വാട്സ് ആപ്പ് ലോക ജേതാവ്
ചുരുങ്ങിയ നാളുകൾക്കുള്ളിൽ രണ്ടര ലക്ഷത്തോളം ആളുകൾ വാട്സ് ആപ്പ് 2 തങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്തത് ജാനിന്റെ ആത്മവിശ്വാസം വർധിപ്പിച്ചു. ആ നാളുകളിൽ ബ്രയാൻ ജോലിയൊന്നുമില്ലാതിരിക്കുകയായിരുന്നു. ജാനിന്റെ പുതിയ സംരംഭത്തിൽ സഹകാരിയാകാൻ അദ്ദേഹവുമെത്തി. വെറും കയ്യോടെയല്ല, യാഹുവിൽ തന്റെ സുഹൃത്തുക്കളായിരുന്ന ചിലരിൽനിന്ന് വാട്സ് ആപ്പിനായി രണ്ടര ലക്ഷം ഡോളർ സമാഹരിച്ചുകൊണ്ടാണ് വരവ്. ജാൻ ബ്രയാനെ അസിസ്റ്റന്റ് സിഇഒ ആയി നിയമിച്ചു. നാളുകൾക്കുള്ളിൽ അൻപതോളം ജോലിക്കാരുള്ള സ്റ്റാർട്ട് അപ് കമ്പനിയായി വാട്ട്സ് ആപ്പ് വളർന്നു. ലോകമെമ്പാടും പുതിയ ആപ്ലിക്കേഷന്‍ പ്രചുരപ്രചാരം കിട്ടി. വളരെ എളുപ്പത്തിൽ മെസേജുകൾ, ചിത്രങ്ങൾ, വീഡിയോകൾ തുടങ്ങിയവ അയയ്ക്കാനുള്ള സംവിധാനം കൂടി വന്നതോടെ വാട്ട്സ് ആപ്പ് ലോകം കീഴടക്കി. അതു വരെ ഫോണിലെ ടെക്സ്റ്റ് മെസേജുമായി ബന്ധപ്പെട്ട എംഎംഎസ് എന്ന സംവിധാനം വേണ്ടിയിരുന്നു ചിത്രങ്ങളും വീഡിയോയും മറ്റൊരു ഫോണിലേക്ക് അയയ്ക്കാൻ. അതാകട്ടെ പലപ്പോഴും ഫലപ്രദവുമല്ലായിരുന്നു.
പൂർണമായും സൗജന്യമായ ഒരു ആപ്ലിക്കേഷനായി തുടങ്ങിയതാണെങ്കിലും ഒരു ഘട്ടത്തിൽ ഉപഭോക്താക്കളുടെ എണ്ണം നിയന്ത്രിക്കാൻ കുറച്ചുനാൾ പെയ്ഡ് ആയി വാട്സ് ആപ്പ് മാറിയെങ്കിലും കൂടുതൽ കാര്യക്ഷമമായ സംവിധാനങ്ങൾ ഉൾപ്പെടുത്തി എത്ര പേർക്കു വേണമെങ്കിലും ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കാവുന്ന ആപ്ലിക്കേഷനായി അത് രൂപപ്പെട്ടപ്പോൾ വീണ്ടും സൗജന്യമാക്കി. വീഡിയോ കോൾ വിളിക്കാനുള്ള സംവിധാനം, ഗ്രൂപ്പുകൾ ഉണ്ടാക്കാനുള്ള ഫീച്ചർ തുടങ്ങി പല പല കാര്യങ്ങളും കാലാനുസൃതമായി കൂട്ടിച്ചേർത്തതോടെ വാട്ട്സ് ആപ്പ് എല്ലാവരുടെയും ജീവിതത്തിന്റെ അവിഭാജ്യ ഘടകമായിത്തീർന്നു. ഉണർന്നാലുടൻ ലോകമെമ്പാടും പലരുടെയും ആദ്യത്തെ ദിനചര്യ വാട്ട്സ് ആപ്പിൽ ഗുഡ് മോർണിംഗ് മെസേജുകൾ വായിക്കുകയും മറുപടി അയയ്ക്കുകയും ചെയ്യുന്നതിലേക്കു മാറി. ഉറങ്ങുന്നതിനു മുൻപും അവസാനമായി നോക്കുന്നത് വാട്സ് ആപ്പ് ആയിത്തീർന്നു. എന്തിനേറെ, പലരും ദിവസത്തിൽ ഏറ്റവുമധികം തവണ തുറന്നു നോക്കുന്നതും സമയം ചെലവഴിക്കുന്നതും വാട്ട്സ് ആപ്പിൽ ആയി. അനുദിന ജീവിതത്തിൽ വാട്സ് ആപ്പ് ഇല്ലാത്ത ഒരു ദിവസം ചിന്തിക്കാൻ പോലുമാകാത്ത സ്ഥിതിയായി.
വാട്സ് ആപ്പ് ഫേസ് ബുക്കിലേക്ക്
2014 ആയപ്പോഴേക്കും ലോകത്താകമാനം 60 കോടി ഉപഭോക്താക്കൾ വാട്സ് ആപ്പിനുണ്ടായി. അതിൽത്തന്നെ 10 കോടി ആളുകൾ ഇന്ത്യയിൽനിന്നായിരുന്നു. വാട്ട്സ് ആപ്പിന്റെ പ്രചുരപ്രചാരം ശ്രദ്ധയിൽപ്പെട്ട ഫേസ് ബുക്ക് ഉടമ മാർക്ക് സുക്കർ ബർഗ് 2014 ൽ ജാനിനെ സമീപിച്ച് വാട്സ് ആപ്പ് തങ്ങൾക്ക് കൈമാറുന്നുവോ എന്ന് ആരാഞ്ഞു. ബ്രയാനുമായി കൂടി ആലോചിച്ച ശേഷം ജാൻ പത്തൊൻപത് ബില്യൺ ഡോളറിന് വാട്ട്സ് ആപ്പിനെ ഫേസ് ബുക്കിനു കൈമാറി. ഒരിക്കൽ തങ്ങൾ ജോലി നിഷേധിച്ച രണ്ടു പേരിൽനിന്നാണ് ഇത്രയും വലിയ തുക നൽകി അവർ നിർമിച്ച ആപ്ലിക്കേഷൻ ഫേസ് ബുക്ക് വാങ്ങിയത് എന്നതാണ് കൗതുകകരം. പ്രതിഫലമായി തനിക്കു ലഭിച്ച തുകയിൽ ഏറിയ പങ്കും അപ്പോൾത്തന്നെ അനാഥക്കുഞ്ഞുങ്ങളുടെയും പാർപ്പിടമില്ലാത്തവരുടെയും മറ്റും പുനരധിവാസത്തിനും സമാനമായ മറ്റു ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമായി ജാൻ പങ്കുവച്ചു എന്നത് താൻ വന്ന വഴികൾ അദ്ദേഹം മറന്നില്ല എന്നതിന്റെ തെളിവാണ്. തന്നെ ആരും ഒരു "തൊഴിൽ സംരംഭകൻ' (entrepreneur) എന്ന് വിളിക്കുന്നത് ജാനിന് ഇഷ്ടമില്ല. ""തൊഴിൽ സംരംഭകരുടെ പ്രധാനം ലക്ഷ്യം ലാഭമാണ്. എന്നാൽ, എനിക്കങ്ങനെയല്ല. എന്റെ ശ്രദ്ധ മുഴുവൻ ആളുകൾക്ക് ഉപകാരപ്രദമായ കാര്യങ്ങൾ എങ്ങനെ ഉണ്ടാക്കിയെടുക്കാമെന്നാണ്. ലാഭമുണ്ടാക്കുന്നത് എന്റെ പരിഗണനയിലേ ഇല്ല.'' അദ്ദേഹം പറയുന്നു.
ഫേസ് ബുക്കിൽ വലിയ തോതിൽ മൂലധന നിക്ഷേപമുള്ള ജാൻ കൂം ഇപ്പോൾ മാറിയ കാലത്തിനനുസൃതമായ പുതിയ ചില കണ്ടുപിടിത്തങ്ങൾ നടത്താനുള്ള തീവ്രശ്രമത്തിലാണ്. വാട്സ് ആപ്പിനേക്കാൾ സാധ്യതകളുള്ള ഒരു പുതിയ ആപ്പുമായി അദ്ദേഹം രംഗത്തെത്തിയേക്കാം.
പ്രതിസന്ധികളെ അവസരങ്ങളാക്കുക
ഒന്നോർത്താൽ, ജീവിതത്തിലുണ്ടാകുന്ന പരാജയങ്ങളും പ്രതിസന്ധികളുമാണ് ഒരാളുടെ ചിറകുകളെ അയാൾ പോലുമറിയാതെ ബലപ്പെടുത്തി പറന്നുയരാൻ കരുത്തുനൽകുന്നത്. അപ്രതീക്ഷിതമായി ഉണ്ടാകുന്ന ജീവിത പ്രതിസന്ധികളിൽപ്പെട്ട് തളർന്നിരിക്കാതെ ഉണർന്നെഴുന്നേറ്റ് മുന്നോട്ടുപോകാൻ ഉദ്യമിക്കുന്നവരെ പ്രപഞ്ചം തുണയ്ക്കാതിരിക്കില്ല. ലോകത്തിന് പുതുതായി എന്തെങ്കിലും സംഭാവന നല്കിയവരൊക്കെ സഹനങ്ങളുടെ തീച്ചൂളയിൽ ഉരുക്കി വാർക്കപ്പെട്ടവരാണ്. ജാനിന്റെ ദൃഢനിശ്ചയത്തോടും പോരാട്ടവീര്യത്തോടും എത്ര നന്ദി പറഞ്ഞാലാണ് മതിയാവുക! നമ്മുടെയൊക്കെ അനുദിന ജീവിതത്തിലെ
ആശയവിനിമയത്തെ വാട്സ് ആപ്പ് എന്തുമാത്രം എളുപ്പമുള്ളതാക്കിത്തീർത്തിരിക്കുന്നു!
ജാനിന്റെ ബുദ്ധിയിൽ തെളിയുന്ന അടുത്ത ആപ്ലിക്കേഷൻ എന്താ
യിരിക്കുമെന്ന് ആകാംക്ഷയോടെ കാത്തിരിക്കാം.
[email protected]
ജോസഫ് കുമ്പുക്കൽ
ഉലകംചുറ്റും വീൽ ചെയർ
രാജ്യങ്ങളിൽനിന്നു രാജ്യങ്ങളിലേക്ക് വിശ്രമമില്ലാതെ ഉരുളുകയാണ് ഈ വീൽ ചെയർ. അരയ്ക്കു താഴേയ്ക്കു തളർന്ന ഒരു ചെറുപ്പ
കാര്യം കാണാൻ കഴുത
ഒരു ലിറ്റര്‍ കഴുതപ്പാലിനു വിപണിയില്‍ 5,000 മുതല്‍ 7,000 രൂപ വരെ വില. നഷ്ടത്തിലേക്കു പോയ അച്ഛന്റെ പശുവളർത്തലിനെ രക്
ചിറകുള്ള മോളി
ബാങ്ക് അക്കൗണ്ടിൽ കനപ്പെട്ട ബാലൻസ് ഒന്നുമില്ല, വലിയ കുടുംബസ്വത്തോ ബിസിനസോ ഒന്നുമില്ല, ബന്ധുക്കളൊന്നും അത്ര വലിയ സന
ലാറ്ററൻ ഹൃദയം
ലാറ്ററൻ ബസിലിക്ക, കത്തോലിക്കാ സഭയുടെ പ്രതീകം. രണ്ടര നൂറ്റാണ്ടു നീണ്ട മതപീഡനങ്ങൾക്കു ശേഷം റോമ്മാപുരിയിൽ ആദ്യമായി
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ഉലകംചുറ്റും വീൽ ചെയർ
രാജ്യങ്ങളിൽനിന്നു രാജ്യങ്ങളിലേക്ക് വിശ്രമമില്ലാതെ ഉരുളുകയാണ് ഈ വീൽ ചെയർ. അരയ്ക്കു താഴേയ്ക്കു തളർന്ന ഒരു ചെറുപ്പ
കാര്യം കാണാൻ കഴുത
ഒരു ലിറ്റര്‍ കഴുതപ്പാലിനു വിപണിയില്‍ 5,000 മുതല്‍ 7,000 രൂപ വരെ വില. നഷ്ടത്തിലേക്കു പോയ അച്ഛന്റെ പശുവളർത്തലിനെ രക്
ചിറകുള്ള മോളി
ബാങ്ക് അക്കൗണ്ടിൽ കനപ്പെട്ട ബാലൻസ് ഒന്നുമില്ല, വലിയ കുടുംബസ്വത്തോ ബിസിനസോ ഒന്നുമില്ല, ബന്ധുക്കളൊന്നും അത്ര വലിയ സന
ലാറ്ററൻ ഹൃദയം
ലാറ്ററൻ ബസിലിക്ക, കത്തോലിക്കാ സഭയുടെ പ്രതീകം. രണ്ടര നൂറ്റാണ്ടു നീണ്ട മതപീഡനങ്ങൾക്കു ശേഷം റോമ്മാപുരിയിൽ ആദ്യമായി
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
ചൂടൻ സിറ്റി വഴി കുവൈറ്റ്
ആത്മാവു സിറ്റിയിലൂടെ മോസ്കോയിലെത്താം. അവിടെനിന്നു കുവൈറ്റ് സിറ്റി വഴി അമേരിക്കൻകുന്നിൽ ലാൻഡ് ചെയ്യാം. ചൂടൻ സിറ്റിയി
കലിഗ്രഫിയില്‍ കൈവച്ചാല്‍
കൈയക്ഷരം മോശമാണെന്നു പരിഭവിക്കുന്നവരാണോ നിങ്ങൾ...! എങ്കിൽ കലിഗ്രഫിയിൽ ഒന്നു കൈവച്ചാലോ..? മലയാള സിനിമയുടെ പരസ്യ
യഹൂദന്റെ മസ്തിഷ്കം
ഹമാസ് ഭീകരർ ഇസ്രയേൽ ആക്രമിച്ചതിലൂടെ തുടക്കമിട്ട മറ്റൊരു യുദ്ധം ലോകത്തെ മുറിവേൽപിച്ചുകൊണ്ടിരിക്കുന്നു. യഹൂദരെപ്
സൺഡേ ദീപിക അവതരിപ്പിക്കുന്നു...ബാൻഡ് മേളം ചന്പക്കുളം സിസ്റ്റേഴ്സ്
“ഉടൻതന്നെ മൈതാനത്ത് നിങ്ങൾ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ആ അപൂർവ കലാവിരുന്ന് ആരംഭിക്കുന്നു. സുപ്രസിദ്ധ ബാൻഡ് സം
ഇത്തിരി പുളിക്കും
ഗ്രാമത്തിൽ എല്ലാവരുംകൂടി ചേർന്ന് വർഷം ഏകദേശം 35 ടണ്‍ കുടംപുളിയാണ് വിളവെടുക്കുന്നത്. അതായത്, പ്രതിവര്‍ഷം 65 ലക്ഷ
സിൻ ചാവോ വിയറ്റ്നാം വിളിക്കുന്നു!
പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിൽ ബോംബുകൾ നക്കിത്തുടച്ച ഒരു നാട്. ചോരയും നിലവിളിയും പട്ടിണിയും ഭീതി പരത്തിയ മണ്ണ്. ഒര
Latest News
കേരളം ഇന്നു വിധിയെഴുതും
മതത്തിന്റെ പേരിൽ വോട്ട് തേടി, മോദിയെ വിലക്കണം; ഹർജി കോടതി ഇന്ന് പരിഗണിക്കും
ചെന്നൈ റെയിൽവേ സ്റ്റേഷനിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
തെലങ്കാനയിൽ മുസ്ലീം സംവരണം അവസാനിപ്പിക്കുമെന്ന് അമിത് ഷാ
വ്യാജ വാർത്ത പ്രചരിപ്പിച്ചു; പ്രതിപക്ഷ നേതാവ് പരാതി നൽകി
Latest News
കേരളം ഇന്നു വിധിയെഴുതും
മതത്തിന്റെ പേരിൽ വോട്ട് തേടി, മോദിയെ വിലക്കണം; ഹർജി കോടതി ഇന്ന് പരിഗണിക്കും
ചെന്നൈ റെയിൽവേ സ്റ്റേഷനിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
തെലങ്കാനയിൽ മുസ്ലീം സംവരണം അവസാനിപ്പിക്കുമെന്ന് അമിത് ഷാ
വ്യാജ വാർത്ത പ്രചരിപ്പിച്ചു; പ്രതിപക്ഷ നേതാവ് പരാതി നൽകി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top