Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ബിനാലെക്കാലം
പത്തുവർഷങ്ങൾക്കിപ്പുറം കലയുടെ ലോകഭൂപടത്തിലേക്കു കൊച്ചിയെയും കേരളത്തെയും എത്തിച്ച കാഴ്ചവിസ്മയമാകാൻ കൊച്ചി ബിനാലെയ്ക്കായി. കോവിഡ് മാന്ദ്യത്തിന്റെ ഇടവേളയ്ക്കുശേഷം ചിത്ര, ശില്പ, ആശയ ധാരകളുടെ ഉത്സവമൊരുക്കുന്ന കൊച്ചി-മുസിരിസ് ബിനാലെയുടെ അഞ്ചാമത് എഡിഷന് നാളെ പശ്ചിമ കൊച്ചിയിൽ കൊടിയേറുകയാണ്.
‘നിങ്ങളൊരു എഴുത്തുകാരനാണെങ്കിൽ അതിന്റെയൊരു പ്രൊസസ് ഓഫ് റീച്ചിംഗ് ഒൗട്ട് മച്ച് മോർ ഈസിയറാണ്. പക്ഷേ ആർട്ട് ആണെങ്കിൽ നിങ്ങൾക്ക് വീട്ടിൽ നിന്നിറങ്ങി അത് കാണാൻ പോകുന്ന ഒരു ശീലമുണ്ടാകണം. അത് ഇന്ത്യൻ ഓഡിയൻസിനിടയിൽ ഇല്ലാത്ത കാര്യമാണ്. കൾച്ചറലി നമ്മൾ മ്യൂസിയത്തിലേക്ക് പോകുന്നവരോ ഗാലറികളിലേക്ക് പോകുന്നവരോ അല്ല. അത് നമ്മുടെ സ്വഭാവത്തിന്റെ ഭാഗവുമല്ല’.
കൊച്ചി ബിനാലെ ഫൗണ്ടേഷൻ (കെബിഎഫ്) സ്ഥാപക ഭാരവാഹികളിലൊരാളും കലാകാരനുമായ റിയാസ് കോമുവിന്റെ വാക്കുകളിൽ, സാഹിത്യം, സിനിമ, നാടകം തുടങ്ങിയ കലകൾക്കുള്ള വലിയ ആസ്വാദക സമൂഹം ലളിതകലകൾക്ക് ഉണ്ടായിരുന്നില്ലെന്ന കേരളത്തിന്റെ സാംസ്കാരിക അന്തരീക്ഷമാണു ഓർമപ്പെടുത്തുന്നത്. അത്തരമൊരു അന്തരീക്ഷത്തിൽ പരുവപ്പെട്ട നമ്മുടെ കലാഭൂമികയിലേക്കു വേറിട്ടൊരു വിപ്ലവമെന്നോണം ഒരു പതിറ്റാണ്ടു മുന്‍പാണ് കൊച്ചി മുസിരീസ് ബിനാലെ ചുവടുവച്ചെത്തിയത്.
പത്തുവർഷങ്ങൾക്കിപ്പുറം കലയുടെ ലോകഭൂപടത്തിലേക്കു കൊച്ചിയെയും കേരളത്തെയും എത്തിച്ച കാഴ്ചവിസ്മയമാകാൻ കൊച്ചി ബിനാലെയ്ക്കായി. കോവിഡ് മാന്ദ്യത്തിന്റെ ഇടവേളയ്ക്കുശേഷം ചിത്ര, ശില്പ, ആശയ ധാരകളുടെ ഉത്സവമൊരുക്കുന്ന കൊച്ചി-മുസിരിസ് ബിനാലെയുടെ അഞ്ചാമത് എഡിഷന് നാളെ പശ്ചിമ കൊച്ചിയിൽ കൊടിയേറുകയാണ്. സമീപവർഷങ്ങൾക്കുള്ളിൽ കലാലോകത്തുണ്ടായ ചലനങ്ങളുടെയെല്ലാം പ്രതിഫലനം കൊച്ചി ബിനാലെയിൽ ആസ്വദിക്കാനാകും.
എന്തുകൊണ്ട് ബിനാലെ
ഫ്രഞ്ച് -അമേരിക്കൻ ചിത്രകാരനാണു മാർസൽ ഡുഷാംപ് (Marcel Duchamp). അദ്ദേഹത്തിന്റെ 1917 ലെ ജലധാര (Fountain) എന്ന കലാസൃഷ്ടി പ്രതിഷ്ഠാപനം (Installa- tion Arts) എന്ന നൂതന കലാസങ്കേതത്തിന്റെ ആവിർഭാവത്തിന് കാരണമായി. റെഡിമെയ്ഡ് എന്ന അർഥത്തിൽ ഡുഷാംപ് തുടങ്ങിവച്ച കലാശൈലിയുടെ വികസിതരൂപമാണ് ബിനാലെ വേദികളിൽ ശ്രദ്ധേയമായ ഇൻസ്റ്റലേഷൻ ആർട്ട് അഥവാ പ്രതിഷ്ഠാപന കല.
ചിത്ര, ശില്പ സൃഷ്ടികളുടെ കേവലമായ പ്രദർശന ഇടം എന്ന സാമന്യമായ കലാവിഷ്കാര സങ്കല്പത്തിന് ഒരു തിരുത്താണു ബിനാലെ. തൊണ്ണൂറുകൾക്കു ശേഷം ഭാരതത്തിൽ രൂപപ്പെട്ടുവന്ന ആധുനികാനന്തര കലാസംസ്കാരത്തിന്റെ പ്രയോഗമാതൃകയും സമകാലിക കലയുടെ ആവിഷ്കാര സാധ്യതയുമാണ് ബിനാലെ വേദികളിൽ അടയാളപ്പെടുത്തുന്നത്.
ലോകകലയിൽ സംഭവിക്കുന്ന മാറ്റങ്ങളെ നേരിൽ കാണുന്നതിനും പുതിയ പരീക്ഷണങ്ങൾ നടത്തുന്നതിനുമുള്ള അവസരം കലാരംഗത്തുള്ളവർക്കും ആസ്വാദകർക്കും ഒരുക്കിക്കൊടുത്തതും ബിനാലെയിലേക്കു സവിശേഷ ശ്രദ്ധയെ ക്ഷണിച്ചു. രാജ്യത്തിനകത്തും പുറത്തും നിന്നുള്ള കലാകാരന്മാരും സാംസ്കാരിക പ്രവർത്തകരും കാണികളുമെല്ലാം ചേർന്ന് ആഘോഷമാക്കുകയാണ് ആസന്നമായ ബിനാലെക്കാലം.
2012 ൽ തുടക്കം
2012 ഡിസംബർ 12 മുതൽ 2013 മാർച്ച് 13 വരെയാണു പ്രഥമ കൊച്ചി-മുസിരിസ് ബിനാലെ അരങ്ങേറിയത്. കേരളത്തിന്റെ തനതു സംസ്കാരത്തിന് പ്രാധാന്യം നൽകിയ ആദ്യ ബിനാലെയിൽ റിയാസ് കോമു, ബോസ് കൃഷ്ണമാചാരി എന്നിവർ ക്യൂറേറ്റർമാരായിരുന്നു. പങ്കെടുത്ത 88 കലാപ്രവർത്തകരിൽ 22 കേരളീയർ ഉൾപ്പെടെ 44 പേർ ഇന്ത്യക്കാരായിരുന്നു.
രണ്ടാം ബിനാലെയിൽ 93 കലാപ്രവർത്തകർ പങ്കെടുത്തു. ജിതേഷ് കല്ലാട്ട് ആയിരുന്നു ക്യൂറേറ്റർ. 14 ’ഫോമിംഗ് ഇൻ ദ പീപ്പിൾ ഓഫ് ഏൻ ഐ’ എന്ന തലക്കെട്ടിൽ സുദർശൻ ഷെട്ടി ക്യൂറേറ്ററായി 2016 ഡിസംബർ 12 മുതൽ ആരംഭിച്ച മൂന്നാം പതിപ്പിൽ 98 ആർട്ടിസ്റ്റുകൾ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി പങ്കെടുത്തു.
ഒടുവിൽ ബിനാലെ അരങ്ങേറിയ 2018 ൽ 371 ആർട്ടിസ്റ്റുകൾ തങ്ങളുടെ കലാവിഷ്കാരങ്ങൾ അവതരിപ്പിച്ചു. രണ്ടു വർഷത്തിലൊരിക്കലാണ് ബിനാലെ നടന്നുവന്നതെങ്കിലും കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇടവേള മുന്നോട്ടുപോയി.
മഷിയും തീയും
‘ഞങ്ങളുടെ സിരകളിൽ ഒഴുകുന്നത് മഷിയും തീയും’ (IN OUR VEINS FLOW INK AND FIRE)എന്നതാണ് 2022 ഡിസംബർ 12ന് ആരംഭിക്കുന്ന ബിനാലെ അഞ്ചാം പതിപ്പിന്റെ പ്രമേയം. വിവിധ രാജ്യങ്ങളിൽ നിന്നുള്ള തൊണ്ണൂറോളം കലാകാരന്മാരുടെ തനതു സൃഷ്ടികളാണ് ബിനാലെയിൽ ഉണ്ടാവുക.
പതിനാല് വേദികളിലായി നടക്കുന്ന ബിനാലെയിൽ രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള നൂറുകണക്കിന് കലാസൃഷ്ടികൾ പ്രദർശിപ്പിക്കും. നാലു മാസമാണ് ഇക്കുറി ബിനാലെക്കാലം. വിദേശീയരും സ്വദേശീയരുമടക്കം ആയിരക്കണക്കിനാളുകളാണ് കൊച്ചി ബിനാലയിൽ സന്ദർശകരായി എത്താറുള്ളത്. കോവിഡ് നിയന്ത്രണങ്ങൾ ഒഴിവായ സാഹചര്യത്തിൽ ഇത്തവണ കൂടുതൽ കലാസ്വാദകർ കൊച്ചി കായലോരത്തേക്ക് ഒഴുകിയെത്തും. 2023 ഏപ്രിൽ 10നാണു സമാപനം.
ആറു ലക്ഷത്തിലധികം പേരാണ് ബിനാലെയുടെ നാലാം പതിപ്പ് ആസ്വദിച്ചതെങ്കിൽ ഇത്തവണ അതിലേറെപ്പേർ നഗരത്തിലേക്ക് കടന്നുവരുമെന്നാണ് പ്രതീക്ഷ.
ഇന്ത്യയിൽ വേരുകളുള്ള സിംഗപ്പൂർ സ്വദേശിനി കലാകാരിയും എഴുത്തുകാരിയുമായ ഷുഭിഗി റാവുവാണ് ഇത്തവണത്തെ ബിനാലെയുടെ ക്യൂറേറ്റർ. ഇവർ ഒരുക്കിയ മൾട്ടി ഡിസിപ്ലിനറി പ്രോജക്റ്റുകളും ഇൻസ്റ്റലേഷനുകളും പ്രസിദ്ധമാണ്.
ഫോർട്ടുകൊച്ചിയിലുള്ള ആസ്പിൻവാളാണ് കൊച്ചി മുസിരിസ് ബിനാലെയുടെ പ്രധാന വേദി. കബ്രാൽ യാർഡ്, പെപ്പർ ഹൗസ്, ആനന്ദ് വെയർഹൗസ് എന്നീ വേദികളിലാണ് ബിനാലെയുടെ ഇൻസ്റ്റലേഷനുകൾ സജ്ജമാക്കുന്നത്. സ്റ്റുഡന്റ്സ് ബിനാലെയും ആർട്ട് ബൈ ചിൽഡ്രൻ തുടങ്ങിയ പരിപാടികളും വിവിധ സാംസ്കാരിക പരിപാടികളും ഇതിന്റെ ഭാഗമായി നടക്കും.
കൊച്ചി മുസിരിസ് ബിനാലെയുടെ അഞ്ചാമത് എഡിഷൻ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ വൈകുന്നേരം ആറിന് ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിലാണ് ഉദ്ഘാടനം ചെയ്യുന്നത്.
വിസ്മയലോകം
കൊച്ചി മുസിരിസ് ബിനാലെയുടെ മുഖ്യവേദിയായ ആസ്പിൻവാൾ ഹൗസ് വളപ്പിൽ ഇരുപതടിയിലേറെ ഉയരത്തിൽ തീർത്ത ’ഇംപ്രൊവൈസ്’ എന്നു പേരിട്ടിരിക്കുന്ന ഇൻസ്റ്റലേഷൻ ഇത്തവണത്തെ ശ്രദ്ധേയകാഴ്ചയാണ്. മുളയും കയറും കൈതോലയും പനന്പുംകൊണ്ട് അദ്ഭുതലോകം തീർത്തത് പ്രശസ്ത കലാകാരൻ അസിം വാഖ്വിഫാണ്.
മുളയിൽ തീർത്ത സംഗീതോപകരണങ്ങളും പ്രകാശം വിന്യസിക്കുന്ന സാമഗ്രികകളും തൊട്ട് പ്രതിഷ്ഠാപനത്തിന്റെ ഇടനാഴിയിൽ ചാരിയിരുന്നാടാനാകുന്ന ഉൗഞ്ഞാൽ വരെയുണ്ട്.
നിസാരമെന്നു കരുതി തള്ളിക്കളയാറുള്ള മുളയും മറ്റുമൊക്കെ എങ്ങനെ കലാപരമായ ആവിഷ്കാരത്തിന് ഉപയോഗിക്കാമെന്ന ചിന്തയാണ് ഇൻസ്റ്റലേഷനിലേക്കു നയിച്ചതെന്നു അസിം വാഖ്വിഫ് പറഞ്ഞു. സമകാലിക കലയുമായി സാധാരണക്കാരെ അടുപ്പിക്കാനാണ് തന്റ് ആത്മാർഥമായ ശ്രമമെന്നും ഇദ്ദേഹം പറയുന്നു.
പ്രതിഷ്ഠാപന കലാകാരൻ എന്നതിനു പുറമെ ശിൽപ്പിയായും അറിയപ്പെടുന്ന 44കാരനായ അസിം ആർക്കിടെക്ച്ചർ ബിരുദധാരിയാണ്. പരിസ്ഥിതി, നരവംശ ശാസ്ത്രം, ടിവി - സിനിമ കലാസംവിധാനം എന്നിവയിലും തത്പരനായ ഇദ്ദേഹത്തിന്റെ നിരവധി കലാപ്രദർശനങ്ങൾ ഇന്ത്യയിലും വിദേശത്തും ശ്രദ്ധ നേടിയിട്ടുണ്ട്. ഹൈദരാബാദിൽ ജനിച്ച് അസിം വാഖ്വിഫ് ഇപ്പോൾ ഡൽഹിയിലാണു താമസം.
ബിനാലെ കാണാൻ
ബിനാലെ ടിക്കറ്റുകൾ പ്രദർശനസ്ഥലങ്ങളിലെ കൗണ്ടറുകൾക്കു പുറമെ ബുക്ക് മൈ ഷോ ആപ്പിലൂടെയും ലഭിക്കും. വിദ്യാർഥികൾക്കും മുതിർന്നവർക്കും ടിക്കറ്റ് നിരക്കിൽ ഇളവുണ്ട്. 150 രൂപയാണ് സാധാരണ ടിക്കറ്റ് നിരക്ക്. വിദ്യാർഥികൾക്ക് 50 രൂപയ്ക്കും മുതിർന്ന പൗരൻമാർക്ക് 100 രൂപയ്ക്കും ടിക്കറ്റ് ലഭിക്കും. ഒരാഴ്ചത്തെ ടിക്കറ്റിനു 1000 രൂപയാണ് നിരക്ക്. മാസ നിരക്ക് 4000 രൂപ.
സിജോ പൈനാടത്ത്
ലൈബ്രറികളിലെ നീലങ്കാവിൽ MAGIC
വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണെങ്കിൽ വിദ്യാർഥികൾ ഏറ്റവും കുറച്ചുസമയം ചെലവഴിക്കാൻ ഇഷ്ടപ്പെടുന്ന ഇടങ്ങളായിരുന്നു ലൈ
സുഗന്ധ പൂരിതം...600 കോടി പ്രാർഥനകൾ
അറുനൂറുകോടി പ്രാർഥനകളുടെ സുഗന്ധം. ലോകജനതയുടെ കൂപ്പുകൈകൾക്കു മുന്നിൽ പൊൻപുലരിയും പ്രദോഷവും ഒരേപോലെ ഭക്തിസാന്ദ്ര
നൂറ്റാണ്ടിന്റെ ഒളിന്പ്യൻ
1924 ജൂലൈ എട്ട്. അന്നൊരു ചൊവ്വാഴ്ചയായിരുന്നു. എട്ടാമത് ഒളിമ്പിക്സിന് പാരീസില്‍ കൊടിയേറിയിട്ട് നാലാം ദിവസം. ഉച്ചകഴിഞ്
ഇമ്മിണി ബല്യ നഗരം
സാഹിത്യ നഗരം, കോഴിക്കോടിന് ഇനി പുതിയ മേൽവിലാസം. ഈ അപൂർവ ഭാഗ്യം കൈവന്ന നഗരമെന്ന നിലയ്ക്ക് കോഴിക്കോടിനെക്കുറിച്ച് ന
മഞ്ഞില ബ്രില്യന്റ് @ 75
സ്കൂൾജീവിതകാലത്ത് ഒരു ഫുട്ബോൾ മത്സരത്തിൽ പോലും കളിക്കാത്ത ഒരാൾ. കോളജിലെ എൻസിസി ടീമിൽ ചേരാൻ മടിയായതിനാൽ ഫുട്
ഭയം മാറി പ്രതിപക്ഷത്തിന്റെയും ജനങ്ങളുടെയും
ഇന്ത്യയിൽ പ്രതിപക്ഷവും എതിർസ്വരവും ദുർബലമായിപ്പോയ കഴിഞ്ഞ പത്തു വർഷം ആ ദൗത്യം നിർഭയം നിർവഹിച്ച ചുരുക്കം പത്രാധി
ആ സ്നേഹ യാത്രയിൽ
മരുന്നിന്റെ മടുപ്പിക്കുന്ന മണം, കിടക്കയുടെ മരവിപ്പ്, തുളച്ചുകയറുന്ന വേദന, ചിറകറ്റ മോഹങ്ങൾ... ഇങ്ങനെ സങ്കടങ്ങളു
ഒരു വയനാടൻ കാപ്പിക്കഥ
വീടിനു സമീപത്തെ വിശാലമായ റബർ തോട്ടത്തിലേക്കു നോക്കിയപ്പോൾ കാഞ്ഞിരപ്പള്ളിക്കാരൻ കറിയാച്ചന്റെ മുഖത്തു നിരാശ പടർന്ന
ശാന്തം ഭീകരം; കാൽ നൂറ്റാണ്ട് ഒരേ മോർച്ചറിയിൽ!
മൃതദേഹം കീറിമുറിക്കുക... എങ്ങനെ മരിച്ചതാണെങ്കിലും എത്ര ദിവസമായതാണെങ്കിലും. സാധാരണക്കാരനു ചിന്തിക്കാൻ പോലും കഴി
ആവണി തിങ്കൾ
അച്ഛന്റെ മുച്ചക്ര സൈക്കിളിന്റെ ഒാരം ചേർന്ന് അവളുണ്ട്, കൈയിൽ ഒരുപിടി ഭാഗ്യക്കുറികളുമായി. സ്കൂൾ വിട്ടാൽ അവൾ ഒാടി ആ
രാജ്യത്തിന്റെ അഭിമാനം ക്രൈസ്റ്റ്
ക്രൈസ്റ്റ്!.. ഏതൊരു വിദ്യാർഥിയും പഠിക്കാൻ ആഗ്രഹിക്കുന്ന വിസ്മയ കലാലയം. കാടും പടലും പിടിച്ചുകിടന്ന ഒരു പ്രദേശത്തെ ഇന
കുന്പളങ്ങിയിലെ കുഞ്ഞു കോടിശ്വരൻ
അച്ചപ്പൻ ചേട്ടാ എന്നു വിളിച്ചാൽ പൊട്ടിപ്പൊളിഞ്ഞ ചായക്കടയ്ക്കുള്ളിലെ പുകച്ചുരുളുകൾക്കിടയിൽനിന്ന് ആൾ പുറത്തേക്കു വ
വെറുക്കപ്പെട്ടവന്റെ വീട്
ഓസ്ട്രിയയിൽ ഇപ്പോൾ വസന്തകാലമാണ്; തണുപ്പുമുണ്ട്. തലസ്ഥാനമായ വിയന്നയിൽനിന്ന് 284 കിലോമീറ്റർ സഞ്ചരിച്ചാൽ ബ്രൗണോ ആം ഇ
ഉലകംചുറ്റും വീൽ ചെയർ
രാജ്യങ്ങളിൽനിന്നു രാജ്യങ്ങളിലേക്ക് വിശ്രമമില്ലാതെ ഉരുളുകയാണ് ഈ വീൽ ചെയർ. അരയ്ക്കു താഴേയ്ക്കു തളർന്ന ഒരു ചെറുപ്പ
കാര്യം കാണാൻ കഴുത
ഒരു ലിറ്റര്‍ കഴുതപ്പാലിനു വിപണിയില്‍ 5,000 മുതല്‍ 7,000 രൂപ വരെ വില. നഷ്ടത്തിലേക്കു പോയ അച്ഛന്റെ പശുവളർത്തലിനെ രക്
ചിറകുള്ള മോളി
ബാങ്ക് അക്കൗണ്ടിൽ കനപ്പെട്ട ബാലൻസ് ഒന്നുമില്ല, വലിയ കുടുംബസ്വത്തോ ബിസിനസോ ഒന്നുമില്ല, ബന്ധുക്കളൊന്നും അത്ര വലിയ സന
ലാറ്ററൻ ഹൃദയം
ലാറ്ററൻ ബസിലിക്ക, കത്തോലിക്കാ സഭയുടെ പ്രതീകം. രണ്ടര നൂറ്റാണ്ടു നീണ്ട മതപീഡനങ്ങൾക്കു ശേഷം റോമ്മാപുരിയിൽ ആദ്യമായി
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ലൈബ്രറികളിലെ നീലങ്കാവിൽ MAGIC
വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണെങ്കിൽ വിദ്യാർഥികൾ ഏറ്റവും കുറച്ചുസമയം ചെലവഴിക്കാൻ ഇഷ്ടപ്പെടുന്ന ഇടങ്ങളായിരുന്നു ലൈ
സുഗന്ധ പൂരിതം...600 കോടി പ്രാർഥനകൾ
അറുനൂറുകോടി പ്രാർഥനകളുടെ സുഗന്ധം. ലോകജനതയുടെ കൂപ്പുകൈകൾക്കു മുന്നിൽ പൊൻപുലരിയും പ്രദോഷവും ഒരേപോലെ ഭക്തിസാന്ദ്ര
നൂറ്റാണ്ടിന്റെ ഒളിന്പ്യൻ
1924 ജൂലൈ എട്ട്. അന്നൊരു ചൊവ്വാഴ്ചയായിരുന്നു. എട്ടാമത് ഒളിമ്പിക്സിന് പാരീസില്‍ കൊടിയേറിയിട്ട് നാലാം ദിവസം. ഉച്ചകഴിഞ്
ഇമ്മിണി ബല്യ നഗരം
സാഹിത്യ നഗരം, കോഴിക്കോടിന് ഇനി പുതിയ മേൽവിലാസം. ഈ അപൂർവ ഭാഗ്യം കൈവന്ന നഗരമെന്ന നിലയ്ക്ക് കോഴിക്കോടിനെക്കുറിച്ച് ന
മഞ്ഞില ബ്രില്യന്റ് @ 75
സ്കൂൾജീവിതകാലത്ത് ഒരു ഫുട്ബോൾ മത്സരത്തിൽ പോലും കളിക്കാത്ത ഒരാൾ. കോളജിലെ എൻസിസി ടീമിൽ ചേരാൻ മടിയായതിനാൽ ഫുട്
ഭയം മാറി പ്രതിപക്ഷത്തിന്റെയും ജനങ്ങളുടെയും
ഇന്ത്യയിൽ പ്രതിപക്ഷവും എതിർസ്വരവും ദുർബലമായിപ്പോയ കഴിഞ്ഞ പത്തു വർഷം ആ ദൗത്യം നിർഭയം നിർവഹിച്ച ചുരുക്കം പത്രാധി
ആ സ്നേഹ യാത്രയിൽ
മരുന്നിന്റെ മടുപ്പിക്കുന്ന മണം, കിടക്കയുടെ മരവിപ്പ്, തുളച്ചുകയറുന്ന വേദന, ചിറകറ്റ മോഹങ്ങൾ... ഇങ്ങനെ സങ്കടങ്ങളു
ഒരു വയനാടൻ കാപ്പിക്കഥ
വീടിനു സമീപത്തെ വിശാലമായ റബർ തോട്ടത്തിലേക്കു നോക്കിയപ്പോൾ കാഞ്ഞിരപ്പള്ളിക്കാരൻ കറിയാച്ചന്റെ മുഖത്തു നിരാശ പടർന്ന
ശാന്തം ഭീകരം; കാൽ നൂറ്റാണ്ട് ഒരേ മോർച്ചറിയിൽ!
മൃതദേഹം കീറിമുറിക്കുക... എങ്ങനെ മരിച്ചതാണെങ്കിലും എത്ര ദിവസമായതാണെങ്കിലും. സാധാരണക്കാരനു ചിന്തിക്കാൻ പോലും കഴി
ആവണി തിങ്കൾ
അച്ഛന്റെ മുച്ചക്ര സൈക്കിളിന്റെ ഒാരം ചേർന്ന് അവളുണ്ട്, കൈയിൽ ഒരുപിടി ഭാഗ്യക്കുറികളുമായി. സ്കൂൾ വിട്ടാൽ അവൾ ഒാടി ആ
രാജ്യത്തിന്റെ അഭിമാനം ക്രൈസ്റ്റ്
ക്രൈസ്റ്റ്!.. ഏതൊരു വിദ്യാർഥിയും പഠിക്കാൻ ആഗ്രഹിക്കുന്ന വിസ്മയ കലാലയം. കാടും പടലും പിടിച്ചുകിടന്ന ഒരു പ്രദേശത്തെ ഇന
കുന്പളങ്ങിയിലെ കുഞ്ഞു കോടിശ്വരൻ
അച്ചപ്പൻ ചേട്ടാ എന്നു വിളിച്ചാൽ പൊട്ടിപ്പൊളിഞ്ഞ ചായക്കടയ്ക്കുള്ളിലെ പുകച്ചുരുളുകൾക്കിടയിൽനിന്ന് ആൾ പുറത്തേക്കു വ
വെറുക്കപ്പെട്ടവന്റെ വീട്
ഓസ്ട്രിയയിൽ ഇപ്പോൾ വസന്തകാലമാണ്; തണുപ്പുമുണ്ട്. തലസ്ഥാനമായ വിയന്നയിൽനിന്ന് 284 കിലോമീറ്റർ സഞ്ചരിച്ചാൽ ബ്രൗണോ ആം ഇ
ഉലകംചുറ്റും വീൽ ചെയർ
രാജ്യങ്ങളിൽനിന്നു രാജ്യങ്ങളിലേക്ക് വിശ്രമമില്ലാതെ ഉരുളുകയാണ് ഈ വീൽ ചെയർ. അരയ്ക്കു താഴേയ്ക്കു തളർന്ന ഒരു ചെറുപ്പ
കാര്യം കാണാൻ കഴുത
ഒരു ലിറ്റര്‍ കഴുതപ്പാലിനു വിപണിയില്‍ 5,000 മുതല്‍ 7,000 രൂപ വരെ വില. നഷ്ടത്തിലേക്കു പോയ അച്ഛന്റെ പശുവളർത്തലിനെ രക്
ചിറകുള്ള മോളി
ബാങ്ക് അക്കൗണ്ടിൽ കനപ്പെട്ട ബാലൻസ് ഒന്നുമില്ല, വലിയ കുടുംബസ്വത്തോ ബിസിനസോ ഒന്നുമില്ല, ബന്ധുക്കളൊന്നും അത്ര വലിയ സന
ലാറ്ററൻ ഹൃദയം
ലാറ്ററൻ ബസിലിക്ക, കത്തോലിക്കാ സഭയുടെ പ്രതീകം. രണ്ടര നൂറ്റാണ്ടു നീണ്ട മതപീഡനങ്ങൾക്കു ശേഷം റോമ്മാപുരിയിൽ ആദ്യമായി
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
Latest News
അർജുനായുള്ള രക്ഷാദൗത്യം; മത്സ്യത്തൊഴിലാളികളായ മുങ്ങൽവിദഗ്ധരും ഷിരൂരിലെത്തി
കുപ്വാരയില് പാക് സൈന്യത്തിന്റെ ആക്രമണം; ഒരാളെ വധിച്ചു; സൈനികന് വീരമൃത്യു
നവിമുംബൈയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; രണ്ട് പേര് കുടുങ്ങിയതായി സംശയം
വ്യാപക മഴക്ക് സാധ്യതയില്ല; ഇന്ന് യെല്ലോ അലര്‍ട്ട് രണ്ട് ജില്ലകളില്‍ മാത്രം
എംഡിഎംഎയുമായി യുവാവ് പിടിയിൽ
Latest News
അർജുനായുള്ള രക്ഷാദൗത്യം; മത്സ്യത്തൊഴിലാളികളായ മുങ്ങൽവിദഗ്ധരും ഷിരൂരിലെത്തി
കുപ്വാരയില് പാക് സൈന്യത്തിന്റെ ആക്രമണം; ഒരാളെ വധിച്ചു; സൈനികന് വീരമൃത്യു
നവിമുംബൈയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; രണ്ട് പേര് കുടുങ്ങിയതായി സംശയം
വ്യാപക മഴക്ക് സാധ്യതയില്ല; ഇന്ന് യെല്ലോ അലര്‍ട്ട് രണ്ട് ജില്ലകളില്‍ മാത്രം
എംഡിഎംഎയുമായി യുവാവ് പിടിയിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top