പഠന ബൈബിൾ പുതിയ നിയമം
ബൈബിൾ പുതിയനിയമത്തിന്‍റെ ആധുനിക വിവർത്തനവും (പിഒസി ബൈബിൾ) വ്യാഖ്യാനവും ഉൾക്കൊള്ളുന്ന ബൃഹദ് ഗ്രന്ഥമാണ് പഠനബൈബിൾ. സുവിശേഷങ്ങളുടെയും ഇതര പുതിയനിയമ ഗ്രന്ഥങ്ങളുടെയും പഠനപ്പതിപ്പുകൾ വെവ്വേറെ പ്രസിദ്ധീകരിച്ചത് (2018, 2020) ഒന്നിച്ചുചേർത്താണ് ഈ പതിപ്പ് തയാറാക്കിയിരിക്കുന്നത്. ഓരോ പേജിന്‍റെയും ആദ്യ പകുതി പുതിയനിയമ പാഠവും തൊട്ടുതാഴെ വ്യാഖ്യാനവും. ഓരോ പേജിനും ഈരണ്ടു കോളങ്ങളാണുള്ളത്.
പുതിയനിയമത്തിന്‍റെ രചന പൂർത്തിയായത് ക്രിസ്തുവർഷം ഒന്നാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെയാണ്.

ഇന്നേക്ക് 19 നൂറ്റാണ്ടുകൾക്കുമുന്പു വിരചിതമായ ഒരു ഗ്രന്ഥം വായിച്ചു ഗ്രഹിക്കാൻ നിരവധി പശ്ചാത്തല വിവരങ്ങൾ അറിഞ്ഞേ മതിയാവൂ. അക്കാലത്തെ സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക രംഗങ്ങളും കാർഷിക, തൊഴിൽ, ആരോഗ്യ പരിതസ്ഥിതികളുമൊക്കെ മനസിലാക്കണം. സാധാരണക്കാരുടെ ജീവിതത്തെ നിയന്ത്രിച്ചിരുന്ന സാമൂഹ്യവും മതപരവും സാന്പത്തികവുമായ യാഥാർഥ്യങ്ങളും ഒഴിവാക്കാനാവില്ല. യഹൂദമതം, അതിന്‍റെ ആചാരങ്ങൾ, നിയമങ്ങൾ മുതലായവ അവശ്യം അറിഞ്ഞിരിക്കേണ്ടതായിട്ടുണ്ട്. പുതിയനിയമ സംഭവങ്ങൾ അരങ്ങേറിയ ഇന്നത്തെ ഇസ്രായേൽ നാട്ടിലെ സ്ഥലങ്ങളെയും കൃഷി, റോഡുകൾ, ഭക്ഷണരീതി, കാലാവസ്ഥ, ഭൂപ്രകൃതി മുതലായ കാര്യങ്ങളെയുംപറ്റിയുള്ള ചില ധാരണകളും കൂടിയേ തീരൂ.

പുതിയനിയമത്തിന്‍റെ പ്രസ്താവനകളുടെ പിന്നിൽ ഇത്തരത്തിലുള്ള നിരവധി ജീവിത യാഥാർഥ്യങ്ങളുണ്ട്. അവ ഗ്രഹിക്കുന്നതിന് പഠനം ആവശ്യമാണ്. പുതിയനിയമം മനസിലാക്കുന്നതിന് ഈ പശ്ചാത്തല വിവരണങ്ങൾ നൽകി സഹായിക്കുന്നു എന്നതാണ് ഈ പഠന ബൈബിളിന്‍റെ പ്രസക്തി. ഒപ്പം പുതിയനിയമത്തിന്‍റെ സന്ദേശം അതിന്‍റെ സമഗ്രതയിൽ മനസിലാക്കാൻ സഹായിക്കുംവിധമുള്ള വ്യാഖ്യാനവും. ഓരോ വാക്യത്തിന്‍റേയും പദാനുപാദ വ്യാഖ്യാനം ഇതിലില്ല. എന്നാൽ, ആശയം സുഗ്രഹമാകത്തക്കവിധത്തിൽ സംക്ഷിപ്തമായ വ്യാഖ്യാനം ഉണ്ടുതാനും.
പുസ്തകത്തിന്‍റെ മറ്റൊരു മേന്മ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള 66 ചെറുലേഖനങ്ങളാണ്. മത്തായിയുടെ സുവിശേഷത്തിൽനിന്ന് 17 വിഷയങ്ങൾ ഇങ്ങനെ കൈകാര്യം ചെയ്തിട്ടുണ്ട്. ഈശോയുടെ വംശാവലി, ഈശോയുടെ സഹോദരങ്ങൾ, ഫരിസേയരും സദ്ദുക്കായരും, സാബത്തും വിശ്രമവും, പരിശുദ്ധ കുർബാന സ്ഥാപനം എന്നിങ്ങനെ വിവിധ വിഷയങ്ങൾ. ഇവയിൽ പലതും മറ്റു സുവിശേഷങ്ങൾ പഠിക്കുന്നതിനും സഹായകമാണ്.

പുതിയനിയമം എഴുതപ്പെട്ടത് ഗ്രീക്കുഭാഷയിലാണല്ലോ. എന്നാൽ, പുതിയനിയമ രചയിതാക്കളിൽ പലരുടെയും മാതൃഭാഷ ഹീബ്രു ആയിരുന്നു. അതുകൊണ്ട് ആ ഭാഷയുടെ സ്വാധീനം പുതിയനിയമത്തിലെ ഗ്രീക്കുഭാഷയിൽ കണ്ടെത്താം. പുതിയ നിയമത്തിലെ നിരവധി വാക്കുകൾ ക്രൈസ്തവ ലോകത്ത് സാങ്കേതികാർഥം കൈവരിച്ചിട്ടുണ്ട്. അവയുടെ മൂലാർത്ഥത്തിന്‍റെ പശ്ചാത്തലത്തിൽ മാത്രമേ രചയിതാവ് ഉദ്ദേശിച്ച അർഥപൂർണത വായനക്കാരനു മനസിലാകൂ. ഇത്തരം എണ്‍പതോളം വാക്കുകളുടെ ‘പദപഠനം’ നൽകിയിരിക്കുന്നത് വളരെ ഉപകാരപ്രദമാണ്. അബ്ബാ, ജീവൻ, ഞാൻ ആകുന്നു, ജ്ഞാനം, സാത്താൻ, പറുദീസ, രഹസ്യം, സിനഗോഗ്, കർതൃദിനം, മുദ്ര, ഹല്ലേലുയ്യ മുതലായവ അവയിൽ ചിലതാണ്.

പുതിയനിയമ സംഭവങ്ങൾ അരങ്ങേറിയ ഭൂവിഭാഗങ്ങളുടെ 15 മാപ്പുകൾ പഠനബൈബിളിൽ ഉൾച്ചേർത്തിട്ടുണ്ട്. ഇവയിൽ മുഴുപ്പേജ് മാപ്പുകൾ ഏറെയില്ലെങ്കിലും എല്ലാം ആശയഗ്രഹണത്തിനു സഹായകമാണ്. സുവിശേഷ പഠനങ്ങളുടെ ഓരോ പേജിലും ഒരു രേഖാചിത്രം വീതം ചേർത്തിരിക്കുന്നത് ഹൃദ്യമായി. വായന എളുപ്പമാക്കാനും ആസ്വാദ്യമാക്കാനും അവ സഹായകമാണ്. പുതിയനിയമത്തിലെ മറ്റു പുസ്തകങ്ങളേക്കുറിച്ചുള്ള ഭാഗങ്ങളിലും ചിത്രങ്ങളുണ്ട്, എണ്ണത്തിൽ കുറവാണെങ്കിലും. ബി.സി. 1400ലെ പുറപ്പാടു സംഭവം മുതൽ എഡി 132-135ലെ രണ്ടാം യഹൂദ വിപ്ലവം വരെയുള്ള കാലഘട്ടത്തിലെ സുപ്രധാന ബൈബിൾ സംഭവങ്ങളുടെ കാലാനുക്രമണികയും ചേർത്തിട്ടുണ്ട്.

പുതിയനിയമം ധ്യാനപൂർവം വായിച്ചു പഠിക്കുന്നതിന് സഹായകമായ ഈ കൈപ്പുസ്തകം തയാറാക്കിയ പിഒസിയെ അഭിനന്ദിക്കുന്നു. ബൈബിൾ വായിക്കുന്നതിനും പഠിക്കുന്നതിനും തല്പരരായ പുതിയ തലമുറയ്ക്കിതു സംലബ്ധമാക്കേണ്ടതാണ്. ഓരോ ക്രൈസ്തവ ഭവനത്തിലും ഇതിന്‍റെ ഒരു പ്രതി എത്തിച്ചേരട്ടെ എന്ന് ആശംസിക്കുന്നു. മികച്ച ബയന്‍റിംഗും അച്ചടിയും പുസ്തകത്തിന്‍റെ മൂല്യം വർധിപ്പിക്കുന്നു. ദീർഘകാലോപയോഗത്തിനുള്ള ഈ പുസ്തകത്തിന്‍റെ വിലയും ഒട്ടും കൂടുതലല്ല.