Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
‘99 ക്ലബ്ബിലെ’ അംഗത്വം സ്വീകരിക്കുന്നവർ
ആഡംബരജീവിതം നയിച്ചിരുന്ന ഒരു രാജാവ്. അദ്ദേഹത്തിന് ആകെ കുറവുണ്ടായിരുന്നതു സന്തോഷം മാത്രം. തന്മൂലം, അദ്ദേഹം എപ്പോഴും ദുഃഖിതനായി കാണപ്പെട്ടു. എന്നാൽ അദ്ദേഹത്തിന്റെ സേവകരിൽ പലരും സന്തോഷചിത്തരായിരുന്നു. അത് അദ്ദേഹത്തെ അത്ഭുതപ്പെടുത്തി.
ഒരു ദിവസം കൊട്ടാരത്തിലെ സേവകന്മാരിലൊരാൾ ജോലിക്കിടയിൽ മൂളിപ്പാട്ടു പാടുന്നതു രാജാവ് ശ്രദ്ധിക്കാനിടയായി. അത് അദ്ദേഹത്തെ അദ്ഭുതപ്പെടുത്തി. ഉടനെ രാജാവ് ആ സേവകനെ വിളിച്ചുവരുത്തി ചോദിച്ചു. “നീ മൂളിപ്പാട്ടു പാടുന്നതു കേട്ടല്ലോ. എന്താണു നിനക്കിത്ര സന്തോഷം?”
ഉടനെ സേവകൻ പറഞ്ഞു: “തിരുമേനീ, അങ്ങയുടെ കാരുണ്യം മൂലം എനിക്കൊരു വീടും എന്റെ കുടുംബാംഗങ്ങൾക്കു ജീവിക്കാനാവശ്യമായ വകയും കിട്ടുന്നുണ്ട്. അതുകൊണ്ടാണു ഞാൻ സന്തോഷവാനായിരിക്കുന്നത്.” സേവകന്റെ മറുപടി കേട്ടിട്ടു രാജാവിന് അത്ര വിശ്വാസം വന്നില്ല. തനിക്കു വസിക്കുവാൻ കൊട്ടാരവും തന്റെ കുടുംബാംഗങ്ങൾക്കെല്ലാം ആഡംബരമായി ജീവിക്കുവാനുള്ള വകയുമുണ്ടല്ലോ. എന്നിട്ടും തനിക്കു സന്തോഷമില്ലാത്തത് ഒരു കടങ്കഥയായി രാജാവിനു തോന്നി.
അന്നു വൈകുന്നേരം രാജാവ് തന്റെ മന്ത്രിപ്രമുഖനോട് ആ സേവകന്റെ സന്തോഷത്തിന്റെ കാരണമെന്തായിരിക്കുമെന്നു തിരക്കി. അപ്പോൾ മന്ത്രിപ്രമുഖൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു: “അയാൾ ഇപ്പോഴും "99 ക്ലബ്ബി'ലെ അംഗമായിട്ടില്ല. അതുതന്നെ കാരണം.
“99 ക്ലബ്ബോ?” കാര്യം പിടികിട്ടാതെ രാജാവ് ചോദിച്ചു. അപ്പോൾ മന്ത്രിപ്രമുഖൻ പറഞ്ഞു. “99 ക്ലബ്ബ് എന്താണെന്നു മനസിലാക്കുവാൻ തിരുമേനി ഒരു കാര്യം ചെയ്യണം. തൊണ്ണൂറ്റിയൊൻപതു സ്വർണനാണയങ്ങൾ ഒരു സഞ്ചിയിലാക്കി ആരും കാണാതെ ആ സേവകന്റെ വീടിന്റെ വാതിൽപ്പടിയിൽ വയ്പിക്കണം. അപ്പോൾ അധികം വൈകാതെ ഒരു കാര്യം അങ്ങേക്കു മനസിലാകും.”
മന്ത്രിപ്രമുഖൻ പറഞ്ഞതുപോലെ രാജാവ് പ്രവർത്തിച്ചു. അന്നു വൈകുന്നേരം സേവകൻ നാണയസഞ്ചി കണ്ടെത്തിയപ്പോൾ ഏറെ സന്തോഷിച്ചു. അയാൾ അതിവേഗം സഞ്ചിയിലെ നാണയങ്ങൾ എണ്ണിനോക്കി. നൂറു തികയണമെങ്കിൽ ഒരെണ്ണത്തിന്റെ കുറവ്! അയാൾ വീണ്ടും വീണ്ടും എണ്ണി. അപ്പോഴും 99 നാണയങ്ങൾ മാത്രമേ അയാൾ കണ്ടുള്ളൂ.
തൊണ്ണൂറ്റിയൊൻപതു നാണയങ്ങൾ മാത്രമായി ആരെങ്കിലും വച്ചിട്ടുപോകുമോ? തീർച്ചയായും നൂറെണ്ണം ഉണ്ടായിരുന്നിരിക്കണം. അയാൾ ആകെ അസ്വസ്ഥനാകാൻ തുടങ്ങി. പിന്നീട് വീട്ടുമുറ്റത്തും പരിസരങ്ങളിലുമെല്ലാം അയാൾ നോക്കി. പക്ഷേ ഒരിടത്തും സ്വർണനാണയം കണ്ടില്ല. ഉടനെ അയാളിൽ ഒരു മോഹമുദിച്ചു: എങ്ങനെയെങ്കിലും ഒരു സ്വർണനാണയംകൂടി സന്പാദിച്ചു നൂറെണ്ണം തികയ്ക്കണം.
അടുത്ത ദിവസങ്ങളിലെല്ലാം അയാൾ വളരെ മൂകനായിരുന്നു. എങ്ങനെ ഒരു സ്വർണനാണയംകൂടി സന്പാദിക്കുവാൻ സാധിക്കും എന്ന ചിന്ത. അതിനിടയിൽ അയാളുടെ ജീവിതത്തിൽനിന്നു സന്തോഷം ചോർന്നു പോയിരുന്നു. രാജാവ് വളരെ വേഗം ഇക്കാര്യം ശ്രദ്ധിച്ചു. സ്വർണനാണയത്തിന്റെ ഒരു കൂന്പാരം കിട്ടിയിട്ടും സേവകന്റെ സന്തോഷം വർധിച്ചില്ല എന്നു മാത്രമല്ല, ഉള്ള സന്തോഷംകൂടി നഷ്ടപ്പെടുകയും ചെയ്തു എന്നുള്ളത് രാജാവിനെ ഏറെ അദ്ഭുതപ്പെടുത്തി.
രാജാവ് വീണ്ടും തന്റെ മന്ത്രിപ്രമുഖന്റെ ഉപദേശം തേടി. ഉടനെ മന്ത്രിപ്രമുഖൻ പറഞ്ഞു: “തിരുമേനീ, ആ സേവകൻ ഇപ്പോൾ "99 ക്ലബ്ബി'ൽ അംഗമായി തീർന്നിരിക്കുന്നു.” അപ്പോഴും രാജാവിനു കാര്യം വ്യക്തമായില്ല. മന്ത്രിപ്രമുഖൻ തുടർന്നു. “ആവശ്യത്തിനുള്ളവ ഉണ്ടായിട്ടും അതുകൊണ്ടു തൃപ്തരാകാതെ വീണ്ടും വീണ്ടും സന്പാദിക്കുന്നതിനു തത്രപ്പെടുന്നവരാണ് ഈ വിചിത്രക്ലബ്ബിലെ അംഗങ്ങൾ. അവർ ഒരിക്കലും ജീവിതത്തിൽ യഥാർഥ സന്തോഷം കണ്ടെത്തുകയില്ല.”
ഈ നുറുങ്ങുകഥ കേൾക്കുന്പോൾ "99 ക്ലബ്ബി'ലെ അംഗങ്ങളായി ആരെങ്കിലും നമ്മുടെ ചുറ്റിലും ഉണ്ടോ എന്നായിരിക്കും നാം അന്വേഷിക്കുക. അപ്പോൾ നാം ധാരാളം പേരെ കണ്ടെത്തിയെന്നുമിരിക്കും. എന്നാൽ, അതിനുമുൻപേ നാം അന്വേഷിക്കേണ്ടതു നാം തന്നെ ഈ ക്ലബ്ബിലെ അംഗങ്ങളായി മാറിയിട്ടുണ്ടോ എന്നതാണ്.
നമ്മുടെ ജീവിതത്തിൽ ധനം സന്പാദിക്കേണ്ടതു നമ്മുടെ ആവശ്യമാണ്. എന്നാൽ, നമ്മുടെ ആവശ്യത്തിനു മാത്രം പണമുണ്ടായിട്ടും ജീവിതത്തിൽ സന്തോഷമില്ലാതെ നാം പണത്തിന്റെ പിന്നാലെ ഓടുന്നെങ്കിൽ നാം തീർച്ചയായും ഈ വിചിത്ര ക്ലബ്ബിലെ അംഗങ്ങൾ തന്നെ. ഈ വിചിത്രക്ലബ്ബിലെ അംഗത്വം സ്വീകരിച്ചു കഴിഞ്ഞാൽ പിന്നെ നമ്മുടെ ജീവിതത്തിൽ ഒരിക്കലും നാം തൃപ്തരാവുകയില്ല എന്നതാണു യാഥാർഥ്യം. എത്ര കിട്ടിയാലും നമുക്കു തൃപ്തി വരില്ല. വീണ്ടും വീണ്ടും സന്പാദിക്കണമെന്നായിരിക്കും അപ്പോൾ നമ്മുടെ അടങ്ങാത്ത മോഹം.
ഈ ക്ലബ്ബിൽ അംഗമായി മാറിയാൽ അതുവഴിയുണ്ടാകുന്ന നഷ്ടം നമുക്കു വ്യക്തിപരമായി മാത്രമായിരിക്കുകയില്ല. ആ നഷ്ടം നമ്മുടെ കുടുംബാംഗങ്ങൾക്കും നമ്മോട് ഇടപെടുന്ന എല്ലാവർക്കുമായിരിക്കും. നാം തൃപ്തരും സന്തോഷചിത്തരുമാണെങ്കിൽ നമ്മുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും നമ്മോട് ഇടപെടുന്നവർക്കുമെല്ലാം എത്ര സന്തോഷമായിരിക്കും! എന്നാൽ, നാം ജീവിതത്തിൽ തൃപ്തരല്ലെങ്കിലോ? നമുക്കുള്ളതുകൊണ്ടു നാം സന്തോഷം കണ്ടെത്തുന്നില്ലെങ്കിലോ? അപ്പോൾ അതുവഴി എത്രപേരെയായിരിക്കും നാം ചവിട്ടിമെതിക്കുക? എത്രപേരെയായിരിക്കും നാം ദുഃഖിപ്പിക്കുക?
നമ്മുടെ ജീവിതത്തിൽ ഒരു ബാലൻസ് വേണം. നമ്മുടെ ജീവിതത്തിലെ ആവശ്യങ്ങളെയും നമ്മുടെ ജീവിതത്തിലെ ആഗ്രഹങ്ങളെയും ഒരു തുലാസിന്റെ രണ്ടു തട്ടുകളെന്നപോലെ ബാലൻസ് ചെയ്യിപ്പിക്കണം. അതിനുപകരം ആഗ്രഹങ്ങൾ നമ്മുടെ ആവശ്യങ്ങളെക്കാൾ വളരെ അധികമാണെങ്കിൽ അതു നമ്മുടെ ജീവിതത്തിന്റെ താളവും സന്തോഷവും കെടുത്തും.
നമ്മുടെ ആവശ്യങ്ങൾക്കായി പാടുപെടുന്നവരാണു നമ്മിലേറെപ്പേരും. അതുകൊണ്ടുതന്നെ നമുക്കു കൂടുതൽ അധ്വാനിക്കേണ്ടിവരും. എന്നാൽ, അതിനിടയിൽ ഉള്ളതിനെക്കുറിച്ചു നന്ദിയുള്ളവരാകാനും അത്യാർത്തി വഴി നമ്മുടെ ജീവിതസന്തോഷം കെടുത്താതിരിക്കാനും നമുക്കു ശ്രമിക്കാം. അപ്പോൾ നാമൊരിക്കലും "99 ക്ലബ്ബി'ലെ അംഗങ്ങളായി മാറാനിടയാകില്ല.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
പ്ലീസ് എന്ന ചെറുകഥ
ഒരു നൂറ്റാണ്ട് മുന്‍പ് അലീഷ്യ ആസ്പിൻവാൾ എന്ന അമേരിക്കൻ എഴുത്തുകാരി എഴുതിയ ഒരു ചെറുകഥയാണു "പ്ലീസ്’. അവരുടെ പല കഥകളും
ദൈവത്തെപ്പോലും അതിശയിപ്പിക്കുന്ന പ്രത്യാശ
ഫ്രഞ്ചു കവിയും ഉപന്യാസകർത്താവും എഡിറ്ററുമായിരുന്നു ചാൾസ് പെഗി (1873-1914). ദാരിദ്ര്യത്തിൽ ജനിച്ചു കഷ്ടപ്പെട്ടു പഠിച്ചു
ജീവിതം സന്പന്നമാക്കുന്ന ഹൃദയശീലങ്ങൾ
ഇന്നേക്കു കൃത്യം 150 വർഷം മുൻപു രാവിലെ 7.20-നു മലയാളക്കരയിൽ ഒരു മരണം നടന്നു. വിശുദ്ധപദവിയിലെത്തിയ ചാവറ കുര്യാക്കോ
ജീവിതം തിരിച്ചുകിട്ടുന്ന പ്രതീതി
ബുദ്ധിമുട്ടിയാണെങ്കിലും ബിസിനസിലൂടെ ധാരാളം പണം സന്പാദിച്ച ഒരാൾ. തനിക്കു വേണ്ടതിലധികം സന്പാദിച്ചു എന്നു തോന്നിയ ഒരു
എക്കാലവും കേൾക്കേണ്ട സദ്വാർത്ത
ചാൾസ് ഷുൾസ് (1922-2000) എന്ന അമേരിക്കൻ കാർട്ടൂണിസ്റ്റ് 1950-ൽ ആരംഭിച്ച ഒരു കാർട്ടൂണ്‍ കോമിക്സ് പരന്പരയാണു "പീനട്സ്’. അ
ലോകം മെച്ചപ്പെടുത്താനൊരു പദ്ധതി
ട്രെവർ മക്കിണി എന്ന പതിമൂന്നുകാരനെ കേന്ദ്രീകരിച്ചു 2000-ത്തിൽ പുറത്തിറങ്ങിയ ഒരു ഹോളിവുഡ് സിനിമയാണു പേ ഇറ്റ് ഫോർവേർഡ
സ്നേഹത്തിൽ ചാലിച്ചു കൂദാശ ചെയ്യപ്പെടുന്ന ഭക്ഷണം
ചെറുകഥാകൃത്തും നോവലിസ്റ്റുമായിരുന്ന അമേരിക്കൻ സാഹിത്യകാരനാണ് ജെ.ഡി. ബാലിംഗർ (1919-2010). 1955-ൽ "ദ ന്യൂയോർക്കർ മാഗസ
വിജയകരമായി ലാൻഡ് ചെയ്യാൻ
പണമാണു ദൈവം എന്നു കരുതി പണസന്പാദനത്തിനുവേണ്ടി മാത്രം ജീവിതം സമർപ്പിക്കുന്നവർ നാശത്തിന്റെ വഴിയെ സഞ്ചരിക്കുന്നവ
ദൈവത്തിന്റെ വെയ്റ്റിംഗ് റൂമിൽ
ലോകത്തെന്പാടുമായി ഒരു കോടിയിലേറെ കോപ്പികളുള്ള വന്പൻ മാസികയാണു റീഡേഴ്സ് ഡൈജസ്റ്റ്. ഈ മാസികയുടെ ഓഫീസിൽ ജോലിചെയ്തിരു
കൈനീട്ടി നല്‍കേണ്ട കാലം
മാര്‍ച്ച് 13, 2015. ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനാരോഹണം ചെയ്തതിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന ദിവസം. അന്നു സെന്റ് പീറ്റ
കൃത്രിമമനുഷ്യരും യഥാർഥ മനുഷ്യരും
എളിമ എന്നാൽ നാം നമ്മെക്കുറിച്ച് ഇടിച്ചുതാഴ്ത്തി ചിന്തിക്കുന്നതും സംസാരിക്കുന്നതുമാണെന്നു വിചാരിക്കരുത്.
എല്ലാം നന്നാക്കുന്ന ശക്തി
ഓർമക്കുറിപ്പുകൾ എന്ന ഗണത്തിൽപ്പെടുത്തി 2003ൽ പുറത്തിറങ്ങിയ ഒരു പുസ്തകമാണ് "എ മില്യൺ ലിറ്റിൽ പീസസ്.' ജയിംസ് ഫ്രേ എ
ആരും കാണാത്തപ്പോഴും അറിയാത്തപ്പോഴും
ഒരു കാലത്ത് ഒരു ഹൈസ്കൂളിലെ തൂപ്പുകാരനും ബസ് ഡ്രൈവറുമായിരുന്നു ക്ലീവൻലൻഡ് സ്ട്രൗഡ് എന്ന കറുത്ത വർഗക്കാരൻ. വർഷങ്ങൾ ക
എപ്പോഴും വിശ്വസ്തനായിരിക്കുന്നവൻ
ദൈവം എപ്പോഴും വിശ്വസ്തനാണ്. അവിടുന്ന് എപ്പോഴും നമ്മുടെ പ്രാർഥന കേൾക്കുന്നവനാണ്.
മക്കളില്ലാത്ത ദന്പതിമാ
പാഠം പഠിക്കേണ്ടവർ നാം
നമ്മുടെ ജീവിതാനുഭവങ്ങളിൽനിന്നു മാത്രം പാഠം പഠിച്ചു മുന്നോട്ടു പോകാമെന്നുവച്ചാൽ അതത്ര വിജയിച്ചെന്നു വരില്ല.
വില അറിയാമെങ്കിലും മൂല്യമറിയാത്തവർ
പത്തൊന്‍പതാം നൂറ്റാണ്ടിലെ പാരീസിൽനിന്നൊരു കഥ. അപ്പർക്ലാസ് ദന്പതികളാണു മിസ്റ്റർ ആൻഡ് മിസിസ് ഒറേയിൽ. അവർക്കു മക്കളി
എല്ലായ്പോഴും കൂടെയുണ്ടാകുന്നവൻ
1988-ൽ അർമേനിയയിലുണ്ടായ ഭൂകന്പത്തിൽ അന്‍പതിനായിരത്തോളം പേർ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു. പരിക്കേറ്റവർ ഒ
ദൈവം കാണിച്ചുതരുന്ന അടയാളങ്ങൾ
അധ്വാനിക്കാൻ വിസമ്മതിച്ച ഒരു മനുഷ്യൻ. തന്മൂലം, ജീവിക്കാൻ അയാൾ കണ്ടെത്തിയ എളുപ്പവഴി മോഷണമായിരുന്നു. ഒരിക്കൽ അയാൾ ഒ
സ്വന്തം ബലൂണ്‍ മാത്രം തേടുന്പോൾ...
ഇരുനൂറുപേർ പങ്കെടുത്ത ഒരു സെമിനാർ. ശാരീരികവും മാനസികവുമായ ആരോഗ്യപരിപാലനം ആയിരുന്നു വിഷയം. വിഷയാവതാരകൻ ആമുഖ
ജീവിതസമുദ്രത്തിൽ മുങ്ങിത്താഴുന്നവർ
. വെള്ളത്തിൽ വീണ ചെറുപ്പക്കാരന് നീന്താനറിയില്ലായിരുന്നു. ഇടയ്ക്കു വെള്ളത്തിനു മുകളിലെത്തിയ ചെറുപ്പക്കാരൻ സഹായിക്കണ
പ്ലീസ് എന്ന ചെറുകഥ
ഒരു നൂറ്റാണ്ട് മുന്‍പ് അലീഷ്യ ആസ്പിൻവാൾ എന്ന അമേരിക്കൻ എഴുത്തുകാരി എഴുതിയ ഒരു ചെറുകഥയാണു "പ്ലീസ്’. അവരുടെ പല കഥകളും
ദൈവത്തെപ്പോലും അതിശയിപ്പിക്കുന്ന പ്രത്യാശ
ഫ്രഞ്ചു കവിയും ഉപന്യാസകർത്താവും എഡിറ്ററുമായിരുന്നു ചാൾസ് പെഗി (1873-1914). ദാരിദ്ര്യത്തിൽ ജനിച്ചു കഷ്ടപ്പെട്ടു പഠിച്ചു
ജീവിതം സന്പന്നമാക്കുന്ന ഹൃദയശീലങ്ങൾ
ഇന്നേക്കു കൃത്യം 150 വർഷം മുൻപു രാവിലെ 7.20-നു മലയാളക്കരയിൽ ഒരു മരണം നടന്നു. വിശുദ്ധപദവിയിലെത്തിയ ചാവറ കുര്യാക്കോ
ജീവിതം തിരിച്ചുകിട്ടുന്ന പ്രതീതി
ബുദ്ധിമുട്ടിയാണെങ്കിലും ബിസിനസിലൂടെ ധാരാളം പണം സന്പാദിച്ച ഒരാൾ. തനിക്കു വേണ്ടതിലധികം സന്പാദിച്ചു എന്നു തോന്നിയ ഒരു
എക്കാലവും കേൾക്കേണ്ട സദ്വാർത്ത
ചാൾസ് ഷുൾസ് (1922-2000) എന്ന അമേരിക്കൻ കാർട്ടൂണിസ്റ്റ് 1950-ൽ ആരംഭിച്ച ഒരു കാർട്ടൂണ്‍ കോമിക്സ് പരന്പരയാണു "പീനട്സ്’. അ
ലോകം മെച്ചപ്പെടുത്താനൊരു പദ്ധതി
ട്രെവർ മക്കിണി എന്ന പതിമൂന്നുകാരനെ കേന്ദ്രീകരിച്ചു 2000-ത്തിൽ പുറത്തിറങ്ങിയ ഒരു ഹോളിവുഡ് സിനിമയാണു പേ ഇറ്റ് ഫോർവേർഡ
സ്നേഹത്തിൽ ചാലിച്ചു കൂദാശ ചെയ്യപ്പെടുന്ന ഭക്ഷണം
ചെറുകഥാകൃത്തും നോവലിസ്റ്റുമായിരുന്ന അമേരിക്കൻ സാഹിത്യകാരനാണ് ജെ.ഡി. ബാലിംഗർ (1919-2010). 1955-ൽ "ദ ന്യൂയോർക്കർ മാഗസ
വിജയകരമായി ലാൻഡ് ചെയ്യാൻ
പണമാണു ദൈവം എന്നു കരുതി പണസന്പാദനത്തിനുവേണ്ടി മാത്രം ജീവിതം സമർപ്പിക്കുന്നവർ നാശത്തിന്റെ വഴിയെ സഞ്ചരിക്കുന്നവ
ദൈവത്തിന്റെ വെയ്റ്റിംഗ് റൂമിൽ
ലോകത്തെന്പാടുമായി ഒരു കോടിയിലേറെ കോപ്പികളുള്ള വന്പൻ മാസികയാണു റീഡേഴ്സ് ഡൈജസ്റ്റ്. ഈ മാസികയുടെ ഓഫീസിൽ ജോലിചെയ്തിരു
കൈനീട്ടി നല്‍കേണ്ട കാലം
മാര്‍ച്ച് 13, 2015. ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനാരോഹണം ചെയ്തതിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന ദിവസം. അന്നു സെന്റ് പീറ്റ
കൃത്രിമമനുഷ്യരും യഥാർഥ മനുഷ്യരും
എളിമ എന്നാൽ നാം നമ്മെക്കുറിച്ച് ഇടിച്ചുതാഴ്ത്തി ചിന്തിക്കുന്നതും സംസാരിക്കുന്നതുമാണെന്നു വിചാരിക്കരുത്.
എല്ലാം നന്നാക്കുന്ന ശക്തി
ഓർമക്കുറിപ്പുകൾ എന്ന ഗണത്തിൽപ്പെടുത്തി 2003ൽ പുറത്തിറങ്ങിയ ഒരു പുസ്തകമാണ് "എ മില്യൺ ലിറ്റിൽ പീസസ്.' ജയിംസ് ഫ്രേ എ
ആരും കാണാത്തപ്പോഴും അറിയാത്തപ്പോഴും
ഒരു കാലത്ത് ഒരു ഹൈസ്കൂളിലെ തൂപ്പുകാരനും ബസ് ഡ്രൈവറുമായിരുന്നു ക്ലീവൻലൻഡ് സ്ട്രൗഡ് എന്ന കറുത്ത വർഗക്കാരൻ. വർഷങ്ങൾ ക
എപ്പോഴും വിശ്വസ്തനായിരിക്കുന്നവൻ
ദൈവം എപ്പോഴും വിശ്വസ്തനാണ്. അവിടുന്ന് എപ്പോഴും നമ്മുടെ പ്രാർഥന കേൾക്കുന്നവനാണ്.
മക്കളില്ലാത്ത ദന്പതിമാ
പാഠം പഠിക്കേണ്ടവർ നാം
നമ്മുടെ ജീവിതാനുഭവങ്ങളിൽനിന്നു മാത്രം പാഠം പഠിച്ചു മുന്നോട്ടു പോകാമെന്നുവച്ചാൽ അതത്ര വിജയിച്ചെന്നു വരില്ല.
വില അറിയാമെങ്കിലും മൂല്യമറിയാത്തവർ
പത്തൊന്‍പതാം നൂറ്റാണ്ടിലെ പാരീസിൽനിന്നൊരു കഥ. അപ്പർക്ലാസ് ദന്പതികളാണു മിസ്റ്റർ ആൻഡ് മിസിസ് ഒറേയിൽ. അവർക്കു മക്കളി
എല്ലായ്പോഴും കൂടെയുണ്ടാകുന്നവൻ
1988-ൽ അർമേനിയയിലുണ്ടായ ഭൂകന്പത്തിൽ അന്‍പതിനായിരത്തോളം പേർ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു. പരിക്കേറ്റവർ ഒ
ദൈവം കാണിച്ചുതരുന്ന അടയാളങ്ങൾ
അധ്വാനിക്കാൻ വിസമ്മതിച്ച ഒരു മനുഷ്യൻ. തന്മൂലം, ജീവിക്കാൻ അയാൾ കണ്ടെത്തിയ എളുപ്പവഴി മോഷണമായിരുന്നു. ഒരിക്കൽ അയാൾ ഒ
സ്വന്തം ബലൂണ്‍ മാത്രം തേടുന്പോൾ...
ഇരുനൂറുപേർ പങ്കെടുത്ത ഒരു സെമിനാർ. ശാരീരികവും മാനസികവുമായ ആരോഗ്യപരിപാലനം ആയിരുന്നു വിഷയം. വിഷയാവതാരകൻ ആമുഖ
ജീവിതസമുദ്രത്തിൽ മുങ്ങിത്താഴുന്നവർ
. വെള്ളത്തിൽ വീണ ചെറുപ്പക്കാരന് നീന്താനറിയില്ലായിരുന്നു. ഇടയ്ക്കു വെള്ളത്തിനു മുകളിലെത്തിയ ചെറുപ്പക്കാരൻ സഹായിക്കണ
ഭയന്നുമാറിയ രാജാവും ഭയമില്ലാത്ത മന്ത്രിയും
ഒരു രാജാവിന്റെ കഥ. യുദ്ധംചെയ്ത് ഈ രാജാവ് തന്റെ രാജ്യം വിസ്തൃതമാക്കി. പ്രജകളെ കൊള്ളയടിച്ച് ഈ രാജാവ് അതിസന്പന്നനായി.
മറ്റുള്ളവരുടെ കണ്ണീരൊപ്പുന്ന കണ്ണീർ
ഒരു സംഭവകഥയെ ആസ്പദമാക്കി ജയിംസ് ഫാർഗോ സംവിധാനം ചെയ്തു പുറത്തിറക്കിയ സിനിമയാണ് ‘സെക്കൻഡ് ചാൻസസ് ’. 1998 - ൽ റിലീസ്
"കാഴ്ചക്കുറവും’ "കേൾവിക്കുറവും’ അവർക്കു മാത്രമോ?
വാർധക്യത്തിലെത്തി നിൽക്കുന്ന ദന്പതികൾ. രണ്ടുപേർക്കും സാമാന്യം നല്ല ആരോഗ്യം. അസുഖം എന്നു പറയാൻ കാര്യമായിട്ടൊന്നുമി
കണ്ണുതുറന്നു കാണേണ്ട കാര്യങ്ങൾ
അന്ധനാണ് ജിം സ്റ്റോവൽ. എങ്കിലും മുപ്പതിലേറെ ഗ്രന്ഥങ്ങളുടെ കർത്താവാണ് അദ്ദേഹം. അതുപോലെ പ്രസിദ്ധനായ പ്രചോദനാത്മക പ്രസ
സ്വയം കണ്ടെത്തുന്ന മനുഷ്യർ
1963-ൽ പ്രസിദ്ധീകരിക്കപ്പെട്ട ഒരു നോവലാണ് ‘ഐ ആം ഡേവിഡ്’. ആൻ ഹോം എന്ന നോവലിസ്റ്റ് ഡേനിഷ് ഭാഷയിൽ രചിച്ച ഈ നോവൽ 1963-ൽ
മറ്റുള്ളവർക്കു സുഗന്ധമായി മാറുവാൻ
രാധയ്ക്ക് പത്തു വയസിൽ താഴെ പ്രായം. അവൾക്ക് ഒരു ഇളയ സഹോദരനുമുണ്ട്. അവരുടെ അമ്മ രോഗബാധിതയായി പെട്ടെന്നു മരിച്ചപ്പോ
വാശിയല്ല, വിട്ടുവീഴ്ചയാണ് വിജയത്തിലേക്കുള്ള വഴി
എപ്പോഴാണു നാം വിജയിക്കുന്നത്?
അയാൾ കടുംപിടിത്തത്തിന്റെ രാജാവ്. അവൾ പിടിവാശിക്കാരിയുടെ റാണിയും. അവർ ഇരുവരും ക
കലത്തിലില്ലാത്തവർക്ക് ഉള്ളതിൽനിന്ന്
ഉള്ളതിൽനിന്നു പങ്കുവയ്ക്കാം. മിച്ചമുണ്ടാകാൻ വേണ്ടി കാത്തിരിക്കേണ്ട. അപ്പോൾ മാത്രമേ വിശപ്പറിയാത്ത നമുക്കു വിശപ്പുള്ള
നമ്മുടെ ലോകം സുന്ദരമാക്കാൻ
ഉള്ളതൊക്കെ ലോകത്തിനു വിതംവച്ചു കടന്നുപോകുന്ന ചില മനുഷ്യരുണ്ട്. പത്രങ്ങളിലും സോഷ്യൽ മീഡിയയിലും ഒന്നും അവരെ കാണി
ദൈവാനുഗ്രഹം കൂട്ടിനുണ്ടാകുന്ന മക്കൾ
ശാന്തനുവിന്റെയും മലയയുടെയും ഏകപുത്രനായിരുന്നു ശ്രാവൻ. അവർക്കു വൈകി പിറന്നവനായിരുന്നതുകൊണ്ട് ശ്രാവനെ അവർ പൊന്നു
Latest News
സുപ്രീംകോടതി അനുമതി; സിദ്ധിഖ് കാപ്പന് അമ്മയുമായി വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കാം
മമതയ്ക്ക് തിരിച്ചടി; ബംഗാളിൽ ഒരു മന്ത്രി കൂടി രാജിവച്ചു
വാളയാർ കേസിൽ തുടരന്വേഷണം; ഉത്തരവ് ശനിയാഴ്ച
സ്പ്രിംഗളർ: വിവരം ചോർന്നവർക്ക് നഷ്ടപരിഹാരം നൽകണം; ചെന്നിത്തല ഹൈക്കോടതിയിൽ
മുത്തൂറ്റ് ഫിനാൻസിൽ തോക്ക് ചൂണ്ടി കൊള്ള; ഏഴ് കോടി രൂപയുടെ സ്വർണം കവർന്നു
Latest News
സുപ്രീംകോടതി അനുമതി; സിദ്ധിഖ് കാപ്പന് അമ്മയുമായി വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കാം
മമതയ്ക്ക് തിരിച്ചടി; ബംഗാളിൽ ഒരു മന്ത്രി കൂടി രാജിവച്ചു
വാളയാർ കേസിൽ തുടരന്വേഷണം; ഉത്തരവ് ശനിയാഴ്ച
സ്പ്രിംഗളർ: വിവരം ചോർന്നവർക്ക് നഷ്ടപരിഹാരം നൽകണം; ചെന്നിത്തല ഹൈക്കോടതിയിൽ
മുത്തൂറ്റ് ഫിനാൻസിൽ തോക്ക് ചൂണ്ടി കൊള്ള; ഏഴ് കോടി രൂപയുടെ സ്വർണം കവർന്നു
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top