ഭയന്നുമാറിയ രാജാവും ഭയമില്ലാത്ത മന്ത്രിയും
ഒരു രാജാവിന്‍റെ കഥ. യുദ്ധംചെയ്ത് ഈ രാജാവ് തന്‍റെ രാജ്യം വിസ്തൃതമാക്കി. പ്രജകളെ കൊള്ളയടിച്ച് ഈ രാജാവ് അതിസന്പന്നനായി. നീതിനിഷ്ഠയില്ലാതിരുന്ന ഈ രാജാവ് ക്രൂരതയുടെ പര്യായമായിരുന്നു. തന്മൂലം ഈ രാജാവിന്‍റെ മരണം ജനങ്ങൾ ആഗ്രഹിച്ചു. ആരെങ്കിലും അതിവേഗം ഈ രാജാവിനെ സ്ഥാനഭ്രഷ്ടനാക്കണമേ എന്നായിരുന്നു അവരുടെ പ്രാർഥന.

എന്നാൽ, പെട്ടെന്ന് ഒരു ദിവസം രാജാവിനു മാറ്റംവന്നു. മന്ത്രിമാരെയും ഉപദേശകരെയും വിളിച്ചു രാജാവ് പ്രഖ്യാപിച്ചു: “ഇനി മുതൽ നീതിയും ധർമവും മാത്രമേ നാം പാലിക്കൂ. അക്രമവും അനീതിയുമുണ്ടാവില്ല. പ്രജകളുടെ ഉന്നമനമായിരിക്കും എപ്പോഴും നമ്മുടെ ലക്ഷ്യം.’’ കേട്ടവർക്ക് അതു വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, രാജാവ് പ്രഖ്യാപിച്ചതുപോലെ പ്രവർത്തിക്കാനും തുടങ്ങി. അങ്ങനെ ഈ രാജാവ് അതിവേഗം മാന്യനായ ഒരു രാജാവായി മാറി.

രാജാവിനു എന്തു സംഭവിച്ചു? പലരും പരസ്പരം ചോദിക്കാൻ തുടങ്ങി. എന്നാൽ, ആർക്കും അതിനു തൃപ്തികരമായ ഒരുത്തരം കണ്ടെത്താൻ സാധിച്ചില്ല. അവസാനം ക്ഷമനശിച്ച ഒരു മന്ത്രി ധൈര്യം സംഭരിച്ചു രാജാവിന്‍റെ മനംമാറ്റത്തിന്‍റെ കാരണം തിരക്കി. “അതിനൊരു കാരണമുണ്ട്,’’ രാജാവ് പറഞ്ഞുതുടങ്ങി.

രാജാവ് പറയുന്നതെന്തെന്നറിയാൻ മന്ത്രി അങ്ങനെ ശ്രദ്ധിച്ചു നിൽക്കുന്പോൾ രാജാവ് തുടർന്നു: ഞാൻ ഒരു ദിവസം കുതിരപ്പുറത്തു വനത്തിലൂടെ പോകുന്പോൾ ഒരു വേട്ടപ്പട്ടി ഒരു കുറുക്കന്‍റെ പിന്നാലെ ഓടുന്നതു കണ്ടു. കുറുക്കൻ അതിവേഗം ഒരു മാളത്തിൽ കയറി ഒളിക്കാൻ ശ്രമിച്ചു. അതിനിടെ വേട്ടപ്പട്ടി ആ കുറുക്കന്‍റെ കാലിൽ കടിച്ച് അതിന്‍റെ എല്ലൊടിച്ചു. അങ്ങനെ അതു മുടന്തുള്ളതായി മാറി.

പിന്നീട് ഞാൻ ഗ്രാമത്തിലെത്തിയപ്പോൾ ഈ വേട്ടപ്പട്ടിയെ അവിടെ ഞാൻ കണ്ടു. അത് ഒരു മനുഷ്യന്‍റെ നേരേ കുരച്ചുകൊണ്ടിരിക്കുകയായിരുന്നു. ആ മനുഷ്യൻ ഉടനെ ഒരു കല്ലെടുത്തു വേട്ടപ്പട്ടിക്കിട്ട് എറിഞ്ഞ് അതിന്‍റെ കാലൊടിച്ചു. അതിന്‍റെ സന്തോഷത്തിൽ മുന്നോട്ടുപോകുന്പോൾ അയാൾ ഒരു കുതിരയുടെ പിന്നിൽച്ചെന്നു ചാടി.

കുതിര തന്‍റെ പിൻകാലുകൾക്കൊണ്ട് ആ മനുഷ്യനെ തൊഴിച്ച് അയാളുടെ ഒരു കാൽ തകർത്തു. അതിനുശേഷം മുന്നോട്ടോടിയ കുതിര ഒരു കുഴിയിൽ വീണ് അതിന്‍റെ കാലൊടിച്ചു. ഇതെല്ലാം കണ്ടപ്പോൾ ഞാൻ ചിന്തിക്കാൻ തുടങ്ങി: തിന്മ വീണ്ടും തിന്മയെ ജനിപ്പിക്കുന്നു. ഞാൻ തിന്മയുടെ വഴിയെ പോയാൽ തിന്മ എന്നെയും കീഴടക്കും. തന്മൂലമാണ് ഞാൻ എന്നിൽ മാറ്റം വരുത്താൻ തീരുമാനിച്ചത്.

രാജാവ് പറഞ്ഞു നിർത്തിയപ്പോൾ മന്ത്രിയുടെ ചിന്ത പോയതു വേറെ വഴിക്കായിരുന്നു. ഇതുതന്നെ രാജാവിനെ സ്ഥാനഭ്രഷ്ടനാക്കാൻ പറ്റിയ സമയം, അയാൾ സ്വയം ഇങ്ങനെ പറഞ്ഞുകൊണ്ടു നടക്കുന്പോൾ ഗോവണിയിൽനിന്നു കാലുതെറ്റി വീണ് അയാളുടെ പിടലിയൊടിഞ്ഞു.
ഇതൊരു കഥയാണ്. എന്നാൽ, വെറുമൊരു കഥയല്ല, ഒരു ഗുണപാഠ കഥയാണ്. തിന്മ തിന്മയെ മാത്രമേ ജനിപ്പിക്കൂ എന്നു വ്യക്തമാക്കുന്ന കഥ. രാജാവ് കണ്ട കാഴ്ചകൾ എന്തായിരുന്നു? വേട്ടപ്പട്ടി കുറുക്കന്‍റെ കാലൊടിച്ചുകഴിഞ്ഞ് അധികം വൈകാതെ ഒരു മനുഷ്യൻ ആ വേട്ടപ്പട്ടിയുടെ കാൽ കല്ലുകൊണ്ട് എറിഞ്ഞൊടിച്ചു. അതിന്‍റെ പിന്നാലെ ആ മനുഷ്യന്‍റെ കാൽ ഒരു കുതിര തന്‍റെ പിൻകാലുകൾക്കൊണ്ടു തൊഴിച്ചൊടിച്ചു. അതിന്‍റെ പിന്നാലെ ആ കുതിര പോയി കുഴിയിൽ വീണ് തന്‍റെ കാലൊടിച്ചു.

എത്ര വേഗത്തിലാണ് ഒരു തിന്മ വേറൊരു തിന്മയെ ജനിപ്പിക്കുന്നത്. അല്ലെങ്കിൽ എത്ര വേഗത്തിലാണ് തെറ്റുചെയ്തവനു ശിക്ഷ ലഭിക്കുന്നത്. ഇതു കഥയിലെ കാര്യം. എന്നാൽ, ജീവിതത്തിൽ എപ്പോഴും ഇങ്ങനെ ആയിരിക്കണമെന്നില്ല. തിന്മ മറ്റൊരു തിന്മയെ ജനിപ്പിക്കുന്പോഴും തിന്മ ചെയ്യുന്നവന് ആ നിമിഷംതന്നെ ശിക്ഷ ലഭിക്കാറില്ല എന്നതാണു വസ്തുത. ഒരുപക്ഷേ, അതുകൊണ്ടുകൂടിയാകണം തിന്മയുടെ വഴിയെ പോകുന്നവർ പലപ്പോഴും ആ വഴിയിൽത്തന്നെ തുടരുന്നത്.

മുകളിൽ കൊടുത്തിരിക്കുന്ന രാജാവിന്‍റെ കഥയിലേക്കു മടങ്ങിവരട്ടെ. ഈ രാജാവ് തിന്മയുടെ വഴിവിട്ടു നന്മയുടെ വഴിയിലേക്കു മാറിയതു തിന്മയ്ക്കു ലഭിക്കുന്ന ശിക്ഷ ഭയന്നിട്ടായിരുന്നു. അല്ലാതെ നന്മചെയ്യുന്നതുവഴി ഉണ്ടാകുന്ന നന്മ കണ്ടിട്ടല്ലായിരുന്നു. എന്നാൽ, അദ്ദേഹം അത്രയെങ്കിലും ചെയ്തല്ലോ എന്നു നമുക്കാശ്വസിക്കാം.

ഇനി നമുക്കു രാജാവിന്‍റെ മന്ത്രിയുടെ കാര്യമെടുക്കാം. തിന്മചെയ്താൽ അതിനു ശിക്ഷ ലഭിക്കുമെന്നു രാജാവ് പറഞ്ഞപ്പോഴും മന്ത്രി തിന്മയുടെ വഴിയിൽനിന്നു മാറാൻ തയാറായില്ല. അതിനു പകരം അയാൾ തിന്മയുടെ വഴിയെ പോകുകയല്ലേ ചെയ്തത്? സ്വന്തം സുഖത്തിനും സ്ഥാനമാനങ്ങൾക്കും വേണ്ടി അയാൾ എന്തും ചെയ്യാൻ തയാറായിരുന്നു.

ഈ കഥയിലെ രാജാവും മന്ത്രിയുമൊക്കെ ചിലപ്പോഴെങ്കിലും നമ്മെ പ്രതിനിധീകരിക്കുന്നവരല്ലേ? തിന്മയ്ക്കു ശിക്ഷ ഭയന്നിട്ടാണു നാം തിന്മയുടെ വഴിയിൽനിന്നു മാറുന്നതെങ്കിൽ നാം ഈ കഥയിലെ രാജാവിനെപ്പോലെയുള്ളവർതന്നെ. എന്നാൽ, തിന്മയ്ക്കുള്ള ശിക്ഷ ഉണ്ടാകുമെന്നു കണ്ടിട്ടും നാം തിന്മയുടെ വഴിയേ പോകുന്നവരാണെങ്കിൽ നമ്മുടെ കാര്യവും മന്ത്രിയുടെ കാര്യംപോലെ കഷ്ടംതന്നെ.

നാം തെരഞ്ഞെടുക്കുന്ന വഴി ഇതു രണ്ടുമായിരിക്കരുത്. തിന്മ ഒരു തെറ്റായതുകൊണ്ടുതന്നെ നാം അതു വേണ്ടെന്നുവയ്ക്കണം. അതുപോലെ നന്മ നല്ലതായിരിക്കുന്നതുകൊണ്ടുതന്നെ നാം അതു ചെയ്യുകയും വേണം. നാം മനസുവച്ചാൽ നമുക്ക് ഇതു ചെയ്യാവുന്നതേയുള്ളൂ. കാരണം നമ്മിൽത്തന്നെ മാറ്റം വരുത്താനുള്ള ശക്തി നമുക്കുണ്ട്. അതു നാം വിസ്മരിക്കുന്നതുകൊണ്ടാണ് അറിഞ്ഞും അറിയാതെയും നാം പലപ്പോഴും തിന്മയുടെ വഴിയെ പോകുന്നത്. അങ്ങനെ നമുക്കു സംഭവിക്കാതിരിക്കട്ടെ.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ